Thursday 31 May 2012

ചതി

ചതി 


എങ്ങോട്ട്    നോക്കുകിലും ചതി തന്നെ 
കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി 
വടുവാം ബ്രാമണ ബാലന്‍ ചവുട്ടി താഴ്ത്തിയെന്നതും 
എങ്ങോട്ട്    നോക്കുകിലും ചതി തന്നെ 
കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി 
വടുവാം ബ്രാമണ ബാലന്‍ ചവുട്ടി താഴ്ത്തിയെന്നതും 
കേരളോല്പത്തി പരശുകൊണ്ട് കേരളക്കരയെ 
സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തന്ന് നുണ 
പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം 
അമ്മയുടെ കഴുത്തറുത്തു കൊല്ലുവാന്‍ ഉള്ളതിന്‍ 
പിറകിലും  ഒളിച്ചിരിക്കുന്നു ചതി . 
രാജാക്കന്മാരും സാമന്തന്മാരും ചേര്‍ന്ന് 
നടമാടിയതുമെല്ലാം ഈ വജ്രായുധം കൈ കൊണ്ടല്ലേ 
പഴശിയെ ഒറ്റു കൊടുത്തു ,പറങ്കികള്‍ക്കും  ബ്രിട്ടിഷുകാര്‍ക്കും  
കഴ്ച്ചവേചില്ലേ നാടിനെ മൊത്തമായി ,ചതിയും കാപട്യവും ഒട്ടുകുറയാതെ 
തുടര്‍ന്നു കൊണ്ടിരിക്കുന്നു ,ഇന്നും അതുതന്നെ തുടരുന്നു കേരളകരയാകെ 
ചതിയിലുടെ ശാപമെറ്റ്  വാങ്ങിയ മണ്ണല്ലോ   ഈ ദൈവത്തിന്റെ നാടെന്നു കൊട്ടി 
ഘോഷിച്ചു അന്യ നാട്ടുകാരെ അനുനയിപ്പിച്ചു ചതി കുഴിയില്‍ വിഴ്ത്തുകയല്ലേ 

കുറും കവിതകള്‍ - 13

ഞാനാരു കൂവേ 

കാളക്കാലിനു  പിന്നാലെ 
ആരക്കാലുള്ള  ചക്രം തിരിപ്പാന്‍ 
ഞാനെന്ന  ഭാവത്തോടെ 
തത്രപെടുന്നവനു മുന്നാലെ ഇതെല്ലാം 
കാണുന്നവനായി തൃകാലജ്ഞാനിയുണ്ടല്ലോ   

മതിയാക്കാറായില്ലേ 

കണ്ണൂരോ കണ്ണുനീരോ 
കണ്ണുകാണാതായല്ലോ 
മണ്ണാറടിമതിയല്ലോ 
മണമേറെ മണക്കുന്നു ചോരയുടെ, ഒപ്പം 
പണിയെടുക്കുന്നു  മൗനമാടിയ  കൊടുവാളുകള്‍    
പണത്തിന്‍ ധാടിപ്പുകള്‍ മരുവുന്നു 
മറയില്ലാതെ മണികള്‍ കിലുങ്ങുന്നു 
മതിയാവാറായില്ലേ ?!!, ലജ്ജയില്ലേ  ? 
      
ആധിയും പത്യവും 

നൂറായാല്ലെന്തേ 
നൂറെടുത്താലും
നിയന്ത്രണമില്ലാതെ  വിലയെറ്റിയാലും 
നിവരില്ല പൊതുജനമല്ലേ ,ജനാ -ആധി -പത്യമല്ലേ  

പ്രതി- കരിക്കുന്നു 

കവിയാണ്‌ പോലും 
കരകവിയില്ല കരെറാന്‍
കച്ചി തുരുമ്പുകിട്ടിയാല്‍  
കണ്ണടച്ചു മൗനിയായി മുനിയാകും   

ഒരുമ 
 ബന്ധു വായാലും ശത്രുവായാലും 
ബന്തായാലും  ഹര്‍ത്താലായാലും 
 ഇവര്‍ ഒന്നാകുന്നു ഒരു വരിയായി 
ഇഴയുന്നതിനു മുന്‍പായി പത്തി 
മടക്കി മാലോകരെ എന്തൊരു ഒരുമ 

Sunday 27 May 2012

ചോക്കലേറ്റ്

ചോക്കലേറ്റ് 



തിളങ്ങിമിന്നുമാ വര്‍ണ്ണ കടലാസ്സിന്‍ പൊതി 
തിരയിളക്കുമാ ബാല്യകാലത്തിന്‍  ഓര്‍മ്മകളൊക്കെ
ഇന്നു കാണുമ്പോഴും കൊതിയൂറുന്നു  നാവില്‍ 
ഇല്ല  കഴിക്കുവാനാകില്ലെങ്കിലും അറിയുന്നു 
ജോണ്‍ കാഡ് ബറിയുടെ  ഒപ്പുള്ള മില്‍ക്ക് ബാറിന്റെ 
മധുരത്തിന്‍ പിന്നിലെ കഥയൊന്നു തേടിമെല്ലെയങ്ങു   
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  ആദ്യത്തില്‍ തുടങ്ങിയോരി 
സംരംഭം ഇന്നു ഈ നിലയിലേക്ക് വരുത്തിയത് 
ജോണിന്‍ മകന്‍ ജോര്‍ജ്ജ് അങ്ങ് ഇംഗലണ്ടിലെ 
ബര്‍ഹിംങ്ങിഹാമിലെ  മാതൃക ഗ്രാമമായി മാറ്റിയപ്പോള്‍ 
ഇന്നു പരസ്യങ്ങളിലുടെ ആകര്‍ഷിക്കുമി പാലും 
കൊക്കോയും ചേര്‍ത്ത ചോക്കലേറ്റ്  നല്‍കുന്നു    
ഉന്മേഷമെങ്കിലും  അധികമാകുകില്‍ വ്യാഥികളെറെ   
ഹൃദയത്തെയും നാഡിവ്യുഹത്തിനെയും 
കിഡ്ണിക്കുമാപത്തെന്നു അറിഞ്ഞിട്ടുമിന്നും 
വിപണനം തുടരുന്നുവല്ലോ കാലാകാലങ്ങളായി .

Saturday 26 May 2012

ചൈതന്യം


ചൈതന്യം 


കണ്ടിതു ഞാനു
മീ    കണ്ടതടിക്കുമി   കൈവല്യം 
കാരണം തേടുമി കാരണംകോട്ടുളൊരു വൈകല്യം  
കാരണമാരാഞ്ഞിട്ടറിയാതിങ്ങനെ  കരളു തുടിക്കുമൊരു നൈരാശ്യം 
കാത്തു കാത്തുകിട്ടിയൊരു സന്തോഷത്തിന്‍ മുളപൊന്തിയ വൈകാര്യം 

മാനമിതെന്തെന്നറിയാതെ മാലോകരറിയാതെ  മറച്ചു വച്ചോരീ വൈഷമ്യം 
മണ്ണും മലയുമാകാശവും കടലും കടന്നങ്ങയലഞ്ഞു വൈക്ലബ്യം 
മതിയിതു മനസ്സിന്റെ ഭ്രമെന്നറിഞ്ഞു  തേടിയലഞ്ഞിത് ഭൈഷജ്യം 
മരണമിത് നിഴലായി  കൂട്ടിനുണ്ടന്നറിയാ  ജീവിതമെത്ര നൈമിഷ്യം   

അറിഞ്ഞു മുന്നേറാമിനിയും  നിരാശ  നല്‍കാതെയകറ്റാമീ   വൈജാത്യം   
ആടിയുലയുമീ  ജീവിതനൗകതേടിയലഞ്ഞു    ചാഞ്ചല്യം 
അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു നൈപുണ്യം 
അണയാതെ കാക്കാമിനിയുമീ ശോഭയേറി  ഈ ഉള്ളില്‍ ഉദിച്ച  ചൈതന്യം 
               

ഒരു ചാറ്റ് വിശേഷം


ഒരു ചാറ്റ് വിശേഷം 

  
ഒരുവന്‍ അന്തര്‍ ദൃശ്യജാലകത്തിലുടെ 

അവളുമായി കുശലം പറയുവാന്‍ 

കൂകി കുയിലനെ പോല്‍ പാട്ടുപാടി 

വിരലമര്‍ത്തി വിളിച്ചു "ഹായ് "

തിരിച്ചുയവള്‍ എഴുതി ഒരുനിമിഷമെന്നു  
  


ഒരു നിമിഷത്തിന്‍ ദൈര്‍ക്യമെന്തന്നു 


ഒരു വേള അതിന്‍ വിലയറിയാതെ അവന്‍ 

ആ  വാതയനത്തിലേക്ക് മിഴിയും നട്ടു

ഇല്ല അറിയുന്നു അവള്‍ തന്‍ വ്യഗ്രത 


വ്യാകുലത ഏറുന്നു വന്നില്ല വെറുതെ 

മോഹിപ്പിച്ചു അകന്നു പോയല്ലോ 

മേഘമേ നീ കണ്ടുവോ ആ ലാളിത്യമാര്‍ന്നവളെ 

മേദനിയുടെ സൗന്ദര്യത്തിനെ , പ്രശ്നങ്ങള്‍ തന്‍ 

പ്രഹേളികയെ ഇനി ഇല്ല  കാത്തിരിപ്പിനായി

എന്നോര്‍ത്തു മൂഢനായി  തിരിഞ്ഞു 

നടന്നവന്‍ ശൂന്യതയിലേക്ക്  മിഴിയടച്ചു  ..............

Friday 25 May 2012

"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"


"പ്രണയത്തിന്‍ സന്താപ സന്തോഷങ്ങള്‍"
Dard Shayari SMS
ചിതറി ഉരുണ്ടു പോയ കണ്ണുനീര്‍ മുത്തുക്കള്‍ 
പെറുക്കി എടുക്കുവാന്‍ കഴിഞ്ഞില്ല 
നിന്‍  ഓര്‍മ്മകളാല്‍ നിദ്രാ വിഹിനമാക്കുന്നു രാവുകള്‍ 
ഓരോ ഓര്‍മ്മകളും ഒഴുകി അകലുമോയെന്നു  ഭയന്ന് 
കരയാനും കഴിയുന്നില്ലല്ലോ പ്രണയമേ 

ചിലപ്പോള്‍ കരഞ്ഞു കൊണ്ട് പുഞ്ചിരിച്ചു  
ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരഞ്ഞു 
എപ്പോള്‍  ഒക്കെ  നിന്റെ ഓര്‍മ്മകള്‍ വേട്ടയാടി
അപ്പോഴൊക്കെ നിന്റെ പേരെടുത്തു കരഞ്ഞു 
നിന്റെ ഒരു പേരുമാത്രമേ ആവര്‍ത്തി എഴുതി വച്ചുള്ളൂ
എത്ര തവണ എഴുതി ആനന്ദം കൊണ്ടുവോ മനസ്സാലെ 
അത്രവും തവണ മായിച്ചു നിന്‍ 
ഓര്‍മ്മകളാല്‍ കരഞ്ഞു  പ്രണയമേ  

ശ്വാസം എടുക്കുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം 
എടുക്കാതിരുന്നാല്‍ എന്റെ ജീവന്‍ പോകുമ്പോലെ 
എങ്ങിനെ പറയുംഈ  ശ്വാസം പോലും നിന്റെ 
ഓര്‍മ്മകള്‍ക്ക്  ശേഷമേ വരുകയുള്ളു ,
ഇതാണോ നീ പ്രണയമേ 

വേദന എത്രമേല്‍ ഉണ്ടെന്നു പറയുവാന്‍ കഴിയുന്നില്ല 
മുറിവുകളുടെ ആഴം എത്രയെന്നു കാണിക്കാന്‍ പറ്റുന്നില്ല 
കണ്ണുകളില്‍ നിന്നും   മനസിലാകുന്നുയെങ്കില്‍  മനസ്സിലാക്കു
കണ്ണുനീര്‍ എത്ര വാര്‍ന്നു ഒഴുകി ,  അളക്കുവാന്‍ കഴിയുന്നില്ലല്ലോ ,
ഇത് നിന്‍  കാരണത്താലോ പ്രണയമേ  

Thursday 24 May 2012

എന്റെ പുസ്തകതമായ ആത്മാവിഷ്കാരത്തിന്റെ അവലോകനം കവിത രൂപത്തില്‍ ശ്രീ ശിവശങ്കരന്‍ കരവില്‍


എന്റെ  പുസ്തകതമായ   ആത്മാവിഷ്കാരത്തിന്റെ   അവലോകനം   കവിത   രൂപത്തില്‍ 
ശ്രീ  ശിവശങ്കരന്‍ കരവില്‍ 
തെറ്റിത്തീരുന്ന പേടിസ്വപ്നങ്ങള്‍
===================
വേട്ടയാടുമ്പോള്‍
==========
ജീവിതം സമയച്ചുമരില്‍
എഴുതുന്നവരുണ്ട്
നമുക്കിടയില്‍.

തോറ്റോടുന്നവരുടെ ഇടയില്‍
കര്‍മ്മം
വഴിമാറി പോകുന്ന നേരത്തും
തന്റെ ജന്മത്തിന്റെ
ജനിതക വിശേഷം
ഒരു കടം പെരുക്കലിനും നല്‍കില്ല എന്ന്‌
നിശ്ചയം കുറിച്ച ഒരാളുണ്ട്
അക്ഷര ലോകത്ത്.

ജി രഘുനാഥ് എന്ന
ജി ആര്‍ കവിയൂര്‍
ചിന്താപ്രസരണത്തിന്റെ
അതിശയച്ചാലാണ്
ഒഴുക്കി വിടുന്നത്.

അനുഭവങ്ങളുടെ കനല്‍ പൊള്ളിച്ച
ഒരു നീണ്ട യാത്രയുണ്ട്
ഈ മനുഷ്യനില്‍.

പകയുടെ ചരിത്രം ചികയുന്ന
ഒറ്റുശാസ്ത്രക്കാരുടെ കൈപ്പിടിയില്‍ നിന്നും
തെന്നി മാറി സഞ്ചരിക്കാന്‍
കവിയൂരിന് കഴിയുന്നു എന്നുവന്നാല്‍
അത് പിതൃക്കളുടെ സുകൃതശേഷിപ്പ് കൊണ്ടാണ്.

മനസ്സില്‍ ഒന്നും ഒളിപ്പിക്കാറില്ല ഇയാള്‍.

പൊയ്മുഖങ്ങളുടെ
ഒരു കളിക്കളത്തില്‍
കബന്ധങ്ങളാടി
കേമനാവാനുമില്ല
ഈ സഹോദരന്‍.

ഒരു കൂട്ടം ആശയാവിഷ്കാരങ്ങള്‍
ചിനക്കിചീന്തുമ്പോള്‍
ഒന്നു മാറ്റുക ഒന്നു ചേര്‍ക്കുക
എന്ന സന്തുലനം
സാധ്യമാകാതെ വരുന്നുണ്ടെനിക്ക്.

ഈ മനുഷ്യന്റെ
അടുത്തകാലത്തിറങ്ങിയ
ഒരു കവിതാച്ചെപ്പാണ് ''ആത്മാവിഷ്കാരങ്ങള്‍''.
ചുനക്കര രാമന്‍കുട്ടി അവതാരിക കുറിച്ച്
കോഴിക്കോട് റാസ് ബെറി പ്രസാധനം ചെയ്ത
പുസ്തകത്തിലെ ഒന്നും
എണ്ണി മാറ്റുന്നില്ല ഞാന്‍.

സ്തുതി പാടി ആകാശം തൊടീക്കുന്ന
ഒരു പ്രകൃതമല്ല എന്റേത്.
പക്ഷെ പറയാതെ വയ്യ
കവിയൂരെന്ന ഈ സാധാരണക്കാരന്റെ
ദര്‍ശനബോധം.

ഇയാള്‍ ചാലിച്ചെഴുതുന്നത്
ഒരു സമൂഹത്തെയാണ്.
ചുറ്റുപാടുകളിലെ
വൈരുധ്യങ്ങളെയാണ്.
ഒരു കാലക്രമത്തിന്റെ
അപചയങ്ങളെയാണ്.

നമ്മളെയെല്ലാമാണ്.

കണ്ടു ഞാന്‍ നിന്നെ, ചിലന്തി, പ്രവാസത്തു നിന്നും...
തുടങ്ങിയവ ഏറെ പിടിച്ചുലയ്ക്കുന്നുണ്ട്.

പറയാതെ പറയാന്‍ കഴിയുന്ന
ചില സംഗതികളുണ്ട്‌.
അത് നേരിന്റെ ചൂടോടെ
പകുത്തിടുന്നുണ്ട് ഈ കവി.

എല്ലാ നന്മകളും നേര്‍ന്നു കൊണ്ടു പറയട്ടെ :

വായിക്കണം ഈ പുസ്തകം നമ്മള്‍.
അത്ര ഹൃദ്യമാര്‍ന്നതാണത് .

വിലാസം : റാസ് ബറി ബുക്സ് , കോഴിക്കോട്.

വില കയറ്റം


വില കയറ്റം 
 
അംമ്പേ പരാജയപ്പെട്ടു മുന്നേറവേ 
അംബേദ്കര്‍   പ്രതിമ കാട്ടിയ വഴിയെ   
മുന്നോട്ടു പോകവേ അടുത്ത കവലയില്‍ 
മുട്ടോളം മുണ്ടുടുത്ത മുളവടിയുമായി നില്‍കുമാ
ഗാന്ധി ജീ യുടെ വാക്കുകളുടെ ഗന്ധമറിഞ്ഞു 
ഇന്ധന വിലയേറി വരുന്നിയി  സാഹചര്യത്തില്‍ 
മനസ്സാ ശപഥം എടുത്തു  നടന്നു മുന്നേറുന്നു 
ജീവിത  ചിലവുകള്‍ ചുരുക്കി 
ഇനി ഗാന്ധിയാനാവുക തന്നെ 

Wednesday 23 May 2012

പ്രണയ നൊമ്പരങ്ങള്‍


പ്രണയ നൊമ്പരങ്ങള്‍  

Love Shayari SMS

അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നത് കണ്ടപ്പോള്‍ 
ഈ ലോകം മുഴുവന്‍ കത്തിച്ചു ചാമ്പലാക്കാന്‍ തോന്നിച്ചു 
ഒരു നിമിഷം ഒന്നുകുടി ആലോചിച്ചപ്പോള്‍ വേണ്ട അത് 
അവളുടെ ദുഖങ്ങളെ ഏറെ കൂട്ടുകയല്ലേ ഉള്ളു
 ഈ ലോകത്തില്‍ അവളുടെ ബന്ധുക്കളുമുണ്ടല്ലോ       

വേദന തന്നു കണ്ണുനീര്‍  കുടിപ്പിക്കുന്നു വോ   
നീ തന്നയകന്ന  ഓര്‍മ്മകളില്‍   ജീവിക്കുമ്പോള്‍ 
എന്റെ ചിന്തകളിലും വിഷം പകര്‍ന്നു 
കടന്നകന്നല്ലോ പ്രണയമേ   ?!!!  

കണ്ണും കണ്ണുകളിലുടെയോ 
ചുണ്ടും നാവും ചേര്‍ന്നു 
അറിയിക്കാന്‍ കഴിയാതെയോ  
മനസ്സിനുള്ളില്‍ തന്നെ മരിച്ചു പോയല്ലോ 
നീ എന്‍ പ്രണയമേ ?!!!! 

Tuesday 22 May 2012

ചാറ്റ് റൂമില്‍


ചാറ്റ് റൂമില്‍ 


ചാറ്റില്‍ വന്നവന്‍  ചോദിച്ചു 
എന്തുണ്ടെന്ന് 
ഞാന്‍ മൊഴിഞ്ഞു 
അച്ഛനുണ്ട്‌ അമ്മയുണ്ട്‌ കണ്ണ് രണ്ടുണ്ട്‌ 
സൂര്യനുണ്ട് ചന്ദ്രനുണ്ട്‌ താരകങ്ങളുണ്ട്‌ 
കാറ്റുണ്ട് കടലുണ്ട് മഴയുണ്ട് വെയിലുണ്ട് 
ഉള്ളതെല്ലാം ഉണ്ട് 
ഇതെല്ലാമുണ്ടെന്നു പറഞ്ഞിട്ടും 
കൊല്ലും കൊലയും ജാഥയും ഹര്‍ത്താലും 
സത്യാഗ്രഹവും ഉണ്ടെന്നു പറയും മുന്‍പ് 
വന്നവന്‍ ചാറ്റ് റൂം  വിട്ടു ഓടിപോയി     

സുക്ഷിക്കണേ




കൊന്നാലും തോറ്റു തരികില്ലാരും 
കൊന്നിട്ട് തിന്നുന്നത് വെട്ടിയ ശവമല്ലെ 
കൊല്ലല്‍ ഒരു തൊഴിലായി മാറിയില്ലേ 
കൊടുത്താല്‍ ഏറെആയാലും ഇല്ല 
കേറാന്‍ തെങ്ങിലും കമുകിലും 
കൊല്ലാനായി ഏറെ ഉണ്ട് പേര്‍ ഇപ്പോള്‍ 
കേരള കരയിലായി സുക്ഷിക്കണേ  

മോഹമി യാത്ര

മോഹമി യാത്ര 


Amavasikal Thotta Padukal
ഭൂതകാലം നോമ്പുനോറ്റൊരു   
ഭവ്യമാമൊരു അനുഭൂതി പകര്‍ന്നു 
നല്‍കിയകന്നൊരു കവിത എഴുതിയ 
മലയാളമേ നിന്‍ അംഗ കൊങ്കങ്ങളൊക്കെ 
വര്‍ണ്ണനാതീതമായിന്നും ലാവണ്യവതിയായി   
നീ നിന്നിരുന്നുവോ ചാരെ ,കണ്ടു മനം കുളിര്‍ത്തു 
നിന്നെ പാടി പുകഴ്ത്തുവാനായ് ഏറെ 
ഉണ്ടിവിടെയെന്നറികയിനിയും ,കാലത്തു
കണ്ടേന്‍ ഞാന്‍ ദൃശ്യവിരുന്നു വന്നൊരു 
കാവ്യയോദ്ധാരകന്‍ എന്‍ സ്വീകരണ മുറിയിലായ്
ഇലഞ്ഞിപൂ സുഗന്ധം പരത്തി ഒഴുകുമാ വരികളുമായ് വന്നു 
എന്‍ മനം കുളിര്‍ കോരിയെടുത്തത് മറ്റാരുമല്ല 
ദൂരദര്‍ശന സമീക്ഷയിലുടെ എഴാചേരിയില്‍ വാഴും 
കാവ്യ ദേവനാകും സാക്ഷാല്‍ രാമചന്ദ്രനല്ലോ 
മോഹമിനി ഏറെയായി എനിക്കിനിയാ 
"അമാവാസികള്‍ തൊട്ടപാടുകളി"ലുടെ ഒരു 
യാത്രയോടോപ്പം  പങ്കുചേരാന്‍        

Monday 21 May 2012

കുറും കവിതകള്‍ 12







രാത്രി ഭാരം കുറക്കുമ്പോള്‍ 
തലയിണക്ക് നനവ്‌ 
പുലര്‍ക്കാലം കാതില്‍ നുണ പറഞ്ഞു 

വൃതാനിഷ്ടരായി കണ്ണുകള്‍ കാത്തിരുന്നു
അയലത്തെ ജാലകത്തില്‍ 
പൗര്‍ണ്ണിമി  ഉദിക്കും വരെ

അമ്പലമണികള്‍ തളര്‍ന്നുറങ്ങി 

പരിമളം പടര്‍ന്നു രാവിലാകെ 

പരിഭ്രമം മറന്നു ഉറങ്ങുന്നു കിളികള്‍ 




പൂമ്പൊടി ചിതറി തെറിപ്പിച്ചന്നു വണ്ട്‌ 

പരാഗണം  സുഖത്തോടപ്പം 

കാറ്റിലാടി ചിരിതുകി പൂ അവള്‍ 



Sunday 20 May 2012

ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ )


ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ )


തമ്മില്‍  സംവദിച്ചത്  മിനു പ്രേമും  ജീ ആര്‍ കവിയൂരും 


മിനു ..
മഞ്ഞും മഴയും നിഴലും നിലാവും
പങ്കിടുന്നു നിന്നോര്‍മ്മകള്‍
ഈറന്‍ മുകില്‍ കവര്‍ന്നെടുത്ത
മാരിവില്ലിലെ സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു എന്‍ ഓര്‍മ്മകളും......



ജീ ആര്‍ ..
ഋതു വര്‍ണ്ണങ്ങള്‍
വന്നു പോയാലും നിന്റെ
വര്‍ണ്ണ ഗന്ധങ്ങള്‍ മറക്കില്ല
മാനം മനം പോലെ ആണെങ്കിലും
ഓര്‍മ്മകള്‍ എന്നും ഉണര്‍വേകുന്നു എന്നും



മിനു...
ഓര്‍മ്മകള്‍ ഉണര്‍വേകതിരിക്കുന്നതെങ്ങനെയീ
മഞ്ഞും മഴയും പ്രഭാതവും കളകൂജനവും
ചുറ്റും നിഴല്‍ വീശി നില്‍ക്കുമ്പോള്‍
പ്രളയമുണ്ടാകുവോളം....



ജീ ആര്‍ ..
കല്പാന്തകാലത്തോളം നാം ഒന്നല്ലോ എന്ന്
കല്പനികതയുടെ മറപറ്റുകവേണ്ട  നാം ഒന്നല്ലോ
കവിത നമ്മളെ ഒന്നിപ്പിക്കുന്ന സേതുവല്ലോ





മിനു ..
വിടര്‍ന്നു വിലസീടിന ദളവും
മന്ദാനിലനില്‍ ഇളകും ദലചാര്‍ത്തും
പീലിവീശി നീന്നാടിടുമ്പോള്‍
ഞാനും നീയുമോരോ സുമനസ്സുകളും
നിറയട്ടെ കാവ്യങ്ങള്‍ തന്‍
ഓര്‍മ്മകള്‍ തന്‍ മാരിവില്ലായി.....



ജി ആര്‍..
മനസ്സിന്‍ വാതയനങ്ങളൊക്കെ തുറന്നു
ഓരോ പദചലനങ്ങളും അവനുടെ തെന്നു
നിനച്ചു നീ കതിരിന്നിട്ടുമെന്തേ അണഞ്ഞില്ലവന്‍
പരിഭവ പിണക്കങ്ങള്‍ ഏറെ ഉണ്ടോ അതോ എന്തെ



മിനു..
കിനാവിന്‍ വാതായനങ്ങള്‍ തുറന്നു
ഞാന്‍ നല്‍കവേ പദചലനമേതുമില്ലാതെ
പരിഭവലേശമില്ലാതെ വന്നിടും
സാന്ത്വനമേകിടുമീ മഴനീര്‍കണങ്ങള്‍....



ജി ആര്‍...
മധുര നൊമ്പരങ്ങള്‍ ഏറെ ഉണ്ടെങ്കിലും
മധുരം വരിഞ്ഞോഴുകും കവിതകളിലുടെ
അറിയുന്നു നിന്‍ മനോ നോമ്പരമോക്കെ ഞാന്‍
പരിഭവങ്ങള്‍ തന്‍ നൊമ്പരകാഴ്ചകളില്‍




മിനു..
പരിഭവങ്ങള്‍ തന്‍ നൊമ്പരകാഴ്ചകളില്‍
മധുരം കിനിയുമൊരു വിരല്‍ത്തുമ്പിനാല്‍
കോറിയിടട്ടെ ഞാനുമീ അക്ഷരസഖ്യത്തെ...



ജി ആര്‍...
അകതാരിലിത്തിരി തിരിതെളിക്കട്ടെ സ്നേഹ
വര്‍ണ്ണങ്ങലായിരം ചലിച്ചു ഞാന്‍ തീര്‍ക്കാം ഇനി
ഒരു കാവ്യാ മനോഹരമം സോപന സുന്ദരമാം
സവിധം നിനക്കായി ലോകം അത് കണ്ടു തലകുമ്പിടട്ടെ



മിനു...
ലോക ശിരസ്സു കുമ്പീട്ടിടേണ്ട സഖേ,തീരാവ്യഥ തന്‍ ആഴക്കടലില്ലെന്നും
മുങ്ങി നിവര്‍ന്നിടുമ്പോഴും
എന്‍ തലകുമ്പിടുന്നു നിത്യവുമീ
ലോക സമക്ഷത്തില്‍....



ജി ആര്‍...
ഉള്‍ക്കാമ്പിലുള്ള     സ്നേഹം
ദളങ്ങള്‍ പൊലിഞ്ഞാലും
ഇല്ലാതവില്ലെന്നോര്‍ക്കുക അതാണ്‌
പകല്‍പോലെ ഉള്ള വെളിച്ചമാര്‍ന്ന
സത്യമെന്ന് അറിക സഖി



മിനു....
മിഴികള്‍ക്കുണരേകുമീ മലരും
കാതുകളില്‍ ഇമ്പമേകുമീ ദലമര്‍മ്മരവും
നാളെ കൊഴിഞ്ഞു വീണിടുമ്പോള്‍
മാഞ്ഞു പോകുമീ കാവ്യങ്ങളും



ജീ ആര്‍ ..
ഉദക പോളപോലയം ജീവിത ചക്രത്തില്‍
ഉഴം കാത്തു കിടക്കുമി വേഴാമ്പലിനിത്തിരി
ഉഴാക്കാതെ മാറ്റി വെക്കണേ സ്നേഹമിത്തിരി
ഉണര്‍ന്നിരിക്കുമി രാവിലെന്‍ വിരല്‍ തുമ്പിലി
കാവ്യ മഴയെകിയ സുന്ദരി ശീലയാര്‍ന്നവളെ
സുശിലെ നന്ദി ഞാന്‍ എങ്ങിനെ ഒതിടുമി വേളയില്‍



മിനു ..
നന്ദി വാക്കിലൊതുങ്ങുവതെങ്ങനെ
എന്നോര്‍ത്ത് വിതുമ്പുന്നിതെന്‍ മനം
അതിനാലെന്‍ വിരല്‍ത്തുമ്പ് ഏകുവതില്ല
സഖേ തിരികെയൊരു നന്ദി പോലും....



 
ജി ആര്‍,..
കാവ്യ മഴയെകിയ സുന്ദരി ശീലയാര്‍ന്നവളെ
സുശിലെ നന്ദി   ഞാന്‍ എങ്ങിനെ ഒതിടുമി വേളയില്‍
എന്തിനു മുങ്ങുന്നു കാവ്യ ജലതിയില്‍ മുങ്ങി രസിക്കു സഖേ
വേണ്ട നിന്‍ വിതുമാളിലുടെ പ്രളയത്തിനു കുട്ടു നില്ക്കാന്‍
മഴ മൂപ്പനും പോയി അകന്നല്ലോ ,വേണ്ട സാഹസത്തിനു മുതിരണ്ട സഖി



മിനു..
എന്‍ വിരലിന്‍ സ്പര്‍ശത്തില്‍
വിടര്‍ന്ന അക്ഷരപ്പൂക്കള്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചവയെന്നറിവില്ല
എന്നാലുമീകാവ്യയാത്രയതി സാഹസികം
ബോധിച്ചെനിക്കിവയേറെയിഷ്ടായി.....



ജീ ആര്‍ ..
എനിക്കായി  നീ  നല്‍കിയ   ഒരു  അമൃതെത്തല്ലേ  എന്‍  കവിതേ  ഇത്
ചിരിച്ചു തള്ളെണ്ടതു  ഹൃദയത്തില്‍ നിന്നുമുള്ള പ്രവാഹമാണ് സഖേ
ഇനി അനിഷ്ടമെതും വന്നെങ്കിലോ എന്ന് കരുതുകില്‍
തേനില്‍ ചാലിച്ചില്ല എന്‍ തുലിക അല്‍പ്പവും അത് ഒരു വേള
 
അജീര്‍ണ്ണ മാവില്ലേ  എന്ന് ഓര്‍ത്ത്‌ പോയി സഖി




മിനു ..
അക്ഷരമുത്തുകള്‍ പെറുക്കിയടുക്കി ഞാന്‍
ത്സടുതിയില്‍ കാവ്യനൂലില്‍ കോര്‍ക്കവേ
കാവ്യഭംഗിയേതും അഭംഗിയായി തീര്‍ന്നുവെങ്കില്‍
സദയം ക്ഷമിച്ചു മാപ്പു നല്‍കൂ സഖേ....



ജീ ആര്‍ ..
ഹൃദയനൊമ്പരം  ഞാന്‍  എഴുതിയത്
നിനക്കതു  മനസ്സിലാവില്ല   സത്യംസഖി
സ്നേഹം വഴി വിട്ടു ഒഴുകിയിട്ടും



മിനു ..
ഹൃദയ നൊമ്പരമാകവേ അക്ഷരപ്പൂക്കളത്തില്‍
നിരത്തിയങ്ങനെ അലങ്കരിക്കവേ
ഉദിക്കുന്നെന്‍ മാനസത്തില്‍
ആമോദത്തിന്‍ പൌര്‍ണമി തിങ്കള്‍...



ജീ ആര്‍ ..
വാക്കുകള്‍ കൈവിട്ട
ക്രുരമേ ലോകം എത്ര
വെറുക്ക പെടുന്നല്ലോ  ഹാ കഷ്ടമേ
ഞാന്‍ എത്ര മാത്രം ഇഷ്ടപ്പെടുന്നു



മിനു ..
നിന്‍ ഹൃദയഭാഷ മനസ്സിലാകത്തതിനാല്‍
സദയം ഞാനെന്‍ തൂലികയെ
പിന്‍ വിളിക്കുന്നു,,,,




ജീ ആര്‍ ..
ലൈക്കിട്ടു  കൊണ്ടാണോ മുഖ പുസ്തക  ദൈവങ്ങളെ
 
എന്റെ വ്യഥ എന്തെ കാണുന്നില്ലല്ലോ
ഉത്തരം മുട്ടുമ്പോളി കൊഞ്ഞനമെതും വേണ്ട
സഖി ഞാന്‍ നല്‍കിയത് എന്‍ മനസ്സാണ് പ്ലസ്ടിക്കു കടലാസല്ല.




മിനു ..
പ്ലാസ്സ്റ്റിക്കും കടലാസ്സും
പുല്ലാണെന്ന് തോന്നണ്ട സഖേ
വിലയേറുന്നീതനുദിനമേതിനും
വിലയേറാത്തതൊന്നു മാത്രം
സ്വാര്‍ഥതയില്ലാതൊരു മനസ്സുകള്‍ക്ക്..




 
ജീ ആര്‍..
അത് തന്നെ ഞാനും പറഞ്ഞതിങ്ങനെ
മനസ്സിലേക്ക് കടത്തിവിടാതെ
ഉപരിതല ചിന്തകളല്ല ഉത്തമെന്നറിക
സ്നേഹമാണ് ഞാന്‍ പകര്‍ന്നത്
ക്ഷമയാലി വരികളത്രയും



മിനു...
കവിതതന്‍ പെരുമഴക്കാലത്തിലീ
പ്രപഞ്ചം കോള്‍മയില്‍ കൊള്ളവേ
അറിയുന്നു കവിതേ,നിന്‍ സ്പന്ദനങ്ങളും ഭാവങ്ങളും....



ജി ആര്‍...
അറിയുക നിങ്ങളി കവിതതന്‍ തേജസ്സുമോജസ്സുമിങ്ങനെ
നിമിഷങ്ങലാല്‍ തിര്‍ത്തൊരു വാക്കുകള്‍ തന്‍ മായജലമത്രയും
വിരല്‍ തുമ്പിലുടെ പൈയ്യ്  തൊഴിഞ്ഞിത് എന്ന്
പറയുമ്പോള്‍ കവിതതന്‍  ശക്തിയെ
പറയുവാന്‍  വയ്യാത്തനിന്‍  മനസ്സിലെ  വരികളുടെ  തീഷ്ണത   


ഞാന്‍  അറിയുന്നു  സഖി 
 പറയുനിന്റെ  മനസ്സിലുള്ളതൊക്കെ  ഈ  വാതയനത്തിന്‍  
 പഴുതിലുടെ   ഈ  മുഖ   പുസ്തക   താളിലായി 
 പദ  മലരൊക്കെ    വാടികൊഴിയാതെ  കൊരുത്തു  വെക്കുകയില്ല 
  എങ്കില്‍  അവ  ചിതറി  പോകുമെന്നറിക    മത്  സഖി 
 കാണുന്നിലെ   ഈ  വാചകങ്ങളൊക്കെ  അതോ  കണ്ടിട്ടും 
  മറുപടി  തരാതെ  ഇരിക്കുകയാണോ  കഷ്ടം 

ഹോ കഷ്ടം !!

ഹോ കഷ്ടം  !!




ഒറ്റക്ക്  നില്‍ക്കുന്നാകാശമോളം  തൊടാനോത്ത 
തലയെടുപ്പുമായി നില്‍ക്കും കേരവൃക്ഷമേ 
നിന്റെ ചുവട്ടിലെ  ആറടി  മണ്ണില്‍ കഴിയുന്നവര്‍ 
അന്‍പതോരക്ഷരങ്ങളെ ലാളിക്കുന്ന മലയാളി 
ഇന്ന് കൊലയാളിയായി മാറുന്നല്ലോ ഹോ കഷ്ടം  

Saturday 19 May 2012

ഒരുമയാര്‍ന്ന മന്ത്രം


ഒരുമയാര്‍ന്ന മന്ത്രം 

ഒരുമയുണ്ടെങ്കില്‍ ഒരുമിച്ചു കഴിയാം 
ഒരായിരം സ്വപ്‌നങ്ങള്‍ കണ്ടു കഴിഞ്ഞാലും 
ഓര്‍മ്മകളുടെ വര്‍ണ്ണ പ്രതലങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തീര്‍ക്കാം 
ഒരുനാളൊക്കെ സത്യമായി മാറുമെന്നു അറിക 
മനസ്സില്‍ കൊരുക്കും ചിന്തകളത്രയും 
മാനം മുട്ടെ പറന്നുയര്‍ന്നു ചേക്കേറാം  വിണ്ണിലെ 
മരകൊമ്പില്‍ ചേര്‍ന്ന് കഴിയാം 
മനനം ചെയ്യും ഇരുകാലിക്ക്‌ അറിയുകയില്ലല്ലോ 
ഈ ഒരുമയാര്‍ന്ന മന്ത്രം 

വഴിയോരങ്ങളിലുടെ

വഴിയോരങ്ങളിലുടെ 

പുലിരിയോടോപ്പം പാതയില്‍ 
 കൈ നീട്ടി യാജിക്കുന്നവന്‍ 
ചില്ലറകള്‍ കിട്ടാതായപ്പോള്‍ 
മൗനമായി വിധിയെ പഴിക്കുന്നു ,ഒപ്പം 
വഴിയാത്രക്കാരേയും ,അവന്റെ ആത്മഗതം 
ഉച്ചത്തിലായാല്‍ എന്തെന്ന് ഓര്‍ത്ത്‌ 
മുന്നോട്ടുപോയി എന്റെ ചിന്തകളുമായി  
ജീവിതത്തിന്റെ പിറകെ കൈ നീട്ടി കൊണ്ട് 
************************************************
പാലും തേനും പരിപ്പും പഞ്ചസാരയും 
നിരത്തിലുടെ വണ്ടിയേറി പോകുന്നു 
പണമുള്ളവരെ തേടി
പണത്തിനായി പണിയെടുക്കുന്ന നഗരമേ 
***********************************************
ചിന്തി കടയിലെ 
ചില്ലിട്ട അലമാരിക്കുള്ളിലിരുന്നു
വീര്‍പ്പുമുട്ടുന്നു കുപ്പിവളകള്‍ 
*********************************
ഇരുട്ടിലേക്ക് മുഖം തിരിച്ചു 
റോഡിന്റെ   ഓരം ചേര്‍ന്ന് 
തളര്‍ന്നു കിടന്നു റോഡു റോളര്‍ 
***************************************
പാതയോരത്ത് നീണ്ട കാത്തിരിപ്പുകള്‍ 
ആയാസം കുറക്കാന്‍ സല്ലാപങ്ങള്‍ക്കിടയില്‍ 
കൂടണയാനുള്ള വിങ്ങലുകള്‍    

Friday 18 May 2012

ഒരു താപസനെന്നപോല്‍


ഒരു താപസനെന്നപോല്‍    



ഒരിക്കലും നിലക്കാത്ത 


ഒരു നദീപ്രവാഹം പോലെയാണ് 


എന്റെ മനസ്സ് എന്ന് എനിക്ക് 


ഇപ്പോഴും തോന്നിയിട്ടുണ്ട് 


അതില്‍ കവിത മാത്രമേയുള്ളൂ 


സംസാരിക്കുമ്പോള്‍ , ചിരിക്കുമ്പോള്‍ , 


പരിഭാവിക്കുമ്പോള്‍ , ദേഷ്യപ്പെടുമ്പോള്‍പ്പോലും 


ഞാന്‍ അതില്‍ കവിത ചേര്‍ക്കുന്നു . 


വരണ്ട ഊഷരഭൂമിയിലൂടെയാണ് 


എന്റെ യാത്രയെന്നറിഞ്ഞിട്ടും 


ഞാന്‍ അതിലോക്കെയുപരി കവിതയെ സ്നേഹിച്ചു 


സ്നേഹിച്ചു കൊണ്ടെയിരിക്കുന്നു . 


ഇത് ഒരപൂര്‍വ കാഴ്ച ,


എന്റെ മനസ്സിന്റെ ആഴങ്ങളിലുള്ള 


കവിതയെ തേടി എന്റെ പ്രയാണം 


തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു . 


ഒരു പക്ഷെ ഈ ചലനങ്ങള്‍ 


യുഗ യുഗാന്തരങ്ങലായി തുടരുകയാകുമോ 


ഒരു താപസനെ പോലെ