Posts

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ എവിടെ നിന്നോ വന്നൊരു വഴിപോക്കനാം ഏറെ ഭക്തനാം നാറാണത്ത് കൃഷ്ണ ശിലയിൽ പ്രതിഷ്ഠച്ച ചതുർബാഹുവാം  ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ കൃഷ്ണാ നിൻ നടയിൽ വന്നു  മനംനൊന്ത് തൊട്ടിലു കെട്ടി പ്രാർത്ഥിക്കുകിൽ സന്തതം  അനുഗ്രഹം ചൊരിഞ്ഞടുന്നു  സന്താന സൗഭാഗ്യം നൽകുന്നു  ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ കളഭാഭിഷേകം ചാർത്തിയ  തൃക്കൈ വെണ്ണയുമായി നിൽക്കും നിൻ രൂപം കണ്ട് കണ്ണും മനസ്സും  നിറഞ്ഞു നിൽക്കുമ്പോൾ ആനന്ദം ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ നാറാണത്തപ്പാ നിന്നെ തൊഴും മുമ്പ്  കലിയുഗവരദനെയും നാഗരാജാവിനെയും നാഗയേക്ഷിയമ്മയെയും നവഗ്രങ്ങളെയും വണങ്ങി നാലുവലം വച്ചു വിഗ്‌നേശ്വരനു  ഏത്തമിട്ടു പിന്നെ നിന്നെ ദർശിക്കുമ്പോൾ സാക്ഷാൽ വൈകുണ്oത്തെത്തിയ പ്രതീതി ഭഗവാനെ ഏലുകകളില്ലാതെയെല്ലാവരെയും കാക്കും ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ ജീ ആർ കവിയൂർ 02 04 2025

ഏകാന്ത ചിന്തകൾ - 140

ഏകാന്ത ചിന്തകൾ - 140 ഓരോ രാവും നാളെയെ പ്രതീക്ഷിക്കുന്നു, വീണാഗാനത്തിൽ സ്വപ്നങ്ങൾ തീർക്കുന്നു. നക്ഷത്രജാലകത്ത് മിഴികൾ അലയുമ്പോൾ, പ്രഭാതസൂര്യൻ പുതുതായി പുഞ്ചിരിക്കും. ഇരുള്‍ മാറി വെളിച്ചം വീണുതുടങ്ങിയാൽ, പുതിയൊരു പകലായ് ജീവിതം തെളിയും. കാറ്റിൻ സംഗീതം സന്ധ്യയിൽ മുഴങ്ങുമ്പോൾ, ഇന്നലെകളൊക്കെ മാഞ്ഞുപോവുന്നു. അവസാനിക്കാത്തൊരു യാത്രയായ്, ദിനങ്ങൾ നമ്മെ തഴുകിപ്പോവുന്നു. ഒരിക്കലും നിശ്ശബ്ദമാവരുതെന്നോണം, കാലം കഥകൾ തിരയുന്നു... ജീ ആർ കവിയൂർ 02  04  2025

പ്രകൃതിയുടെ അനുരാഗം

പ്രകൃതിയുടെ അനുരാഗം പ്രകൃതിയുടെ അനുരാഗം, സൂര്യനും സരോരൂഹവും, കരയും കടലും, നിലാവും നെയ്തലും, തമ്മിൽ നിത്യബന്ധം. പ്രകൃതിയുടെ നിയമം, തടയാനായ് എന്തിനീ? സ്വരവും ശ്രുതിയും ചേർന്ന്, സംഗീതം പോലെ ശുദ്ധമായതിനെ. മാർക്കടമുഷ്ടി ചുരുട്ടി, കോട്ടയും മതിലും കെട്ടി, വേലിയും തീർത്ത്, വൃഥാ നീ നിൽക്കുന്നു. ആകാശത്തിൻ വിരിയുന്ന, താരകളോട് ചോദിക്കൂ, സ്നേഹത്തിൻ ഒഴുക്കിനെ, തടയാൻ കഴിയുമോ? നിലാവില്ലെന്നു വച്ചാലും, മിഴിയിൽ തെളിയും തേജസ്സ്, ഹൃദയത്തിനകത്തുറങ്ങുന്ന, അനുരാഗമിടിപ്പിൻ കാറ്റിനാൽ ഒടുവിൽ ഒർക്കെ പവനത്തിൻ താളമേറ്റു, സ്നേഹത്തിൻ്റെ വഴികളിൽ, വിരിയാനൊരു വേദിയല്ലോ! ജീ ആർ കവിയൂർ 02 04 2025

ഏകാന്ത ചിന്തകൾ - 139 സൗഹൃദം!

ഏകാന്ത ചിന്തകൾ - 139 സൗഹൃദം! സന്തോഷം, സ്നേഹം, ദു:ഖം ചേർത്ത് സത്യവും വിശ്വാസവും കൊണ്ട് പരസ്പരം മനസ്സറിഞ്ഞ് രഹസ്യങ്ങൾ പങ്കുവയ്ക്കും ഗൗരവവും മാനവുമോടെ ജീവിതം സുഗന്ധം ചിന്തും മഴയ്ക്കു ശേഷം തെളിയുമ്പോൾ ഏഴു വർണ്ണങ്ങൾ ചാരുമീ നേർക്കുനേർ മിഴി നോക്കുന്ന ഇരു ഹൃദയങ്ങളുടെ ബന്ധം! ജീ ആർ കവിയൂർ 01 04 2025

ഏകാന്ത ചിന്തകൾ - 138

ഏകാന്ത ചിന്തകൾ - 138 സ്നേഹത്തിനും സ്നേഹിതർക്കും യാചിച്ചു കൈവരിക്കാൻ ആവുമോ? തിരഞ്ഞു തേടാതെ സ്വയം എത്തും, മനസ്സറിഞ്ഞ്, മിഴികളിലേയ്ക്ക്. നിരന്തരമായ ചിരിയാകട്ടെ, കണ്ണീരൊളിപ്പിക്കാത്ത കൈകളാകട്ടെ. ഹൃദയത്തിന് തണലാകുന്നവർ ദൂരെ പോയാലും അരികിലായിരിക്കും. നീലാകാശത്തിൻ മേഘത്തോളം ബന്ധം വിരിയുമ്പോൾ അറിയാൻ കഴിയില്ല. ആഴത്തിലുള്ളതൊരിക്കലും വിടരുകയില്ല, ഓർക്കുമ്പോഴും ഹൃദയം നിറയും. ജീ ആർ കവിയൂർ 01 04 2025

കണ്ണനുണ്ണി

 കണ്ണനുണ്ണി കണ്ണനുണ്ണി കാർവർണ്ണ നിറമാർന്ന വദന കണ്ണിനു കുളിർമ നൽകുന്നു തവ ചാരുരൂപം കർണ്ണത്തിന് ആനന്ദം പകരുന്നു മുരളീ നാദം കലരും ഭക്തിയാലേ പാടുന്നേൻ തവ നാമം വാത്സല്യം തുളുമ്പും ദർശന ഭാഗ്യം മധുരം വനമാല ധരിച്ചു നിൽക്കും കേശവം കാദംബരികളാകും തുമ്പികൾ ചുറ്റും കാളിന്ദിയുടെ തീരത്തു നിന്നു കാണുന്നേൻ  നീലാംബരധാരി! നിത്യം സ്നേഹവാരിധേ  നന്ദയശോദ കൺ മണിയേ ,പരമസുന്ദരാ  സായന്തനം ചൊരിയും ഗോകുലോത്സവമേ സന്തതം ഹൃത്തിൽ അനുഭൂതി മുരളീരവം. ജീ ആർ കവിയൂർ 01 04 2025

ഉറി ഊറിച്ചിരിച്ചു

ഉറി ഊറിച്ചിരിച്ചു കോണിലൊരു ഉറിയൊന്നു തൂങ്ങി നിലക്കുമ്പോൾ തൈരും വെണ്ണയും പാലിൻ മധുരം ശ്രീകൃഷ്ണ ബാല്യം തുള്ളി ചാടി കളിക്കുമ്പോൾ പൂക്കുന്നു മനസ്സിൽ കവിത വിരൽ തുമ്പിലും കാറ്റ് അലിഞ്ഞൊഴുകും മധുര ഗന്ധം വഹിച്ച് തൂങ്ങിയാടി മണിമണിപ്പാത്രം ആർത്തിയുടെ കണ്ണുകൾ വഴുതി മറയുമ്പോൾ വേണുരവം കേട്ടുണരുന്ന ഗോകുല സന്ധ്യകൾ ഉടഞ്ഞ കലങ്ങൾ ചിതറി കിടന്നു മണ്ണിൽ ചങ്ങാതിമാരുടെ നടുവിൽ മെല്ലെ ഊറിച്ചിരിച്ചു പ്രകാശം പരത്തി കണ്ണൻ അമ്മതൻ മനസ്സിലേകിയ ആനന്ദ നിമിഷം ജീ ആർ കവിയൂർ 31 03 2025