Posts

Showing posts from August, 2012

എന്റെ പുലമ്പലുകള്‍ -10

Image
എന്റെ പുലമ്പലുകള്‍  -10     പ്രണയിക്കുന്നവര്‍ കണ്ണുകളുടെ ഭാഷയറിയുന്നു  സ്വപ്നത്തിലുടെ കണ്ടുമുട്ടിയാല്‍ പോലും അവര്‍ തിരിച്ചറിയുന്നു  കരയുന്നു  ആകാശംപോലും   തന്റെ വിട്ടകന്ന പ്രണയിനിക്കായി  എന്നാല്‍ ലോകമതിനെ മഴയായി കരുതി പോരുന്നു    നിറമങ്ങും  ഓര്‍മ്മകളിലെ   മഴ തിളക്കങ്ങള്‍  അതിനെ   വീണ്ടും  പുനര്‍ജീവിപ്പിക്കുന്നു കൂട്ടുകെട്ടുകളായി   വിരലുകളിലുടെ വിരിയും  ഓരോ വരികളും അവളെ കുറിച്ചു മാത്രമായിരിക്കണമേ എന്നാണു  എന്റെ പ്രാര്‍ത്ഥന  മിഴിനീരില്‍ മഴനീരുകാണുന്ന  ലോകത്തിനെ നാം എന്ത് വിളിക്കെണ്ടുയെന്നു  അറിയാതെ ഇങ്ങിനെ മൗനിയായി    മാനം നോക്കി ഇരിക്കുന്നു

കുറും കവിതകള്‍ 30

Image
കുറും കവിതകള്‍  30 സ്ലെട്ടുകള്‍   മായിച്ചിരുന്ന മഷി തണ്ടായി മാറിയിനി   അന്യന്റെ ദുഖങ്ങളെ  തുടച്ചു  നീക്കാം     ചൂടുപിടിച്ച കടല്‍ തീരത്തെ മണല്‍ കെട്ടുന്നു ആകാശക്കൊട്ടകള്‍ വീടില്ലാത്തവന്റെ മനം പനിനീര്‍ പുഷ്പം ആഴ്ന്നിറങ്ങിയ മുള്ളുകള്‍ പ്രണയത്തിന്‍ നോവുകള്‍ നീചമായ തിരകള്‍ മുന്നറിയിപ്പുകളില്ലാതെ മുക്കികൊല്ലുന്നു ദുഖത്താല്‍ നീലിമയാര്‍ന്നയവള്‍ തന്‍  നയനങ്ങലെന്നില്‍ വിരിയിച്ച  പ്രണയത്തിന്‍ നീല നരമ്പുകള്‍ ഞാനെന്റെ  ഒസ്യത്ത് പങ്കുവച്ചു  എഴുതാനിരിക്കുന്ന നാളെയുടെ    അഴിമതി വിഷം പകരും കവിത  സ്ലേറ്റുകള്‍  മായിച്ചിരുന്ന മഷി തണ്ടായി മാറിയിനി   അന്യന്റെ ദുഖങ്ങളെ  തുടച്ചു  നീക്കാം    റിയാലും റിയാലിറ്റിയും ഒക്കെ  റുപ്പിക്കുമുന്നില്‍ വിലയിടിയുന്നു  നിന്‍ സ്നേഹം  വിഷാദമേ  നീ എന്നുമിങ്ങനെ  കൂട്ടിനുണ്ടെങ്കില്‍  വിരിയുമല്ലോ  വരികളിതുപോലെ ഏറെയായി  

ജീവിതം

Image
ജീവിതം  പൊലിയുന്ന ജന്മങ്ങളില്‍  പൊഴിയുന്ന ജരാനരകളാര്‍ന്ന   പിന്നിട്ട ബാല്യ കൗമാര്യ ദിനങ്ങള്‍  പിറക്കില്ലല്ലോ ഒരിക്കലുമിനിയും    പോലെ പോലെ ഒന്നുമില്ലാത്ത പോല്‍  പൊലിയുവാന്‍ പിറന്നു പോകുന്നു ജീവിതം   ആഗ്രഹങ്ങള്‍ വെറും മായാ ജഡിലം  ആഴങ്ങളോളം ജലധിയില്‍ മുങ്ങുകില്‍  അടയാളം ഒന്നുമേ ഇല്ലാതെ അലയാം  അറിയുമോ ജീവിതം എന്നത് വെറും  മൂന്നു അക്ഷരം ജിതം വരുകില്ല ഒരിക്കലുമെന്നതു  മുന്നമറിഞ്ഞാല്‍ നല്ലു, ഇത് വെറും മരീചകയെന്നു  

കുറും കവിതകള്‍ - 29

Image
കുറും കവിതകള്‍ - 29                    കരകവിഞ്ഞമനസ്സു കാറ്റിനോടൊപ്പം  കടലും കരയും കടന്നു   മേശമേലെ തുറന്നിരുന്ന പുസ്തകം  കാറ്റ് വായിച്ചു  മടക്കിവച്ചു  തിരികെ പോയി        അസ്തമയത്തിനു മുന്‍പ്  മേഘാവൃത  ആകാശത്തില്‍   അര്‍ദ്ധ അരുണിമയാര്‍ന്ന  സൂര്യന്‍   സ്വാദ് അറിയാതെ  അനുഭവിക്കുന്ന  തന്ത്രമിന്നു    സ്വാതന്ത്ര്യം    ഒരു യുഗത്തിന്‍  ജ്ഞാനോദയം  ആപ്പിളിന്‍ പതനം  ഐസക്  ന്യൂ ട്ടനെ  മറക്കാന്‍ കഴിയുമോ       പെറാത്ത വയര്‍  അറിയുമോ  പെറിന്‍ നോവ്‌      മച്ചിലിരുന്നു ചൊല്ലും  പല്ല്ലിയുണ്ടോ അറിയുന്നു  മച്ചിയുടെ  വേദന  ഉന്മാദിയെ നില കണ്ണാടി  കാണിച്ചു പ്രലോഭിപ്പിക്കരുത് പരിണയത്തിന്‍ പരീക്ഷ  പിണക്കം അഥവാ മൗനം അവലംബം വിദേശ സുഹൂര്‍ത്തിന്‍  പാരിദോഷികം  ഇന്നു കൂടുതല്‍ ഉത്സാഹ ത്തിന്‍ മണികിലുക്കം  ഒപ്പം കാറ്റു അതു ഏറ്റു മുഴക്കി  ഓടുന്ന വണ്ടിയില്‍  മുഖം തിരിഞ്ഞു യാത്രചെയ്യും കവിയുടെ  ഭാവന സ്മൃതി കവിത 

My foolish thoughts

Image
My foolish thoughts  freedom is now so free all become Dump night was silent snoring of room mate make me violent meeting was on tea vending machine roar like sea and some time as lion all meetings are head eaters only the creaks and islands are some snacks and tea as life buoys meditative eyes   people thought day dreaming sleep stepping up the way of success is the true  findings of self ability

കുറും കവിതകള്‍ 28

Image
കുറും കവിതകള്‍ 28 ഒരു കൈയറിയാതെ മറുകൈയറിയാതെ  വിരിയുമോ വേറൊരു  ചെറുകൈ ഒന്ന് രണ്ടായി രണ്ടു മൂന്നായി         നിഴലായികൂടെപ്രഹേളികയായി  മണത്തിലും രണത്തിലും  മരത്തിലും  ഒഴിവാക്കാന്‍  കഴിയാത്ത നിത്യശാന്തി  കല്ലറയുടെ   വിടവിലുടെ  വിരിഞ്ഞ  കണ്ണാം തളിയുടെ മങ്ങിയ ചിരിയില്‍  കണ്ണടച്ചു നിത്യശാന്തി നേര്‍ന്നു മടങ്ങി മനസ്സ്  അകന്നു ചിലമ്പിച്ച താളങ്ങളുമായി  കാളവണ്ടി ചക്രങ്ങള്‍  ഓര്‍മ്മകളെ ഉണര്‍ത്തി കൊണ്ട്  ഒരു നീര്‍ പോളയോളം ജീവിത  ദൈര്‍ഘ്യ മറിയത്ത  ഞാനെന്ന ഭാവം മാറണമേ     വെളിച്ചത്തിനും ഇരുളിനും ഇടയില്‍  തേങ്ങുന്ന മനസ്സിന്‍ നൊമ്പരം  ആരെങ്കിലും മറിഞ്ഞോ  നന്ദി ഇന്ന് നദിയോളം ഉണ്ടാവുകില്‍ എത്രനന്ന് അറിയാതെ ചിലച്ചു മനസ്സ്   മധുരം നിറക്കാന്‍ വയറുമായി  മലയും പുഴയും കടലും താണ്ടി കഴിയും  മലയോളം മനസ്സുള്ളവനോ  മലയാളി  മനപ്പായസം  കുടിച്ചു  പല ഇസം പറയും മലയാളിക്ക്  മറക്കുവാന്‍ ആവുമോ അമ്പലപുഴ പാല്‍ പായസ്സം  അമ്പലമണിയുടെ  മുഴക്കത്തിനോപ്പം  സുഗന്ധം പരത്തി മനസ്സിനെ ഉണര്‍ത്തി  സന്ധ്യയും ദീപാരാധനയും 

കുറും കവിതകള്‍ 27

Image
കുറും കവിതകള്‍ 27 മധുരമുള്ള ഓര്‍മ്മകള്‍ ഇല്ലാതാവുമ്പോള്‍  മറവി ഒരു അനുഗ്രഹമായി മാടിവിളിക്കുന്നു  നിഴലായി വരുന്നത്  മരണമാണോ   അക്ഷരങ്ങളെ  സ്നേഹിക്കുന്നവരെ അകമഴിഞ്ഞു സ്നേഹിക്കുന്നു  കവിത , അതൊരു ജീവന  ഔ ഷധമാണ്   പരസ്യ ബോര്‍ഡിലെ പൊന്‍ തിളക്കത്തില്‍  പൊതിഞ്ഞു നല്‍കും സമ്മാന പെരുമഴയില്‍  പൊന്നിന്‍ വിലയറിയുമോ  പെണ്പെരുമ  പെയ്യത് ഒഴിഞ്ഞ കര്‍ക്കിടകത്തിന്‍  മാനത്തിന്റെ കണ്ണു നീരിനിനു   പിന്നാലെ   പുഞ്ചിരി പൊഴിച്ചു ഓണവെയില്‍   ലൈട്ടു പോകുന്നോരെ നന്ദി  എന്തെന്നാല്‍ നിങ്ങള്‍ക്കു ലക്ഷ്മണ രേഖയല്ലോ  അഭിപ്രായം കുറിക്കുന്നതെന്നത്‌  മടിയാതെ വന്നോളിന്‍  മാടിവിളിക്കുന്നു ഓളവും താളവും  തിമിര്‍പ്പുമായി    പുന്നമടയിലെ കളി വഞ്ചികള്‍  പ്രഭാത ചക്രവാളത്തിലെ മൂടല്‍ മഞ്ഞു  ചിന്താ കുഴപ്പത്തിലാഴ്ത്തി  കൈയ്യിലിരിക്കും  പുകവലിക്കുഴല്‍ പ്രഭാത സവാരിയില്‍  നനഞ്ഞ പുല്‍ത്തകടിയില്‍  മേയുന്ന പശുവിന്‍ കഴുത്തിലെ മണി ഒച്ച  എന്നെ ചിന്തകളില്‍  നിന്നുണര്‍ത്തി  നിത്യവും വാതയനത്തിന്‍ പടിയില്‍  വന്നിരുന്നു പാടും  ചെറുകിളിയിയുടെ ഗാനത്തില്‍    നിശബ്ദതയുടെ സംഗീതമോ  സായാന്ന നിഴലില്‍ ഒരു മാടപ്രാവും  കൈക്കുടയും   മാത്രമായ

പറയു മുഖ പുസ്തക ദൈവങ്ങളെ (ഒരു കവിത സംവാദം ജീ ആര്‍ കവിയുരും ശ്രീ ദയാ ഹരിയും )

Image
പറയു     മുഖ പുസ്തക     ദൈവങ്ങളെ     മുഖ  പുസ്തകത്തില്‍ കണ്ടുനാമെന്നും  ശരിയായ മുഖമോ കപടയാര്‍ന്നതോ  അറിഞ്ഞു മനം അറിയാതെയോ ഇഷ്ടങ്ങള്‍  ധരിപ്പിച്ചും വാക്കുകള്‍ക്കു മൂല്യമാം അഭിപ്രായം  നല്‍കിയും നല്‍കാതെ തിരിച്ചു പോകുന്നു ഒരു പക്ഷെ  ലോകമേ തറവാടെന്നു പറയുന്നത്  ഇതൊക്കെയാവുമോ വര്‍ണ്ണ ഭാഷ മത ലിംഗ  വിത്യാസമില്ലാതെ മാതൃകാ സ്ഥാനമെന്ന്  പറയാമോ ആവോ ,പറയു    മുഖ പുസ്തക     ദൈവങ്ങളെ  ---------------------------------------------------------------------------- (ഒരു  കവിത സംവാദം   ജീ  ആര്‍     കവിയുരും ശ്രീ  ദയാ ഹരിയും   ) ദയാ ഹരി: മനസ്സ് മൊഴിഞ്ഞതും ഹൃദയം തിരഞ്ഞതും നാം പകര്‍ത്തിവെക്കും മുഖ പുസ്തകത്താളില്‍ മുഖം മൂടികളില്ലാതെ ഞാന്‍ ഇന്നും എഴുതുന്നു ജീ ആര്‍ കവിയൂര്‍ : കഴിവുകലേറെ ഉള്ള വരാം  കിഴിവില്ലാതെ തന്ന യി  കഴമ്പോത്ത അഭിപ്രായത്തിന് നന്ദി   ദയാ ഹരി: ഒഴിവുകഴിവുകള്‍ തന്‍ ചടുല വിദ്യയില്‍ കഴിവുകള്‍ തന്‍ ദുരുപയോഗത തിരയെ നമ്മള്‍ കാണുന്നു ജീവന വഴിയില്‍ എങ്ങോ കളഞ്ഞോരാ കഴിവുകള്‍ ജീ ആര്‍ കവിയൂര്‍ : ജീവിതമെന്ന പ്രഹേളികയില്‍ കണ്ടുമുട്ടി നാമൊക്കെ കണ്ടതൊക്കെ സത്യമെന്ന് കരുതി സന്തോഷമടയുമ്പോള്‍ ദയയുള്ള

ജീവിക്കണമെങ്കില്‍

Image
ജീവിക്കണമെങ്കില്‍  നാട്ടിലും കാട്ടിലും നിലാവും പെയ്യിതിട്ടും കടലില്‍ മഴ   പെയ്യിതിട്ടും   എന്തു പ്രയോജനം     കാട്ടിലും നാട്ടിലും മഴപെയ്യതാല്‍  നെല്ലു കൊയ്യിതു   വിശപ്പകറ്റാമായിരുന്നു   കടലില്‍ നിലാവ് പെയ്യതാല്‍  മുക്കുവകുടിയില്‍ സന്തോഷമലതല്ലുമെന്നു    കണ്ണും അകകണ്ണുമുള്ളവരാം  കണ്ണദാസന്‍ പാടിയതുയെത്ര സത്യം  എന്തൊക്കെ ഉണ്മയായി പാടിയാലും  കവിയെ വെറും കപിയായിയെണ്ണുന്നു ലോകം   വയറിനു വഴി തേടണമെങ്കില്‍ , നാവാല്‍ മൂഢനാം  ധനാഢ്യ നെ  പുകഴ്ത്തിയാലെ പറ്റുകയുള്ളുയിന്നു   

ദോഷങ്ങള്‍ മാറട്ടെ

Image
ദോഷങ്ങള്‍ മാറട്ടെ    ഉമ്മറക്കോലായില്‍ വരച്ചയരിപ്പോടിക്കോലങ്ങളെ  മറികടന്നോര്‍മ്മകളോരായിരം  പൂത്തുലഞ്ഞു മദിക്കവേയറിയാതെ  മൈക്കണ്ണിയവളുടെ  നെഞ്ചകത്തിനുള്ളിലെ  സ്നേഹത്തിന്‍ ഉള്ളിലമരുവാന്‍ വെമ്പി നില്‍ക്കുന്ന  നേരത്തിലായി അറിഞ്ഞു വേദനകളുടെ  പൊരുളൊക്കെ വായിച്ചറിഞ്ഞു നിറകണ്ണിലാലെ  കഥകളോരോന്നായിയേറെ ദുഖകരമെന്നു  പറയാതെ തരമില്ലല്ലോ ,വേട്ടുകൊണ്ട് പോയി വെട്ടത്തു കൊണ്ടുവരുവാനായി വന്നില്ലാരുമിന്നും  ചൊവ്വാ ദോഷത്തിന്‍ നോട്ടത്തിലായി മരുവുന്നു  ഏറെ പൂജകളും തന്ത്രങ്ങളും ഓക്കെയായി കഴിച്ചു  വൃഥാ താതനും തായുമേറെ   സങ്കടത്തിലാഴുമ്പോളവിടുന്നു  വന്നെന്‍  കരംഗ്രഹിക്കുമെന്നുയേറെയാശിച്ചു എന്നാല്‍ അറിയുന്നു   എന്തെന്നിന്നു  ചൊവ്വയോളമെത്തി നില്‍ക്കുന്നുവല്ലോ മനുഷ്യ ചിന്തയുടെ ഫലം വിഫലമായില്ലെങ്കിലും ഇപ്പോഴും ചൊവ്വാ ദോഷവുമായി കഴിയുന്നു ജീവിത കാലമത്രയും  പഴിയും പറഞ്ഞതിനൊരു പരിഹാരമായി വിശ്വാസങ്ങള്‍ക്ക്  മാറ്റം വരികില്ലെന്നു ആശിച്ചു പോകുന്നു ജഗദീശ്വരാ !!.....  

എന്റെ പുലമ്പലുകള്‍ -9

Image
എന്റെ പുലമ്പലുകള്‍ -9 അറിയാത്ത വഴി താരകളില്‍ അറിവിന്‍ നേര്‍കാഴ്ചയായി അങ്ങോളം നീ ഉള്ളപ്പോള്‍  അറിവില്ലാതെ അലയണ്ടല്ലോ  ചങ്ങാതി  ഇരുളിന്റെ നേര്‍കാഴ്ചകള്‍  തെളിയുന്നത് പകലിന്റെ  വരവോടെയല്ലേ      രാവിനായി മാത്രമോരുങ്ങി  പകലിന്‍ വരവോടെ നിദ്രയിലാഴുന്നു  സുഗന്ധം പരത്തുന്ന സുന്ദരി പൂവേ  ഉറുമ്പുകടിക്കുന്ന വേദനയെയുള്ളൂ എന്നു  പറഞ്ഞു സുചി ആഴ്ന്നിറങ്ങിയപ്പോള്‍  കുഞ്ഞിന്‍ കണ്ണുനിറഞ്ഞത്‌ കണ്ടു  അമ്മയുടെ മനംപിടഞ്ഞു      ഹൃദ്യമാം പുഴയുടെ പുളിനത്തില്‍  മനം അലിഞ്ഞു ചേര്‍ന്നു ഒപ്പം ചങ്ങാതി കൂട്ടങ്ങളുടെ ആരവവും  ചില മുറിവുകള്‍ ഉണങ്ങുവാന്‍ അനുവദിക്കാറില്ല  എന്നാല്‍ സ്വരങ്ങളിലാത്ത  ബന്ധങ്ങളെ മായിക്കാറില്ലെങ്കിലും   മനസ്സിന്റെ ഉള്ളറകളില്‍ കുഴിച്ചു മുടുമ്പോഴും  അണയാത്ത  തീയുടെ ചൂടില്‍  ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ വന്നു  എരിതീയില്‍ വീഴാതെ അകന്നു പോകു  ഞാന്‍ ഒന്ന് പൊരുത്ത പെട്ടു വരുന്നതെ ഉള്ളു   കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത  പാട്ടിന്‍ അനുപല്ലവിയല്ലോ  മോഹമൊടുങ്ങാത്തോരി  ജീവിതം 

കുറും കവിതകള്‍ 26

Image
കുറും കവിതകള്‍ 26  മരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം  തേടുന്നു ഉണക്ക മീനും മരച്ചീനിയും  എന്നാല്‍ കടിച്ചു തിന്നുന്നതോ  "അല്മറായി"  ലബാനില്‍ മുക്കിയ  കുബൂസും       ഓണത്തുമ്പികള്‍ പറന്നു നടന്നു  ഓര്‍മ്മകളുടെ തീരത്തു  ഓര്‍മ്മിപ്പിക്കുന്നു കലണ്ടറിലെ ചുവന്ന അക്കങ്ങള്‍  കാറ്റിലാടും അരയാലിലകളുടെ  മര്‍മ്മരം എന്റെ ചിന്തകളെ  പുറകോട്ടു പായിച്ചു നഷ്ടമായ കൗമാരത്തോളം  എന്റെയും നിന്റെയും ആകാശത്തിന്‍ ചുവട്ടിലെ  സ്വപ്നങ്ങളെ കവര്‍ന്നെടുത്തു  കാലമെന്ന കാവല്‍ക്കാരന്‍        മാനത്തെ പൂര്‍ണ ചന്ദ്രനും  അതില്‍ ഉള്ള കറുപ്പടയാളങ്ങളും    എന്തെ നിന്റെ മുഖത്തും ഞാന്‍ കാണുന്നു  പരാഗണ രേണുക്കള്‍ വീണു  പരവശയായി അവള്‍ മുക്കൂത്തി   പുഞ്ചിരിതൂവി തലകുമ്പിട്ടു നാണത്താല്‍    മഴവന്നു മാടിവിളിച്ചു  ചിറകു വിരിച്ചു പറന്നടുത്തു ഒടുങ്ങി തീക്കു ചുറ്റും ഈയാം പാറ്റകള്‍  പതിവു പോലെ വിശപ്പടക്കാന്‍ ചെന്നപ്പോള്‍  രക്ഷയില്ലാ ബന്ധനത്തിലാക്കിയവള്‍  വര്‍ണ്ണ ചരടാല്‍  പള്ളി മുറ്റത്തു  നിന്നു   കുറുബാനയും  കുമ്പസാരങ്ങളും   കേട്ട്  കാറ്റില്‍ തലയാട്ടി  നില്‍ക്കുന്ന മരങ്ങളുടെ  മൗനം  എന്റെ ചിന്തകള്‍ക്കു വാചാലത 

കുറും കവിതകള്‍ 25

Image
കുറും കവിതകള്‍ 25 ശാന്തമാം ആഗസ്റ്റിന്‍ രാവിലായി ഓലിയിട്ടു   കൊണ്ട് തൊടാനായുന്നു പൂര്‍ണ്ണ ചന്ദ്രനെ ഒരു ചാവാലി ഉഷ്ണമേറിയ രാത്രിയില്‍  ഒരു പുല്‍ച്ചാടി വന്നെന്‍  ഹൃദയത്തെ തൊട്ടകന്നു കണ്ണാടി കൂട്ടിലെ ജലത്തില്‍  ചുറ്റുന്ന മീനിനെ നോക്കി  പൂച്ച വാലുചുഴറ്റി കൈനക്കി   ഒരു കൊതുകു പരാതി പറഞ്ഞയകന്നു  കാതിനും സെല്‍ ഫോണിന്‍  നിലാമ്പരത്തിനും  ഇടയിലുടെ     പച്ചില ചാര്‍ത്തുക്കളുടെ ഇടയിലുടെ  അരിച്ചിറങ്ങിയ സൂര്യന്‍ , ഈര്‍പ്പമുള്ള കിഴക്കന്‍ കാറ്റിനോടൊപ്പം  കേട്ടു     വിരഹാദ്രമാം  ഒരു കുയില്‍ നാദം    ഒറ്റ കാലിലായാലും   ജീവിതമെന്ന ഭാരമേല്‍ക്കാന്‍  ശക്തിയുള്ള  മനസ്സുണ്ടെങ്കില്‍ കടക്കാം  ഏതു വൈതരണികളും     മഴ മേഘങ്ങള്‍ തൊട്ടുരുമ്മിയകന്ന താഴവാരത്തു   നടന്നു ക്ഷീണിച്ചു നിന്നവര്‍ക്ക് ആശ്വാസമേകി  തണുത്ത കാറ്റിനോടൊപ്പം കുയില്‍ നാദം 
Image
എന്റെ പുലമ്പലുകള്‍ -8 രണ്ടു ചുവടുകള്‍ എല്ലാവരും നടക്കും എന്നാല്‍ ജീവിതകാലം മുഴുവന്‍ ആരും കൂടെവരില്ലാല്ലോ കരഞ്ഞു കൊണ്ട് ഓര്‍മ്മകളെ മറക്കുവാന്‍ ശ്രമിക്കുന്നു വേദനകളെ ആരും ചിരിച്ചുകൊണ്ട് ഒളിപ്പിക്കുമോ .. വേദനകളുടെ നുകപാടുകള്‍ അറിയിക്കാതെയും കണ്ണുനീര്‍ പൊഴിച്ചുസ്വയം , കരയിപ്പിക്കാതെയവനെ  ദൈവമേ ഇനിയെങ്കിലും സന്തോഷവാനായി മാറ്റണമേ ഒരിക്കലും സുഖമായി ഉറങ്ങാന്‍ എന്നെ അനുവദിക്കാത്തവനെ ...... ബാല്യകാലം എത്ര നല്ലതായിരുന്നു അന്നു ഹൃദയം അല്ല വെറും കളിപ്പാട്ടങ്ങള്‍ വീണുടയുമായിരുന്നു ഇന്നു ഒരു തുള്ളി കണ്ണുനീര്‍ പൊടിയുന്നത് സഹിക്കാന്‍ ആവില്ലല്ലോ ചെറുപ്പത്തില്‍ ഇഷ്ടംപോലെ ഹൃദയം നിറയെ കരഞ്ഞു തീര്‍ക്കുമായിരുന്നല്ലോ ഏറെ നാളായി ഈ ആകാശത്തിന്റെ കളിപ്പിക്കല്‍ ഇന്നു മാനം പെയ്യത് ഇറങ്ങി സന്തോഷാശ്രുക്കള്‍ പോലെ ഓര്‍മ്മകള്‍ നിറഞ്ഞു ചുറ്റുമായി അന്നു നമ്മള്‍ ഒഴുക്കിയൊരു സ്നേഹ സൗഹൃദത്തിന്‍ വഞ്ചി കളെറെ ഇന്നു എവിടെ അവ ?!! കാലങ്ങളായി തേടി കിട്ടിയ നിന്‍ കൂട്ടുകെട്ട് എങ്ങിനെയോ ഭാഗ്യത്തിന്‍ രേഖകള്‍ മായിച്ചു കൊണ്ട് നീ എങ്ങോ വിട്ടകന്നു പോയല്ലോ കാലത്തിന്‍ കുത്തൊഴുക്കില്‍

കുറും കവിതകള്‍ 24

Image
കുറും കവിതകള്‍  24 ധ്യാനാത്മകമായി ഇരുന്നു  മഴത്തുള്ളികള്‍ പൂവിതളിലും  ഇലചാര്‍ത്തിലും      പ്രിയനേ കാണാതെ  സന്ധ്യയോളം കാത്തിരുന്നു തളര്‍ന്നു  ഉറക്കം തൂങ്ങി നിന്നു സൂര്യകാന്തി   കുരച്ചു പിന്നാലെ കൂടിയവന്‍  ഒന്നു നിന്നു  സംശയം തീര്‍ക്കാന്‍   മണത്തും    കാലുപൊക്കിയും   ഉറപ്പു വരുത്തി അതിര്‍ത്തി  ഇതള്‍ കൊഴിച്ച പൂവ് ധന്യയായി   മധുരം നിറച്ചു ഒരുങ്ങി നിന്നും  വരും തലമുറകള്‍ക്കായി  കറും മുറം വെക്കാതെ മറുപുറം അറിയാതെ വെട്ടി വിഴുങ്ങി ഷവര്‍മ്മ തട്ടുമ്പോള്‍ അറിയാതെ വെട്ടി മൂടുമ്പോള്‍ അറിയുന്നു കമര്‍പ്പോ ചവര്‍പ്പോ ഷവര്‍മ്മ ഓര്‍മ്മകള്‍ മരിക്കാതെ ഇരിക്കാന്‍ പരതി നടന്നു കണ്ണുകള്‍ നീല മഷി പുരണ്ട ഡയറി താളുകളില്‍ 

കാപ്പികടയും കഫേകളും

Image
കാപ്പികടയും കഫേകളും തുരുമ്പിട്ടും പൊടി വലിച്ചും   തുമ്മി മറയ്ന്ന നക്ഷത്ര തിളക്കങ്ങളെ  കണ്ടും  നാലും കൂട്ടി ചോരനിറം പകര്‍ത്തി നീട്ടി തുപ്പി  ചിത്രം വരച്ചും ,ചിതവും പതവും  പറഞ്ഞും    കറമാറാത്ത സഞ്ചിയിലെ ചണ്ടി വീണ്ടും വീണ്ടും തിളകൊണ്ടു കോപ്പയില്‍  നിന്നും  വീശിയെത്തുന്ന   കുപ്പിഗ്ലാസ്സിലെ ലോകവിചാരങ്ങളൊക്കെ   നിവര്‍ത്തിയ  പത്രത്തിന്‍ മറകൊണ്ട് ഊതിയകറ്റി കുടിച്ചു തീര്‍ക്കുന്ന  ചായയും ,ചിന്തകളേറെ പുകയുന്നതിനോപ്പം ,ചുണ്ടാണി വിരലിനും     പെരു വിരലിനുമിടയില്‍ പുകഞ്ഞു തീരുന്ന  കാക്കി ദിനേശും ഒക്കെ പോയി മറഞ്ഞു  കാര്‍മേഘങ്ങളകന്ന മാനവും  ഇരുള്‍ സമ്മാനിക്കും കറണ്ട് കട്ടിനോടോപ്പം   കാലം മാറി കോലമാറിയിരിക്കുന്നു   ചാറ്റും  ചിരിയും കളിയും കരച്ചിലിന്റെ വക്കിലും എസ് എം എസുകളുടെ  മേമ്പോടിയായി  ലഹരി നിരക്കുന്ന പാനിയങ്ങളും പുകയും നിറച്ചു  ആടിയുലയും സുഖ സംഗീതങ്ങളൊക്കെ  നിറഞ്ഞു വെമ്പി നില്‍ക്കുന്ന വെബ്  കഫേകളുടെ തിളക്കങ്ങള്‍ എറുന്നുയിന്നു