Posts

Showing posts from June, 2012

കുറും കവിതകള്‍ 20

Image
കുറും കവിതകള്‍ 20 വിണ്ടു  കിറിയ മണ്ണിന്റെ രോദനം  വരികളില്‍ ഒരുക്കി മഴകാത്തു  നില്‍ക്കുന്നു കണീര്‍ കവിതപോലെ ഓര്‍മ്മകളെ നീ മരിക്കാതെ ഇരുന്നെങ്കില്‍  കാലത്തിനപ്പുറം ഇനിയെല്ലാം വെറും  പുസ്തങ്ങളിലെ അനുഭവ കുറുപ്പുപോലെ    'രാ'- മായട്ടെ  രാമായണ വായനയിലുടെ  രമ്യമാവട്ടെ മനസ്സിന്‍ നോവുകള്‍  പേടിയെല്ലാം പമ്പ കടന്നു  നാണത്തോടൊപ്പം   ആദി രാത്രിയില്‍  മഴ മുകിലുകള്‍  കണ്ണുനീര്‍ പൊഴിച്ചു  ഇടിമിന്നലിനെ ഭയന്നു  പോല്ലപ്പെല്ലാം ക്ഷണിച്ചു വരുത്തി  എല്ലില്ലാ നാവു ചിലച്ചു  പല്ലിന്‍ കോട്ടക്കുള്ളില്‍ നിന്നും  മാനത്തെ മഴവില്ലുപോലെയല്ലോ  അറികയി   മുഖ പുസ്തകത്തിലെ  പോസ്റ്റും  കമന്റും  നിലാചന്ദ്രനു കുളിരു കോരി  എവിടെയോനിന്നും വന്ന  കറുത്ത കമ്പളത്തിനുള്ളി ലോളിച്ചു കാറ്റില്‍ അടര്‍ന്ന ചില്ലയിലെ  കിളികൂട്ടില്‍ വിശപ്പിന്റെ വിളികള്‍  കൊക്കുരുമ്മി തീറ്റ  നല്‍കുന്ന അമ്മക്കിളി  പ്രേമം തൂങ്ങി മരിച്ചു  വിവാഹ മുഹൂര്‍ത്തത്തില്‍  കെട്ടു  താലിക്കൊപ്പം 

എന്റെ പുലമ്പലുകള്‍ -5

Image
എന്റെ  പുലമ്പലുകള്‍ -5 ഋതു പരാഗണ  പരിവര്‍ത്തന മോഹന നൈമിഷികയനുഭാവമല്ലോ  മത മത്സരാതികള്‍ക്ക്‌ പിന്നാലെ പായിന്ന   പ്രഹേളികയല്ലോ ജീവിതമെന്നത്‌  കണക്കുകള്‍ കൂട്ടിയും കിഴിച്ചും   എണ്ണി മടക്കിയ വിരലുകളെ നോക്കി  കണ്ണുകള്‍ അറിയാതെ  നിറയുന്നുയി  മണ്ണിനെയും പെണ്ണിനേയും ചേര്‍ത്തു വച്ചു  കണ്ണികള്‍ തീര്‍ത്തയി ഇടം വിട്ടു  മടങ്ങണമല്ലോ ഒരുനാള്‍  നടന്നാലും തീരുന്നില്ലയി  നാടി മിടിപ്പുകള്‍ ഏറുന്ന  നടുക്കം തീരത്തൊരു  നടപ്പാതയില്‍ ഇറങ്ങിയ ജീവിതം  വരികല്‍ക്കിടയിലുടെ പരതി വഴി മുടക്കുന്ന സംജ്ഞയാം   ഞാനെന്നും എന്റെതെന്നും  ഞാണൊലി കൊള്ളുന്ന  പുലമ്പലുകള്‍ 

നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍

Image
നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍ സൂര്യനു   നേരെ  പുറം  തിരിഞ്ഞു    നിന്നു   സൂര്യനാണെന്ന്   കരുതുന്നു  ജനം    നിഴലുകളാണെന്നു അറിയാതെ  നിന്നുള്ളിലുള്ള  അറിവിന്‍ അറിവിനെ  കണ്ടെത്തു നിഴലുകളുടെ പിന്നാലെ പായാതെ  കാണ്ഡങ്ങള്‍ താണ്ടി ജീവിത  ഭാണ്ഡങ്ങള്‍ പേറി   ജന്മ ജന്മങ്ങളായി ഈ അറിവിന്‍ പിന്നാലെ എത്രയോ  ജയമില്ലാതെ പാഞ്ഞു മരിക്കുന്നു ,വീണ്ടും വീണ്ടും  പ്രോജ്വലിക്കുന്നു പ്രപഞ്ചത്തിന്‍  വെളിച്ചം  ദിവ്യ  പ്രേമമാണ്   അതിനു ആധാരമെന്നു  അറിയുക   നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവരെ   

പിരിയാതെ ഇരിക്കട്ടെ ഈ സൗഹൃദം

Image
പിരിയാതെ ഇരിക്കട്ടെ ഈ   സൗഹൃദം ഓരോ  നിമിഷവും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നതിനെ വെളിച്ചമെന്നും  അനുനിമിഷം ഗമിച്ചു കൊണ്ടിരിക്കുന്നതിനെ ജീവിതമെന്നും  ഓരോ നിമിഷവും സന്തോഷം വിരിയിച്ചു കൊണ്ടിരിക്കുന്നതിനെ പ്രണയമെന്നും  വിടാതെ പിന്തുടരുന്നതിനെ സുഹുര്‍ത്ത് ബന്ധമെന്നും പറയാമല്ലോ  നിറവസന്തത്തില്‍   എങ്ങിയാണോ പൂ കൊഴിയുന്നത് പോലെ  അവനെന്നെ കണ്ടപ്പോള്‍ കണ്ണ് നീര്‍ പൊഴിച്ചു ദുഖമതല്ല എന്നോടു എന്ന് എന്നത്തെക്കുമായി മുഖം തിരിച്ചു നടന്നപ്പോഴും  ഏറെ  വിചിത്രമെന്നന്നോ അവനും പൊട്ടി പൊട്ടി കരഞ്ഞു  ഹൃദയങ്ങള്‍ തമ്മിലുള്ള കാര്യങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുകയില്ല  ഏകാന്തതയില്‍ കണ്ണുനീര്‍ മഴ നിലക്കുകയില്ല ഒരിക്കലും  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് വിഷാദത്തിന്‍   മടിപ്പേറ്റരുതെ  പിരിയാനാവാത്ത കൂട്ടുകെട്ടെങ്കില്‍ കണ്ണുകള്‍ കുമ്പല്ലേ ഒരിക്കലും       ഹൃദയം നിന്റെ മിടിക്കുകില്‍  അതു എന്റെ ഹൃദയത്തില്‍ എന്ന  പോല്‍  കണ്ണുനീര്‍ നിന്റെ പോടിയുകില്‍ അതു  എന്റെ കണ്ണുകളില്‍  നിന്നുമെന്ന പോല്‍  സര്‍വശക്തന്‍ നിനക്കുകില്‍ നമ്മുടെ  സൗഹൃദം ഒരിക്കലും പിരിയാതെ നിലനിക്കണേ,  എന്നാണു എന്റെ  പ്രാര്‍ത്ഥന

മഴയെ നീ ഉണര്‍ത്തുന്ന മധുര നൊമ്പരം

Image
മഴയെ   നീ ഉണര്‍ത്തുന്ന മധുര  നൊമ്പരം  മധുര സ്വപ്നങ്ങള്‍ തന്‍ മായിക ഭാവങ്ങള്‍  മയങ്ങി ഉണരുകയായി ,  നിന്‍ തുള്ളിതോരാത്തോരു സ്നേഹ  പ്രവാഹത്തിന്‍ മുന്നിലൊരു   സന്തോഷത്തിന്‍ ലഹരിയിലേക്ക് മടങ്ങുകയായി  നനഞ്ഞു കുഴഞ്ഞ മണ്ണ് അപ്പം ചുട്ടു കളിച്ചോരെന്‍      സഖിയുടെ ഓര്‍മ്മകള്‍ പകരുന്ന  മുറ്റത്തെ മണ്ണില്‍  കണ്ണിമക്കാത്ത കണ്ണുകളിലും  പുഞ്ചിരിയിലും  വായിച്ചെടുക്കാം കവിത , ഇനി ഞാന്‍ ഇല്ല ഏറെ പറയാന്‍   ഇല്ലയവളില്ല വിടചൊല്ലി പിരിഞ്ഞു നോവില്ലാ ലോകത്തിലേക്ക്  എന്നെ കുട്ടാതെ കടന്നു മറഞ്ഞുവല്ലോ  ഇന്നുമാ മാവിന്‍ ചുവടിലേക്ക് കണ്ണു   പായിക്കുമ്പോള്‍  അറിയാതെ  എന്‍ മനം  തേങ്ങുന്നു      കൗമാരചിന്തകള്‍   വേട്ടയാടുമ്പോഴും      മെല്ലെ നീ  പൊഴിയിച്ചു   ആശ്വാസ   ജലധരായി എന്‍ മനം കുളിരണിയിച്ചു  ഇന്നുമെന്‍    ആത്മാവ്     തേങ്ങുന്നു  നിന്‍ വരവുകള്‍    അറിയാതെ  ഓര്‍മ്മകള്‍  കുളിരു  കോരിച്ചു മഴയെ നീ എന്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയകലുന്നതെങ്ങോട്ടെക്ക് 

എന്നിലെ മഴ

Image
എന്നിലെ മഴ  ഒരു നീല ജലധിയില്‍ വീണു പതിക്കുന്ന  ഓര്‍മ്മകള്‍ നെയ്യതു കടക്കുമാ മേഘ രാജികള്‍  കാറ്റിനോടൊപ്പം പുല്‍കികടന്നു   മഹാ മേരുക്കളെയും  തഴുകി ഉണര്‍ത്തി ,പച്ചപുടവഅണിയിച്ചു ഒരുക്കി  എങ്ങോ പോയി മറയുമ്പോളറിയാതെ നടുവിര്‍പ്പുകള്‍  ആഴ കടലില്‍ പതിച്ചു പുളഞ്ഞു ആര്‍ത്തലച്ചു കരയെ  ചുമ്പിചുണര്‍ത്തി കടന്നകലും കാഴ്ചകണ്ടു  മനം പുളകിതയാകുന്നു  ,സൂര്യകിരങ്ങളെറ്റു    നീ  പുനര്‍ജനിയായി മുകിലുകളായി വീണ്ടുമി ജീവിത  ചക്രത്തിന്‍ കണ്ണിയായി മുറിയാതെ തളരാതെ  പ്രകൃതിതന്‍ വികൃതികളില്‍ ആലോലമാടി  വര്‍ണ്ണം വിരിയിക്കുന്നു പൂക്കളോടൊപ്പം    തേന്‍ നുകരുവാനോത്തു കൂടും ശലഭങ്ങളും  കളകാഞ്ചി പാടി നിര്‍വൃതി കൊള്ളിക്കുന്ന കോകില  മധുരിമ പകരും സംഗീതികളും  കേട്ടു താളത്തില്‍  ചിലങ്കകിലുക്കി കുത്തി ഒഴുകും പുഴയുടെ പുളിനങ്ങളില്‍    കടന്നു വന്നു നീ എന്‍ പ്രിയയായി മാറുന്നുവല്ലോ എത്ര പറഞ്ഞാലും തീരുകയില്ലനിന്‍  കഥകളായിരമായിരമായി    നീവരുകയിലെങ്കിലെങ്ങിനെയി  ഭൂവിലായി കഴിയുമെന്നു അറിയുകയില്ലല്ലോ  

എന്റെ പുലമ്പലുകള്‍ -4

Image
എന്റെ പുലമ്പലുകള്‍ -4 സ്വപ്ന ഭംഗം    കല്‍ക്കണ്ട കൊട്ടാരങ്ങള്‍ ഉരുകി ഒഴുകി  കിടങ്ങുകള്‍ നിറഞ്ഞു കവിഞ്ഞു നെയ്യാല്‍ കറുത്ത കാപ്പിമഴ പെയ്യ് തപ്പോള്‍  ,സ്വപ്ന ഭംഗം  നിദ്രാ ഭംഗം മഴയല്‍പ്പനെരത്തെക്കു ശമിച്ചപ്പോള്‍  വെള്ളത്തുള്ളികള്‍   ചറപറശബ്‌ദമുണ്ടാക്കി  കാറ്റ് വിശി   ,  പനിനീര്‍ പുഷ്പങ്ങള്‍ക്ക് നിദ്രാ ഭംഗം  മരണ ഭയം  വിജനതയില്‍  കിടന്നു ശവം  വിഷാദാത്താല്‍ പതുങ്ങിയ പ്രാണന്‍  വസന്ത സുര്യന്‍ അസ്തമിക്കുന്നു മെല്ലെ  വസന്ത രാഗം                                  വാതായന പടിയിലെ ചെറു കുരുവിയുടെ  വിറയാര്‍ന്ന വാസന്ത  ഗാനം , മനസ്സില്‍ സ്വരരാഗ സുധ ഉണര്‍ത്തി  ഏകാന്തതയുടെ ഭംഗം  രാവില്‍ മുങ്ങയുടെ കരച്ചില്‍  കളപ്പുരക്ക്    അടുത്തു നിന്നുമെന്‍   നിശ്ശബ്‌ദതയെ  കവര്‍ന്നെടുത്തു  നിദ്രയില്‍ നിന്നും    ഞാന്‍ എന്റെ സ്വപ്നങ്ങളെ ഉണര്‍ത്തി  ആര്‍ത്തിരമ്പിയ   തിരമാലകളും  കൊടുംകാറ്റും പേമാരിയുമെല്ലാം , കണ്ണ് തുറന്നപ്പോള്‍ എല്ലാം ശാന്തം    

എന്റെ പുലമ്പലുകള്‍ - 3

Image
എന്റെ പുലമ്പലുകള്‍ - 3   ഓര്‍മ്മമഴ  ഓര്‍മ്മകളിലെ മഴനനഞ്ഞു    തീരുമുമ്പേ, തുമ്മി ഏറെ  ആരോ പറയുന്നുണ്ട് പാരായം  മോഹങ്ങള്‍  മോഹങ്ങള്‍ തീരില്ല  മനസ്സുകളില്‍    നിറക്കുന്നു ആശകളേറെ പിറക്കുന്നു   നിഴലുകളായി ഓടി  മറയുന്നു      രാ- മായണം   രായോന്നു മായണം  രഹസ്യങ്ങള്‍ മാറണം  രാവിലെ ചോദ്യം  സീതയും രാമനും ആരെന്നു   ഇതാണ് ഇന്നിന്‍ രാമായണം  രാത്രി ഇരുളൊരു മറയാണറയാണെ    ഇരു ഹൃദയങ്ങള്‍ക്കൊരു സുഖമാണേ രാത്രിഞ്ചരന്‍മാര്‍ക്കൊരു തുണയാണേ വിയര്‍പ്പു ഒഴുക്കി  കൂടണയുന്നവരുടെ സഖിയാണേ   ബ്ലോഗനുഭവം  അറിയാത്തവന് അറിവിന്റെ പേടകം  തുറന്നു മസ്തകത്തിനുള്ളില്‍ നിറച്ചു  കവിതയിലുടെ പറഞ്ഞു കൊടുത്താലും  കണ്ടിട്ടും കാണാതെ പോകുന്നു 

ചരിത്രം

Image
ചരിത്രം  ജയിച്ചവന്‍ തോറ്റവന്റെ രക്തത്താല്‍ എഴുതുന്ന  സ്വന്തം വീരസ്യം . ആര്‍പ്പുവിളികളാല്‍  മുങ്ങിപോകും പരാജിതന്റെ  സത്യവും നീതിയും നിറഞ്ഞ    പരസ്യമായ  രഹസ്യം        ഉടഞ്ഞ വളകളും  മാഞ്ഞ      സിന്ദൂ രവും  പടര്‍ന്ന കണ്മഷിയും അന്തഃപുരങ്ങളില്‍ ചാരി നിര്‍ത്തുന്ന ചാരിത്ര മുഖപടങ്ങള്‍   അറക്കുള്ളില്‍ പെടകത്തില്‍  മയങ്ങുന്ന   ആടയാഭരണങ്ങളും  മഞ്ഞ നാണയങ്ങ ള്‍ ക്കൊപ്പം മിന്നുന്ന വൈ ഡു ര്യം  ജയത്തിന്റെ  നിറവുകള്‍  തിളങ്ങുന്ന   നക്ഷത്ര  ആകാശത്തിന്‍ ചുവട്ടിലെ ചാരിതാ ര്‍ത്ഥ ച രിതം  കൊടിയേറ്റയിറ ക്കങ്ങളില്‍  മുഴങ്ങുന്ന  കൊമ്പിന്റെ നാദം  കടന്നുപോകുന്ന ജയിച്ചവന്റെ ചെണ്ടയുടെ താളം  ഇവയിലെല്ലാം മുങ്ങി പോകുന്ന പരാജിതന്റെ നൊമ്പരങ്ങള്‍  

എന്റെ പുലമ്പലുകള്‍ - 2

Image
എന്റെ പുലമ്പലുകള്‍ - 2 മഴ  മഴമേഘ കമ്പളം ചോര്‍ന്നു  മനവും തനവും തണുത്തു  ഇനി തേടുന്നു ഞെരിപ്പോടിനായി ലഹരി  ഇല്ലെനിക്ക് മദ്യത്തിനോടു താല്‍പ്പര്യം അല്‍പ്പം  പിന്നെ കുടിപ്പിക്കുന്നതിലും ,വെറുതെ കണ്ണിമക്കാതെ  നിന്നെ നോക്കിക്കാണുവാന്‍ ഉള്ള ധൈര്യത്തിനായി കുടിക്കുന്നു  എന്നാല്‍ നിന്റെ  കണ്ണിണകളുടെ ലഹരിയാല്‍ തന്നെ മയങ്ങിപ്പോകുന്നുവല്ലോ  ഓര്‍മ്മകള്‍  ഓര്‍ക്കുന്നു എന്ന് പറയുന്നത് തന്നെ ശരിയല്ല  മനസ്സിനെ  മുറിവേല്‍പ്പിക്കുക  കാലത്തിന്‍ ശീലമല്ലോ  ഞാന്‍ നിന്നെ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല  ഓര്‍മ്മിക്കുന്നു എന്നതു  മറക്കുന്നുയെന്നതിന്റെ  തെളിവുകളല്ലേ സുഹുര്‍ത്തെ അറിയുക  മാനത്തു ചന്ദിരനെ കണ്ടപ്പോള്‍ ചോദിച്ചു  നിന്നെ കുറിച്ച് ,മറുപടിയായി പറഞ്ഞു  സുന്ദരികളായ  നക്ഷത്രങ്ങള്‍ കൂടെയുണ്ടെന്ന് ഞാന്‍ പറഞ്ഞു നിങ്ങളെക്കാള്‍ ഏറെ നല്ല  കൂട്ടുകാരന്‍ എനിക്കുമുണ്ടെന്ന്  നിയോഗങ്ങള്‍  ഒന്ന് ഒന്നിനോട് ചേരുന്നു  ഒന്നാവനായി വേണമല്ലോ  വിളക്കി ചേര്‍ക്കലുകള്‍ ,  എല്ലാം കാലത്തിന്‍ നിയോഗങ്ങളല്ലോ  

കുറും കവിതകള്‍ 19

Image
കുറും കവിതകള്‍  19   മതിലുകളും മുറ്റവും  കടന്നു മനസ്സു  അകത്തളങ്ങളില്‍  തേടുന്നു ശാന്തതയെ  മണവും രുചികളുമെറുന്നു  സുഖദുഃഖമാര്‍ന്നൊരു   ഓര്‍മ്മകള്‍ക്കുയേറെ  ജീവിതഗന്ധം   ദുഖങ്ങള്‍ക്ക്‌ അറുതിവരുത്തി കൊണ്ട്  പൂമുഖത്തെ നിലവിളക്കിന്റെ തിരിതാണു   അലമുറ കളാല്‍ സ്വീകരണ നിറഞ്ഞു   നീരിഷണങ്ങളാല്‍ നിറയുന്ന   മനസ്സില്‍ നിന്നും ഒഴുകിയ  വര്‍ണ്ണ വസന്തങ്ങളായി  കടലാസിലേക്ക് പകര്‍ന്ന കവിത  കണ്ണും  കാതും  നാവും   കൈകാലുകളും  ചലിച്ചു  അദൃശ്യനായ മനസ്സിന്റെ  അത്ഭുത മായ    ജാലവിദ്യ  

എന്റെ പുലമ്പലുകള്‍ -1

Image
എന്റെ പുലമ്പലുകള്‍  -1 നനഞ്ഞു കുതിര്‍ന്നു  വിയര്‍പ്പില്‍  നല്ല വെയില്‍മഴ.... ലാസ്യത്തിനും   ഭാഷ്യത്തിനും  മുന്‍പനാവാന്‍  ഹാസ്യം മെമ്പോടി  എന്ത് ഞാന്‍ വിളിക്കെണ്ടു നിങ്ങളെ  ആരു നിനക്കി  പേരുകള്‍  നല്‍കി  മഴയെന്നും വെയിലെന്നും കാറ്റെന്നും     മരമെന്നും മയിലെന്നും മലയെന്നും  കളികളില്‍ കളി  ഓച്ചിറക്കളി  പോരില്‍ പോര്  തുളുനാടന്‍  കോഴിപ്പോരു   കൈ വെട്ടും പോക്കറ്റടിയും  തലവെട്ടും ഇനി കാണാന്‍  ഇരിക്കുന്നെ ഉള്ളു കളികള്‍ മലയാളികളെ  ഊ ഴം കാത്തു ഉഴലുന്നു  ഉലകത്തില്‍ നിന്നും  ഉയിരെന്നു   അകലുമെന്നു  ഊയലാടുന്ന മനം   ലാസ്യത്തിനും   ഭാഷ്യത്തിനും  മുന്‍പനാവാന്‍  ഹാസ്യം മേമ്പൊടി 

അത്യന്താധുനികം

Image
അത്യന്താധുനികം       നിര ജനിച്ച അന്നുമുതല്‍ അച്ചുകുത്തും വരക്കും റേഷന്‍ ഷാപ്പിന്റെയും ഒടുവില്‍ മരിച്ചിട്ടും ഒടുങ്ങു ന്നില്ല      സെന്സെസ്സ്   മുട്ടിയവാതിലിന്‍  പിന്നിലെ രൂപത്തെ  കണ്ടവള്‍ ബോധരഹിതയായി  മരിച്ചു പോയി എന്ന് കരുതിയ  തന്റെ കഴുത്തില്‍ കയറിട്ടവന്‍   സ്ത്രീ പക്ഷം കരവിരുതുകള്‍ കാട്ടി പയറ്റി നോക്കി അവസാനം തോല്‍വി സമ്മതിച്ചു അവളുടെ നാവിന്‍ മുന്നില്‍ കവിത ക ന്നാലി  മേഞ്ഞ പോലെ വി വരം കെട്ടവന്റെ താ ന്തോന്നി തരം       

വഴിയോരങ്ങളിലുടെ

Image
വഴിയോരങ്ങളിലുടെ നിഴലിന്‍ നീളും കാളിമയില്‍  നിറക്കുമെന്‍ മനസ്സിന്‍ കോണുകളില്‍  നീ നല്‍കിയകന്നൊരു കിനാക്കളെല്ലാം  നീറുന്ന പെക്കിനാവുകളായി  നിരാശ നിറയുന്ന എന്നിലെ  നിശബ്ദത ഒതുങ്ങി കോപമേറെ  നിറഞ്ഞു തുളുമ്പി കാലത്തിന്‍  നിര്‍ലജ്ജ കപടതയോര്‍ത്തു  നിരക്കുന്നു കൊടും കാറ്റുകളെറെയായി നിന്നോടില്ല പരിഭ വമൊട്ടുമില്ല ഏറെ അലഞ്ഞു ഞാന്‍ നിനക്കായി ഏന്തി നടക്കാനാവാത്ത കദന ഭാരങ്ങള്‍ എല്‍ക്കുന്നിത്തിരി നേരമിരുന്നു  തണലിലായി  എങ്ങു പോയി നീ മറഞ്ഞു എന്‍ പ്രണയമേ നിന്‍ മണമേറെ  അറിഞ്ഞു ഞാന്‍  നയനങ്ങളില്‍ നിറയെ കണ്ടറിഞ്ഞു  നാണത്തോടെ ഓര്‍ത്തു നോക്കി  നിഴലെന്നോണമെന്നുമെന്‍ അരികത്തു നീ ഉണ്ടന്ന് കരുതി  കാത്തിരിപ്പു കണ്ടുഞ്ഞാനറിഞ്ഞു  വേദനയോടെ  ഈ ചുമ്പന മധുര രസം നുകരു വാനാകാതെ  തെരു വോരത്തെ പ്രണയ നൊമ്പരം  എത്ര വിചിത്രം 

കുറും കവിതകള്‍ 18

Image
കുറും കവിതകള്‍ 18  സന്ധ്യാമ്പരത്തിന്‍   നിറം പകര്‍ത്തി കാതിന്‍  മേല്‍  ചെമ്പരത്തി  നൊമ്പരത്തിന്‍ നിഴല്‍ വിടര്‍ത്തി  മേഘശകലങ്ങള്‍ക്കു പിന്നാലെ  വന്ന മഴ, ജാലകത്തിനും അപ്പുറം  പ്രണയ വര്‍ണ്ണങ്ങള്‍ ഉണര്‍ത്തി  മനസ്സിന്‍ വിങ്ങലുകള്‍    എഴുതാന്‍ എടുത്ത തുലികയും  തെളിയാത്ത വരികളും  ഇടവഴിയില്‍ നഷ്ടപ്പെട്ട  ഹൃദയം  നഗരത്തില്‍ കണ്ടപ്പോള്‍ നൊന്തു പോയി  മറുനാട്ടിലായാലും കാക്ക കാ കാ എന്നു തന്നെ കരയു 

നീ അണഞ്ഞപ്പോള്‍ *

Image
നീ അണഞ്ഞപ്പോള്‍ * വെറുതെ രാവിലുടെ നടക്കാന്‍ ഇറങ്ങി  എങ്ങും നിശബ്ദത തളം കേട്ടിനിന്നിരുന്നു  എവിടെ നിന്നുമൊരു കുളിര്‍ തെന്നലെത്തി  പ്രണയത്തിന്‍ ഭ്രാന്തമായ ആവേശത്തോടെ ഏകാന്തതയില്‍ നടപ്പിന്റെ വേഗതയില്‍  അറിഞ്ഞു ഹൃദയം ശുന്യതയില്‍ തേടുമ്പോഴും  മനസ്സ്  ചഞ്ചലമായിരുന്നു   അറിയുന്നു നിന്‍ വരവോടെ  ശ്രുതിലയ താലങ്ങളാല്‍ ശ്വാസം നിറഞ്ഞു  സുഗന്ധത്താല്‍      ഇനി ഇതുതന്നെ സ്വരങ്ങളുടെ  സമ്മേളന സുഖം ,ഇനി അകലുകയില്ല   ഹൃദയങ്ങള്‍ തമ്മില്‍ ഒന്നായപ്പോള്‍  സ്വരസ്ഥാനങ്ങളാള്‍  ഉണര്‍ന്നല്ലോ രാഗമാലിക   ഒന്നിച്ചുള്ളയാത്രയില്‍ ഞാന്‍ അറിയുന്നു  മനസ്സിന്‍ ചഞ്ചലതകള്‍ അകന്നുവല്ലോ    ഒഴുഞ്ഞു നെഞ്ചിലെ  ദുഖങ്ങഭാരങ്ങളും  തൊട്ടറിഞ്ഞു  നീ  എന്‍   ഹൃദയത്തെ     പ്രിയനേ   നീ   അകലാതെ   എന്നും   അരികില്‍      ഉണ്ടെന്നു    അറിഞ്ഞു ഞാന്‍    ജീവിക്കാനുള്ള   അര്‍ത്ഥം   കണ്ടെത്തിയപോല്‍    ______________________________________________________________________ * ഈ   കവിത ഗീത  പൊതുവാളിന്റെ   കവിതയുടെ  സ്വതന്ത്ര പരിഭാഷ ഹിന്ദി കവിതയില്‍ നിന്നും ബ്ലോഗ്‌ ലിങ്ക്   http://geetabp.blogspot.in/2012/06/tum-jo-mile.html

കുറും കവിതകള്‍ -17

Image
കുറും കവിതകള്‍ -17 സന്തോഷത്തിന്‍ കിരണം  കിളികള്‍ പാട്ടു പാടി സൂര്യന്റെ ജനനം  കരഞ്ഞു  കൂടണഞ്ഞു  സൂര്യന്റെ നിമ ഞ്ചനം   എഴുതാന്‍ എടുത്ത തുലികയും   തെളിയാത്ത വരികളും  താരാട്ടു പാടുന്ന അമ്മക്ക്  കൂട്ടു  നിലാവ്  നെഞ്ചത്തടിയും  നിലവിളിയും  ഉയരുന്ന സ്വീകരണമുറി,  മൂവന്തിയില്‍  ഇറങ്ങാത്ത   ചേട്ടനെ  ഉന്തി  ഉഞാലില്‍ നിന്നും താഴെ  കാലത്തിനെ മറികടക്കാനുള്ള  പാച്ചിലില്‍ കട്ടിലില്‍ നിന്നും  താഴെ,  ജാളൃതയോടെ  അറിഞ്ഞു    സ്വപ്നമാണെന്ന്  എന്തുണ്ട് വിശേഷം ? അങ്ങിനെ പോകുന്നു !! എങ്ങിനെ എങ്ങോട്ട് പോകുന്നു ? ശേഷമില്ലാത്ത ഈ വിശേഷങ്ങള്‍ നീളുന്നു നിത്യവും 

ഇന്നിന്‍ വെസനം- മെഹ്ദി

Image
ഇന്നിന്‍  വെസനം-   മെഹ്ദി  ശ്വാസനിശ്വാസ ധ്വനിയിലുയരും  നിസ്വനമാം സംഗീതമുറങ്ങി  ഉണരുന്നു മനങ്ങളിലെന്നും മായാതെ  ഗസലിന്‍ ദൈവരാഗ സുധയുടെ അലകളിനിയും പ്രതിധ്വനിക്കുന്നു പ്രപഞ്ച നാദ ത്തിനോത്തു  പരം പിതാവിന്റെ അരികിലെത്തിയെങ്കിലും  ചിറകടിച്ചു കൂടുകൂട്ടുന്നു മാലോകരുടെ നാവിലുണരുന്നു    ''ആപ്  കി ആംഖോം നേ'' സ്നേഹ മധുരമായി "തേരെ മേരേ പ്യാരി''ലുടെ   ജീവിക്കുന്നു നമ്മോടൊപ്പം ഒഴുകുന്നു  അനവദ്യമായി ആ സ്വരമിന്നും  മായിക്കാനാവത്ത മഷിപ്പാടുകള്‍  തീര്‍ക്കുന്നു മെഹ്ദി ഹസനായ്  

ഓര്‍മ്മ താളുകള്‍

Image
പ്രണയങ്ങളുടെ  കഥ ഏറെയുണ്ട്  നിശ്ചല   ജലവും, പൊട്ടി പൊളിഞ്ഞ  വഞ്ചിയും  പോലെയാണ്  പുസ്തകത്തിനുള്ളില്‍ ജീവിനോടുക്കി പുഷ്പം  ഇന്നുമിതു    സൂക്ഷിക്കുന്നു  ആരുടെ   ഓര്‍മ്മക്കായി  എന്നറിയാതെ  വളരട്ടെ എന്ന് കരുതി  മാനം കാണാതെ  കളയാതെ  ഒളിപ്പിച്ച പ്രണയം   ആരാഞ്ഞു  നീ വളര്‍ന്നിട്ടും മറന്നില്ലേ  എന്നെ ഇതുവരെ  ഇന്ന് പഴയ പെട്ടി തുറന്നപ്പോള്‍  നീ പെറുക്കി തന്ന സമ്മാനങ്ങളാം കുന്നിക്കുരുവും വളപ്പൊട്ടും ചിരി തുകി  കുശലം പറഞ്ഞു,  ഓര്‍മ്മയുണ്ടോ ഞങ്ങളെ   എന്ന് 

ജീവിത വാതായനങ്ങള്‍

Image
സ്നേഹത്തിന്‍ തിരി തെളിച്ചതിലേക്ക്     സ്വാര്‍ത്ഥത മുടുപടം അഴിച്ചാടുന്നിടത്തെ ക്ക്          കലാപങ്ങളുടെ പാളയങ്ങളിലേ ക്ക്    തുറന്നു തന്നിതു കപട്യതയിലേ ക്ക്    മധുരനൊമ്പര കുളിര്‍കാറ്റു വിശുമിടത്തെക്ക് വികാരങ്ങള്‍ ഒളിമിന്നി കൈയ്യാട്ടി വിളിക്കുമിടത്തെ ക്ക്    ത്യാഗത്തിന്‍ വിശുദ്ധത ഒളിച്ചിമ്മുമിടത്തെക്ക് അജ്ഞാനമാം അന്തകാരാന്ധ്യത്തിലുടെ വിജ്ഞാനത്തിലേ ക്ക്    നീതി ദേവി കണ്ണുകെട്ടി നിവസിക്കുന്നിടത്തെ ക്ക്    ക്രുരതയെ തളക്കും കാരാഗ്രഹത്തിലേ ക്ക്    നിഴലായി കൂടെ നടക്കുന്നവന്റെ പിടിയിലേ ക്ക്    നയിക്കുന്ന നിത്യശാന്തിയിലേ ക്ക്    ഒക്കെ തുറക്കുമി വാതിലുകളെത്രയുണ്ട് ജീവിതത്തില്‍

മുല്ലയവള്‍

Image
മുല്ലയവള്‍  നൊമ്പരങ്ങളോട്  കശക്കി  എറിയപ്പെടും എന്നറിയാതെ  സന്തോഷവതിയായി പാവം മുല്ല  മുറ്റത്തുനിന്നുമുള്ള  ചിരി  പന്തലില്‍ വരെ നീണ്ടു  മണിയറയില്‍ ചിരി മാഞ്ഞു  ഞെരിഞ്ഞമര്‍ന്നപ്പോള്‍  കരയാനും കൂടി  കഴിയാതെ   ആദ്യ  രാത്രിയിലെ മുല്ല  മൂവന്തിക്ക്‌ മണം പരത്തി  മനസ്സില്‍ ഉണര്‍ത്തി മധുര നൊമ്പരസുഖം   മുറ്റത്തു നിന്നും  കമ്പോളവും  കടന്നു എത്ര കൈ മാറി  പുഞ്ചിരി മാഞ്ഞു ചവറു കൂനയില്‍  കല്യാണ പന്തലില്‍ നിന്നും  ശവദാഹം വരെ ഒന്നുമറിയാതെ  അവള്‍ ചിരിച്ചു കൊണ്ടിരുന്നു പാവം മുല്ല 

ഓര്‍മ്മകളിലെന്നും ജീവിക്കുന്നു

Image
ഓര്‍മ്മകളിലെന്നും ജീവിക്കുന്നു  ഇടവപാതിയുടെ ഇറയത്തു നിന്നു ഇടറുമനവുമായങ്ങു കാത്തുനില്‍ക്കെ ഇണപിരിയത്തോരെന്‍ ഓര്‍മ്മകുലെത്തി നില്‍ക്കും ഈണമായി പാടി അരികില്‍വന്നു ഈറന്‍ മുടിയിഴകൊതിമെല്ലെ അരികില്‍വന്ന്‍ ജലകണങ്ങളാലെന്‍ നിദ്രക്കു ഭംഗമായിയോരോ നാളുകളൊക്കെ കൊതിയോടെ ഓമനിക്കുന്നുയിന്നുമെന്നും ഓമലാളെ നിന്‍ കളിചിരി മായും മുന്‍പേ കാലത്തിന്‍ കണ്ണുകള്‍ ക്രൂരത കാട്ടി  തളര്‍ത്തികിടപ്പിലാക്കി നിന്നെ കടന്നകന്നു തോരാത്ത  കണ്ണുനീരു കുടിച്ചു ഞാനും കരഞ്ഞു തളര്‍ന്ന മനസുമായി നില്‍ക്കുമ്പോള്‍ സഹതാപം ചൊല്ലി പിരഞ്ഞു പോയെല്ലാരും  പിന്നെ  കഴിവിനുമപ്പുറം ഏറെയായി ഞാനങ്ങു കരുതിയേറെ നിന്നെ മരുന്നും മന്ത്രവും  ഇടനെഞ്ചിലെ ചൂടുമായി കാത്തിരുന്നു  കണ്ണടച്ചു നീയെന്നെ കളിപ്പിച്ചുവോ വേര്‍പ്പെട്ടപ്പോഴും  പുഞ്ചിരി പൂക്കള്‍ നല്‍കി   എല്ലാമാറിഞ്ഞു നിന്‍ അരികത്തിരുന്നു കരഞ്ഞു പോയി മറക്കുവാനാക്കാതെ ഇന്നുമെന്നും  ആ അസ്ഥി മാടത്തറയിലായി കാത്തു നിന്നു വിതുമ്പിപ്പോയി  ഓര്‍മ്മകളെന്നെ തനിച്ചാക്കി നീ നടന്നകന്നോ

ഇതാര്‍ക്കുവേണ്ടി

Image
ഇതാര്‍ക്കുവേണ്ടി  കണ്ടു മനസ്സിന്‍ വലിപ്പങ്ങളൊക്കെ  കേണിരുന്നു അവനവന്‍ തുരുത്തുകളില്‍  കാത്തിരുന്നു കാണാത്തതിനെ  കാണ്മാന്‍    കരുത്തുകള്‍ കണ്ടു അന്തിച്ചിരുന്നു  കാണാനാകുമോ   കണ്ണുകഴക്കാത്ത  കാഴ്ച്ചകളൊക്കെ   കമനിയമാം  കര്‍മ്മപഥങ്ങളിലായി   കൊണ്ടു നടക്കുന്നു  കണ്ണകളഞ്ചിപ്പിക്കുന്ന വകകളൊക്കെ  കുമിച്ചു കൂട്ടുന്നു  കണക്കില്‍കൊള്ളിക്കാത്ത കാശും കാമിനി കാഞ്ചനജംഗമങ്ങളൊക്കെ    കല്ലാക്കിമനം കൊണ്ടു നടക്കുന്നു  കഴഞ്ചും ആരുമറിയില്ലന്നു  നടിച്ചു  കരുതുന്നില്ല നിഴലായി  കുടെ മരണം ഉണ്ടെന്നു അറിയാതെ  കാലത്തിനുമപ്പുറത്തായി  കരുതുന്നതിതു ആര്‍ക്കുവേണ്ടി 

എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു

Image
എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു  ഇന്ന് ഞാനോന്നുമേ എഴുതിയില്ലല്ലോ എഴുതാന്‍ ഇനി വിഷയങ്ങളില്ലാഞ്ഞോ  വിഷയങ്ങളാം  ചിന്തകള്‍ ,രൂപങ്ങള്‍ , വികാരങ്ങള്‍,ആഗ്രഹങ്ങള്‍ എല്ലാം  മനം മടുപ്പിക്കുന്നു  ഇന്ദ്രിയാവബോധങ്ങളാം    നയന ശ്രവണ    ഘ്രാണ  പ്രവണത  സ്‌പര്‍ശനങ്ങള്‍  ഇനി തേടുകിലേറെ  ഉണ്ടുയിവയെ കുറിച്ച് ഏറെയായി  ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല  പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!

കുറും കവിതകള്‍ 16

Image
കുറും കവിതകള്‍ 16 വിശേഷം  ശേഷം ഒന്നുമില്ലയെന്നു അറിഞ്ഞു  വീണ്ടും  ചോദിക്കുന്നത്  കയറ്റിയിറക്കം  കയറ്റങ്ങളിലെറ്റം  കഠിനം  വിലകയറ്റം  ഇറക്കങ്ങളില്‍ ഇറക്കം വിപണിയിലിടിവ്    ലോട്ടറി  നേട്ടങ്ങളില്‍ നേട്ടവും  നഷ്ടങ്ങളില്‍ നഷ്ടവും  രാഷ്ട്രിയം   രാഷ്ട്രത്തിനെ പറ്റി അറിയാത്തവരുടെ  ധാര്‍ഷ്‌ട്യ ത്തിന്റെ മുതലാളിത്തം  എഴുത്ത്കാരന്‍  എഴുത്തുകളെ കാര്‍ന്നു തിന്നു ജ്ഞാന പീഡനം തീര്‍ക്കുന്ന  പ്രതികരണ തൊഴി - ലാളി