എന്നെന്നറിയാതെ

എന്നെന്നറിയാതെ 


പുഴയോരത്തിരുന്നു ചിന്തിച്ചു 
കഴിഞ്ഞകാലത്തിൻ നേർചിത്രങ്ങളോരോന്നും, 
നെൽവയലുകളും തെങ്ങും 
ചെമ്മൺപാതയു-
മുള്ളോരു ഗ്രാമത്തിലായ്!

നേർച്ചയും വഴിപാടുവുമായ് 
അമ്മയ്ക്കുകിട്ടിയ ജന്മപുണ്യം!
തൊടിയിലും പുഴയിലും, അമ്പലനടയിലും കളിച്ചുവളർന്ന ബാല്യം!

മെല്ലെ കൗമാര സ്വപ്നങ്ങളിലേക്ക് നടന്നു നീങ്ങി 
അമ്പലനടയിൽ വച്ചു ദേവിയെകണ്ടപോലാദ്യമായ് അവളെ കണ്ടതും 
സ്വപ്നങ്ങളോ- രോന്നുനെയ്തുനടന്നതും! 

ഉള്ളിലുള്ളതു പറയാനേറെനാൾ, ഉള്ളിലൊതുക്കിയതും!
അവൾ പോകും വഴികളിലൂടെ കണ്ണുനട്ടിരുന്നതും! 

അവൾക്കായിരചിച്ച കവിതകൾ 
അച്ചടിമഷിപുരണ്ട് കണ്ടപ്പോളുണ്ടായ നിർവൃതികളും! 
കൂട്ടുകാരുടെ പ്രോത്സാഹനവും! 

അവസാനം ജീവിത സമാന്തരങ്ങളി-
ലേറിയവൾയാത്രയായി. അവൾക്കായി അലഞ്ഞുതേടിയിന്നും തുടരുന്നു 
ഈ ജീവിതയാത്ര മുടിവെന്നെന്നറിയാതെ!.


ജീ ആർ കവിയൂർ  

26 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “