എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി



മെഴുകിനെയും ഉരുക്കുന്ന അഗ്നിയുമായ്‌
നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും
മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു
ആ മിഴികളിലെ തിളക്കവും
തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ
അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ
അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി
ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ

പ്രണയം തലക്കു പിടിക്കുമ്പോള്‍
കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും
കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍
ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ്
ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍
തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു

ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും
ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍
അനുഭവിക്കാത്തവര്‍ക്കു ഒട്ടുമേ അറിയാത്തതും
അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ്
ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത്


വിട്ടുയകലുമ്പോള്‍ ദുഖവും
കണ്ടുമുട്ടുമ്പോള്‍ സന്തോഷവും
കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും
ഉദാസീനനായ് നടന്നയകലുന്ന നേരത്തു
ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു
മനസ്സിന്‍റെ ഭാരമിറക്കാന്‍
നീ തന്നെ അത്താണി എന്‍ സുഹൃത്തേ



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “