പ്രത്യാശയുടെ നിഴൽ വഴികളിൽ

പ്രത്യാശയുടെ നിഴൽ വഴികളിൽ

നെഞ്ചിനൊടു  ചേർത്ത
പുസ്തകത്തിനുള്ളിൽ
പേറും പ്രണയവും
പരിസ്ഥിതിയുടെ സൌന്ദര്യവും
നിറഞ്ഞു കത്തും രോഷവും
അഗ്നി പടർത്തുന്ന താളുകളിൽ നിന്നും
മെല്ലെ നടന്നു കയറി തിക്കി തിരക്കിയ
യാത്രക്കിടയിൽ കൂർത്ത മുനയുള്ള
കണ്ണുകളാൽ  നൊവേറ്റലുകൾ  
ഇറങ്ങി നടന്നു പതിയിരിക്കും
ക്ഷുദ്ര ജന്തുക്കളുടെ ഒളിയിട
 പൊത്തുകൾ താണ്ടി  ചരൽ
വിരിഞ്ഞ ഇടവഴി അവസാനിക്കും
മുല്ലപൂത്തു മണം പകരും മുറ്റത്തു
എത്തി നിൽക്കുമ്പോൾ നഷ്ടം
വരാത്ത പകലിന്റെ പ്രണയം
സന്നിവേശിക്കപ്പെടുന്ന ചക്രവാളത്തിൻ
കവിൾ തുടുപ്പുകൾകണ്ടു  നല്ലൊരു നാളെ
സ്വപ്നം കണ്ടൊരു പൂത്തുലഞ്ഞു കവിത
പുസ്തകത്തിലുടെ നെടുവീർപ്പിടുമ്പോഴങ്ങു
ആകാശച്ചെരുവിൽ  ചന്ദ്രിക വെള്ളി തീർക്കുന്നു
 മേഘ കൊലുസ്സുമായി മെല്ലെ പൊഴിച്ചു
മേട ചൂടിനു   കുലിർമ്മയായ് ആനന്ദാശ്രു
നാളെയുടെ പ്രത്യാശയുടെ കുളിർ നാമ്പുകൾ
വിരിഞ്ഞു മനസ്സിലും വയലുകളിലുമായ്

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “