Posts

Showing posts from September, 2012

സുഹുര്‍ത്തെ നന്ദി

Image
സുഹുര്‍ത്തെ നന്ദി പുലരിവന്നു പുതപ്പഴിയിച്ചു  ഇളം തെന്നലുണര്‍ത്തി  വിവശയായ മനം  മാനം നോക്കിനിന്നു  അറിയാതെ ആശിച്ചു പോയി  ഒരു സൗഹൃദം വളര്‍ത്താമിനിയുമി  സുന്ദര നിമിഷങ്ങളെന്നോ എന്ന് നിര്‍വചിക്കാനാവാതെ  സമുദ്രത്തോളം വെലുതാം  സ്നേഹ പുസ്തകത്തിന്‍  താളുകളില്‍ താഴുകള്‍  വിഴ്ത്താതെ തുടരാമിനി  സൗഹൃദത്തിന്‍ ശിതള ഛായയിലായി  തുറക്കാന്‍ കഴിയാത്ത പൂട്ടുകളാല്‍  അകറ്റുന്നു ഈ ലോകത്തിന്‍ നിയമങ്ങളെ  തച്ചുടക്കാം നമുക്കിനിമേല്‍  നല്ലൊരു സായന്നം   ചിന്തക്ക് അന്നമായി തന്ന  സുഹുര്‍ത്തെ നന്ദി

കുറും കവിതകള്‍ 35

Image
കുറും കവിതകള്‍ 35  മാനിഷാദ പാടാന്‍ ഉതകുന്ന  കവികളിന്നില്ല  ,കിളിയുമില്ല  കിളിക്ക് ചേക്കേറാന്‍ ചില്ലയുമില്ല  ആരുമറിയാതെ മറച്ചു പുഞ്ചിരി പൂക്കളാല്‍ മനസ്സിന്‍ നൊമ്പരങ്ങളെ സംശയമെന്ന ഭീകരന്‍ കടന്നു കയറി ആക്രമിച്ച മനസ്സിന്റെ സംഭ്രാന്തി വായിച്ചെടുത്തു മുഖത്തില്‍ നിന്നും സന്തോഷത്തിന്‍ പൂക്കള്‍ വിടരാറില്ലയിന്നു സഘര്‍ഷമാര്‍ന്ന മനസ്സിന്‍ പൂമുഖത്തുനിന്നും ഞാനും നീയും രണ്ടല്ല ഒന്നാണ് ആത്മപരമാത്മ ലയനത്തിന്‍ കണ്ണിയാണ് കണ്ണിണയാണ് ഇളം കാറ്റ് വീശി  മുറിവുണക്കുന്നു  രാത്രിയുടെ മടക്കത്തിനു കാഹളം വിളിച്ചു  കൊണ്ട് പകല്‍ പക്ഷികള്‍  പുസ്തകത്തിലും  മസ്തകത്തിലുമില്ല   വാക്കുകള്‍ തേടി അലഞ്ഞ കവി  വരികളെ കവച്ചു വച്ചു ആദ്യാന്തമറിയാതെ   

പെരുമയാര്‍ന്നവര്‍

Image
പെരുമയാര്‍ന്നവര്‍  പതിയിരുന്നു  പടച്ചുവിടുന്നു പലതും  പേരും പെരുമക്കുമായി പല താളുകളിലും  പേനയോടല്ലല്ലോ പെണ്ണിനോടല്ലോ       പാഴ്വാക്കൊതുന്നു    പെരുവഴിയിലായാലും  പെടരണ്ടു കിട്ടുമ്പോള്‍ പോഴത്തരങ്ങള്‍  പോയി തെളിയും സത് ബുദ്ധിയൊക്കെ  പറയാതെ വയ്യല്ലോയി പെരുത്ത വിശേഷങ്ങള്‍    പവ്വറിനും  കട്ടിനും ഒട്ടും കുറയില്ലല്ലോ പഴുതു തേടും  പെരുമയേറെ ഉള്ളയോരു പോങ്ങാച്ചമുള്ള   മലയെ ലാളിക്കുവോര്‍  

പ്രവാസി

Image
പ്രവാസി  പ്രതീക്ഷകളുടെ പ്രതീകങ്ങളെ  പ്രത്യേയ ശാസ്ത്രങ്ങള്‍  ഒന്നും  പ്രായോഗിഗമാക്കാന്‍ വശമില്ലാതെ  പ്രണയമെന്നത്  അവനു  ഒരു  വൃണമായി   പ്രായമേറുമ്പോള്‍ ദാരിദ്രവാസിയായി  പ്രാണ വേദനയുമായി  മടങ്ങുന്ന പാവത്തിനു  പ്രവാസി എന്ന ഓമന പേരുമാത്രം ബാക്കി 

സൗന്ദര്യ പിണക്കം

Image
സൗന്ദര്യ പിണക്കം  കടുകും എണ്ണയും മുളകും തമ്മില്‍ പൊറു   പൊറുത്തു  മഞ്ഞള്‍ പൊടി നിറം പകരാന്‍ ഒരുങ്ങി നിന്നും  ഉപ്പുമാത്രം തീര്‍ന്നു പോയല്ലോ തീയില്‍ കിടന്ന  പച്ച കറിയുടെ ദുഃഖം തീര്‍ത്തും അറിഞ്ഞവള്‍ അയാളെ കുഞ്ഞുമണിയന്റെ പീടികക്ക് പറഞ്ഞു വിട്ടു  പൊതിയുമായി എത്തിയപ്പോഴേക്കും അവളുടെ  മുഖവും ചട്ടിയുടെ നിറവും ഒരുപോലെ  പാവം അയാളിനി എന്ത് ചെയ്യും 

കുറും കവിതകള്‍ 34 (വിചിത്ര ചിന്തനം )

Image
കുറും കവിതകള്‍ 34 (വിചിത്ര ചിന്തനം ) ചിന്തകള്‍  ചിതയോളമെത്തിക്കുന്നു ചിതലുകള്‍  ചലനമറ്റ ചിന്തകള്‍ക്കു ഉടലനക്കം ചിലന്തിവല   ചിന്തയുടെ ഒടുക്കം  ചില്‍വാനത്തിന്‍ തിളക്കവും കിലിക്കവും നാണയ കിലുക്കത്തിന്‍ തിളക്കം  ചാരിത്ര പ്രസംഗത്തിന്‍ ഒടുക്കം  ചീവിടുകളുടെ ചിലക്കലും ചിമ്മും മിന്നാമിന്നിയുടെ വെട്ടവും   പകലോരാത്രിയോ എന്നറിയാതെ  പൂക്കള്‍ ശലഭങ്ങള്‍  കായിക്കുന്നു  പ്രപഞ്ച തുടിപ്പുകള്‍  ഉരുളക്കു  ഉപ്പെരിയെന്നോണം  ഹൈക്കുവിന്‍ ഒരുക്കം    ഇക്കിളുണ്ട്‌ പോക്കിളില്ല സൈക്കിളിലേറാ നാവാതെ  ഇന്ന്‍ എന്‍ അവസ്ഥ   

കുറും കവിതകള്‍ -33

Image
കുറും കവിതകള്‍ -33  ഓഹരി കമ്പോളം (ഓ ഹരി കമ്പ് ഓളം )  "ഈ ലോകത്തില്‍ നേടാത്തതൊക്കെ  മറുലോകത്ത് ഉണ്ടന്നു കരുതുക മൗഡ്യം" "ഗോളം പോലെയി ലോകത്തിന്‍  വില നിശ്ചയിക്കും  നാണയങ്ങളല്ലോ" "കമ്പോളത്തില്‍ ഇറങ്ങി നിന്നു ആധിയേറെ വ്യാധിയേറെ  മനസ്സിന്റെ നിലയറിയാതെ"  ഓഹരി വിപണിയുടെ  ഉയര്‍ച്ച താഴ്ച്ചക്കൊപ്പം  ഈ സി ജി യും വഴിമാറി അതിജീവനത്തിനായി  ഓഹരി കാള മുക്കറയിട്ടു  നിലം തൊടാതെ പാഞ്ഞു "വിലകള്‍ ഉയര്‍ന്നു താഴുകിലും ഏറാതെ നീളാതെ താഴുന്നത് ഒന്ന് മാത്രം മനുഷ്യന്റെ വില"

അങ്ങേക്കു എന്റെ പ്രണാമം

Image
അങ്ങേക്കു എന്റെ പ്രണാമം   ആയിരം ആനകളുടെ ബലമുള്ള വായുപുത്രന്‍    പാണ്ഡവപുത്രരില്‍ രണ്ടാമനായി  ആഹാരമായി പോയി  ബഗനെ വകവരുത്തിയ വന്‍   ഹിഡുംബിയെന്ന കാട്ടളത്തിയെ സ്വന്തമാക്കിയവന്‍  ദൗപതിക്കായി സൗഗന്ധികം  തേടിപോയവന്‍  ഹനുമാന്റെ മുന്നില്‍ ശക്തിക്ഷയം അറിഞ്ഞവന്‍  കീചകനെ വകവരുത്തി വലലനായി പതിധര്‍മ്മം നിര്‍വഹിച്ചവന്‍  വീരമൃത്യു വരിച്ച  ഘടോല്‍ഘജന്‍റെ  ധീരശാലിയായ   പിതാവ്‌  പുരാണങ്ങളില്‍ ധര്‍മ്മിഷ്ടനായ ജ്യേഷ്ഠനും യുദ്ധത്തിനിടയില്‍  ഗീതോപദേശം നേടിയ അനുജനും നായകന്മാരായപ്പോള്‍  വെറുമൊരു പോരാളിയായി മാത്രം ഒതുങ്ങിയ സകലകലാവല്ലഭന്‍  പാഞ്ചാലിയുടെ അഴിഞ്ഞ കേശത്തെ ദുരിയോധനനുടെ രക്തത്താല്‍  കെട്ടി കൊടുത്തു  ശപഥം  സത്യമാക്കിയവന്‍  നേടിയതും ആശിച്ചതും എല്ലാം പൂര്‍ണ്ണ മനസ്സോടെ വിട്ടുകൊടുത്തവന്‍ ധൃതരാഷ്ട്രാ ലിംഗനത്തില്‍   നിന്നും രക്ഷനേടിയവന്‍   വാനപ്രസ്ഥം നടത്തും നേരത്തു വീണു പോകും  സോദരരെ കുറിച്ചു ധര്‍മ്മപുത്രരേ അറിയിച്ചു കൊണ്ടിരുന്നവന്‍   നായകനായ എന്നാല്‍ നായകനല്ലാത്ത വീരനായ  വീരനല്ലാത്ത രാജാവായ എന്നാല്‍ രാജവല്ലാത്ത അങ്ങേക്ക് എന്‍റെ പ്രണാമം

കൈനാറി പൂവ്

Image
കൈനാറി പൂവ്  പച്ചിലചാര്‍ത്തിന്‍ ഇടയില്‍  മായികമായ ശംഗുപുഷ്പ വര്‍ണ്ണം ജാ ളൃ തയോടു തലകുനിച്ചു  വിടര്‍ന്നു പുഞ്ചിരിക്കാന്‍  സ്വപ്നം കണ്ടു കടം കൊള്ളാന്‍ കാത്തിരുന്നു തോടികളിലെക്കും  പിന്നെ മുറ്റതെക്കുമിന്നു എത്തിനില്‍ക്കുന്നു  അഞ്ചു ദളങ്ങള്‍  കാട്ടി അഞ്ചിതമാക്കുന്നു  നിത്യ ശാന്തിയുടെ പാതയോരത്ത് നിന്ന്  കൈകാട്ടിയപോല്‍ വിളിക്കുന്നു  ശവനാറിപൂവ്      

മോ - ക്ഷണം

Image
മോ - ക്ഷണം  ക്ഷണം നല്‍കുന്നുവോ മോക്ഷം മോഷണത്താല്‍  ഈ ചോരണം ഭൗതികമായത് മാത്രമല്ലെ നേടു ഘര്‍ഷണം സഘഷണം സംവത്സരമായി തുടരുന്നു  ജീവിതമെന്ന സംമോഹന സമ്മേളനങ്ങളില്‍  നേടുന്നത് എന്ത് എന്നറിയാതെ സം നസിക്കുന്നു  വിശ്വസമല്ലോ ആശ്വാസമായി തുടരുവാന്‍ ഏവരും  ദുക്ഷണമെന്നറിയാതെ തുടരുന്നു , ഈ ഭൂഷണമെല്ലായിടത്തും  എപ്പോഴും ഇപ്പോഴും  തെറ്റോ  ശരിയോ എന്ന് ഓര്‍ക്കാതെ.........

പരസ്യ രഹസ്യങ്ങള്‍

Image
പരസ്യ രഹസ്യങ്ങള്‍  ഷോപ്പ് ചെയ്യു ഒരു വില്ലയും അഞ്ചു  ഹുണ്ടായി  കാറും സമ്മാനമായി നേടു ഒപ്പം അഞ്ചു ഗുണ്ടകളെയും നിയമിക്കു സ്വയം ചോദിച്ചു വാങ്ങു പ്രൈസ് റ്റാഗും പ്രൈസ് മണിയും പിന്നെ എല്ലാം വിശ്വാസമായി മലപോലെ ഉറച്ച് കാശ് കൊടുത്ത് കൈ പൊള്ളിച്ചു പണി കുറ്റം തീര്‍ക്കുന്നു ഇന്നു സ്വര്‍ണ്ണം . മാനവും മഴക്കാറും പോയി മാനം കാക്കാനിനി കാറു വാങ്ങി മാറല്‍പ്പം മറക്കും മങ്കകള്‍ മധുരമായി ഉച്ചത്തില്‍ കാറും പരസ്യത്തിനൊപ്പം കാറ്റു നിറച്ചാല്‍ ഓടില്ലല്ലോ പെറ്റതള്ളയെക്കാള്‍ വിലയേറുകയല്ലേ പെട്രോളിനിന്നു

നൊമ്പര വര്‍ണ്ണങ്ങള്‍

Image
നൊമ്പര വര്‍ണ്ണങ്ങള്‍    എന്‍ മനസ്സിന്‍ കണ്ണ് നീര്‍ ഉണങ്ങിയില്ല  എന്‍ വിരല്‍ തുമ്പിലെ വിഷാദമങ്ങു  ഒടുങ്ങിയില്ല നിന്‍ മണമെന്നില്‍  നിറച്ച സുഖം മറന്നില്ല  നിന്‍ ഓര്‍മ്മ പുഞ്ചിരി  നിലാവു ഉറക്കിയില്ല  കരകവര്‍ന്ന  കടലിന്‍ രോ ഷ   മടങ്ങിയില്ല  കിനാവു പെ യ്യ് തു തോര്‍ന്ന മനമെന്തേയിതറിഞ്ഞില്ല ഇരുള്‍ നിറഞ്ഞ  മാനമെന്തേ കരഞ്ഞില്ല  ഇക്കിളി കൂട്ടി പാടും കുയിലിനും  നൊ മ്പരമോ  നിന്‍ നിഴല്‍ എന്നിലെന്തേ പടര്‍ന്നില്ല  നിന്നെ  കുറിച്ചേറെ   പാടിയാലും മതിവരില്ല  എന്‍ സിരകളിലൊക്കെ നൊമ്പരം പടര്‍ന്നല്ലോ  എന്നിലുറങ്ങും  തേങ്ങലൊക്കെ   നീ  അറിഞ്ഞില്ല

വികസ്വനം (എമെര്‍ജിംഗ് കേരള )

Image
വികസ്വനം (എമെര്‍ജിംഗ് കേരള ) ഉദിക്കുന്നു കടം കേറും അളത്തില്‍  ഒരു വികട സ്വനം എന്ന് പ്രതിപക്ഷം    മറുപക്ഷത്തും വികൃത സ്വരം  ഇനി ഈ നാടിന്‍ വികസനം  വെറും കടലാസിലും പിന്നെ  വല നിറഞ്ഞ സ്ഥലത്തും  വായിച്ചു വായിച്ചു തിരുത്തിയും  പത്രങ്ങളും ചാനലുകളും ചാലുകീറി ആഘോഷിച്ചു  അവസാനം അത് എങ്ങിനെ ഒക്കെ ആയിതിരുമോ  ചുവന്ന ഫോള്‍ഡറിന്റെ  പള്ളക്ക്‌ മുറുക്കിയ   വെള്ള കയറിന്‍  കെട്ടിന്‍ ഉള്ളില്‍  വികസനമോ ചിതലുകളുടെ വയര്‍  പാവം ജനതയുടെ പട്ടിണി പരവേശങ്ങള്‍  ജാനാതി പഥ്യം തുടരുന്നു  അറുതിയില്ലാതെ  വീണ്ടും വീണ്ടും 

കുറും കവിതകള്‍ - 32

Image
കുറും കവിതകള്‍ - 32   വിത തേടി പോയവനു കിട്ടിയ കായ് , മുളപൊട്ടിയ അക്ഷര മരം കവിത കനവിനെ നിനവാക്കുന്നു കവിത നാടകാന്ത്യം കവിതയെങ്കില്‍ നടന്റെ നാട്യവിചാരമിന്നു നാണയ കിലുക്കങ്ങള്‍ "ജീവനെ കോര്‍ത്തു ജീവിതം നയിക്കാന്‍ ഇട്ട ചുണ്ടയില്‍ വീണത്‌ നീയോ" കണ്ണു നീരിനും അവള്‍ക്കും കടലിനും ലവണരസം അമ്മയോടൊപ്പം ഉണര്‍ന്നു ഉറങ്ങുന്ന അടുക്കള ഒക്‌റ്റോബറിന്റെ പുലര്‍കാലത്തില്‍ എന്റെ പഴയ പുസ്തക കൂമ്പാരങ്ങളുടെ മുകളിലുടെ ഒരു ചെറുപല്ലി കടന്നു കയറി  മേഘങ്ങള്‍  മുറിവ് ശ്രുഷ്ടിച്ചു ആകാശ നീലിമക്കു  ജീവിതം ,ഒരു തുറന്ന പുസ്തകം  സ്വപ്‌നങ്ങള്‍  അതിലെ  കിന്നരികള്‍   

എന്റെ കവിത

Image
എന്റെ കവിത  തിങ്ങി വിങ്ങി വിതുമ്പുമെന്‍ മനസ്സിന്റെ  നോവില്‍ ഞെരിഞ്ഞമരുന്നു  വിരലുകളുടെ ഇടയിലിരുന്നു വിരസമായി  അലസമായി പെറ്റു കൂട്ടുമൊരു അക്ഷര കൂട്ടില്‍      വിരിയുമൊരു  മൊട്ടാണ് പൂവാണ് തേനാണ്  പൂമ്പൊടിയെറ്റു കയിപ്പാര്‍ന്ന കായാണ്  നുകര്‍ന്നു രസങ്ങളെറെയെന്നു  പറയും ചിലര്‍  എന്നാലോ ചിലര്‍ക്കത് ചെന്നിനായകമാണല്ലോ എന്തെ  അങ്ങിനെയാണോയെന്നു പറയട്ടെ  ഇനിയും അത് കണ്ടു എഴുതിയ എന്നെ അവര്‍  പരിഹസിക്കുമോ ആവോ പറയു നീ , കവിതേ 

സാന്ത്വനം(ഗാനം )

Image
സാന്ത്വനം (ഗാനം )   പോകാതെ വേഗമങ്ങു  തണ്ടുലഞ്ഞു  ചെണ്ടുലഞ്ഞു  തേങ്ങുന്നു ഉള്ളമേറെ  തേടുന്നു നിന്നെയേറെയായി ....   കരകവിഞ്ഞു കണ്‍ നിറഞ്ഞു  കാതോര്‍ത്തു തേങ്ങലായി  കണ്ടതൊക്കെ നീയാണെന്നു കരുതിയേറെ   സാന്ത്വനം . ( പോകാതെ ....) വറുതിയിലെരിയം തീയിലേറെ   വിറകൊണ്ടു മാനസം  വന്നു നീ വന്നു പകര്‍ന്നു നല്‍ക കരുണ സ്നേഹസാന്ത്വനം .  ( പോകാതെ ....) സംഗീതം ചെയ്യ് തു പാടിയത്   സതീഷ്‌  ചിറ്റാര്‍ 

ശ്രവണവും കാത്ത്

Image
ശ്രവണവും  കാത്ത് ( ഗാനം    )     നിറങ്ങളാടി യോ കിളിര്‍ന്ന ചില്ലയില്‍   കിളികള്‍പാടിയോ  വസന്തഗീതികള്‍  ഹൃദന്തമാടിയോ    മനസ്സിന്‍മഞ്ചലില്‍  മധുരസ്മൃതികളില്‍  വിപഞ്ചിമീട്ടിയോ  വാനംനിറച്ചുവോ  നിന്‍നീലമിഴികളില്‍  സുഖദുഖത്തിന്‍അലകളോ  നിറഞ്ഞുതുളുമ്പിയോ    മേഘരാജികള്‍  കണ്ടുനിന്ന   മാമലകള്‍  പട്ടുപുതച്ചുവോ  അരുവികള്‍കളകളംപാടിയോ  നിറഞ്ഞു  സന്തോഷത്തിന്‍  അതിര്‍കവിഞ്ഞല്ലോ  നിന്റെ  വരവിനാല്‍  വരുന്നുവീണ്ടുമി  ശ്രാവണസന്ധ്യകള്‍ക്കായി  കാത്തുകാത്തുനില്‍ക്കുന്നു  ഓര്‍മ്മതിങ്ങുമിതിരത്തുവന്നിടുമല്ലോനീ 

സ്വപ്നായനങ്ങള്‍

Image
സ്വപ്നായനങ്ങള്‍        തിരതല്ലുമായോര്‍മ്മതന്‍തീരത്തിന്‍  തെളിമയാലെ തഴുകിയകന്ന കാറ്റിന്നു  തുമ്പയും കാട്ടുതെറ്റിയും തുളസിയുടെയും   തിങ്ങും സുഗന്ധത്തിനോപ്പമിന്നു  തകരകളെ മറച്ചു ആര്‍ത്തു തഴച്ചു  തളിര്‍ത്തു  നില്‍ക്കുന്നു കൈനാറിയും  തലയുയര്‍ത്തിയ   കമ്യു ണിസ്റ്റുപച്ചക്കുമിടയില്‍  തിരികെ വരില്ലയെന്നറിഞ്ഞും മാനം മുട്ടും  തെങ്ങോല കൈയ്യാട്ടി വിളിക്കുന്നിപ്പോഴും  തെളി നിലാവ് പെയ്യുന്ന നടുമുറ്റങ്ങളും  തൊടികളും തെക്കിനി വടക്കിനിക്കൊലായും  തളിരിട്ട കിനാക്കളാലെന്‍ ബാല്യ കൗമാര്യങ്ങളത്രയുമിന്നു  തിക്കി തിരക്കി ഒഴുകുന്നു മനുഷ്യ പുഴയിലേക്കു തള്ളി തകരുന്നുയിന്നു ജീവിത വഞ്ചിയും  തളരാതെയിരിക്കട്ടെയിനിയുമാ കൈ- തവമാര്‍ന്നോരാ ഓണക്കളികളും  തൂശനിലയില്‍ വിളമ്പിയൊരു മനസ്സേ    തുടികൊട്ടി പാടുക നിന്‍ കഴിഞ്ഞ കൊഴിഞ്ഞ  തലയുയര്‍ത്തും സ്വപ്നായനങ്ങളിനിയും  

കുറും കവിതകള്‍ 31 (ആശുപത്രി കാഴ്ചകള്‍ )

Image
കുറും കവിതകള്‍  31 (ആശുപത്രി കാഴ്ചകള്‍ ) രസമെറിയപ്പോള്‍  അറിഞ്ഞു  താപമാനം പനിയുടെ  സൂചനയറിയിച്ച് ഏറിയ  സൂചിക്കൊപ്പം പടര്‍ന്നു  വേദന  നെഞ്ചു നിവര്‍ത്തി  ശ്വാസം പിടിച്ചു നിന്ന് കുറുകെ  എക്സറേ  നിവര്‍ത്തി വായിച്ച  കടലാസു ചുരുളിലെ  കുത്തിവര  , ഇ സി ജി  ആശുപത്രിയിലെ കിടക്കുഒപ്പം  കൂട്ടിനായി  തലക്കു മുകളില്‍ കറങ്ങുന്ന ഫാന്‍  ഡോക്ടര്‍ ചോദിച്ചു പെഷിയെന്റാണോ  അതെ അതല്ലേ , പെഷിയന്‍സായി  നില്‍ക്കുന്നത് എന്നു ഞാനും    ശ്വാസം വലിച്ചു വിട്ടു  കാതോര്‍ത്തു സെതസ്ക്കൊപ്പിന്‍ പിന്നിലെ ചെവി   വായിലേക്ക് ഒഴിച്ച മരുന്നിന്‍ കയ്പ്പു  ജീവിതവുമായി തട്ടിക്കുമ്പോള്‍  എത്ര നിസാരം  തനിമയില്ലാതെ പെരുത്ത വയറിന്റെ  താങ്ങായ ആശ്വാസം എനിമ  കുറുകിയടുത്തു വന്നു അകലും  വെള്ളരി പ്രാവുകളേറെ  ആശ്വാസമാണെന്ന് പറയേണ്ടതില്ലല്ലോ 

കലണ്ടറിലേക്ക് കണ്ണും നട്ട്

Image
കലണ്ടറിലേക്ക് കണ്ണും നട്ട്  സേപ്റ്റ് അംബരം  പെയ്യത് ഇറങ്ങി  നനഞു ഞാനും ഒരു ഒകറ്റോപസ്സു പോല്‍  നവ അംബരം കണ്ടു ഒരു ദിഗബരനെ കണ്ട  ജാനു വരികളല്ലാത്ത പല്ലുകാട്ടി  ഫെബ്റു വേറിയോടെ  മാര്‍ച്ച് നടത്തി  ഏപ്രില്‍ ഫൂളെന്നു ചൊല്ലിയകന്നു  മെയ്‌ കാട്ടി മസിലുപിടിച്ചു ജൂണും ജൂലൈയും പേടിച്ചു  ഓഗുസ് റ്റിനോടു    ചേര്‍ന്ന് അഭയം തേടി കലണ്ടറിലുടെ  കണ്ണുകള്‍ പരതി    എല്ലാം ഓണ്‍ ഏയം ആയി (ON - AM )    വീണ്ടും നല്ലൊരു  ഒരു ഓണം വരവായി ,

പരിണാമഗുപ്തി

Image
രസങ്ങളെ  രസനകളെ  മണങ്ങളെ മറവികളെ  ഉറക്കങ്ങളെ  ഉണര്‍വുകളെ    സ്വപ്നങ്ങളെ  സ്വപ്നഭംഗങ്ങളെ  പ്രണയങ്ങളെ    പ്രണയനൊമ്പരങ്ങളെ  എന്തിനു   ജനി മരണങ്ങല്‍ക്കിടയിലെ    എല്ലാം  ഉല്പന്നപരസ്യമാക്കുന്നു  എന്തൊരു  പരിണാമ ഗുപ്തി