Tuesday 31 January 2012

ഇരകളെ തേടുന്നവര്‍


ഇരകളെ തേടുന്നവര്‍

റിവിന്റെ അഗാഥ ഗര്‍ത്തത്തില്‍

ഴമറിയാതെ വഴി മുട്ടിനില്‍ക്കവേ

മവെട്ടിതിരിയുമ്പോഴേക്കുമാ 

ണത്തില്‍ ചോല്ലിയ വാക്കുകള്‍ 

ണര്‍ത്തി തിരി തെളിക്കും 

റി ചിരിച്ചു ഉള്ളത് അറിഞ്ഞപ്പോള്‍ 

തു വസന്തങ്ങലറിഞ്ഞു വരുകിലും 

ഋൗഷി വാക്ക്യങ്ങളറിയാതെ 

'ൠ' നഷ്ടപ്പെട്ടവനായി നിന്ന് 

വില്‍ കാലുകൊണ്ട്‌ വരച്ചു 

തം കണക്കെ വലത്തീര്‍ത്തു കാവലായി 

റെയറിയാമെന്നു നടിച്ചു 

ണി കേറി പിഠത്തിലിരുന്നു വൃഥാ

വര്‍ മുന്നിലായി 

ട്ടുമെയറിയില്ലയെന്നു

തിയതോക്കവേ 

വണ്ണം ചിന്തിച്ചുയെറയങ്ങ്  

അംശമില്ലാത്ത കണക്കുപോല്‍ 

റിയാമെന്നു നടിക്കുന്നുന്നു പണ്ഡിതനെപ്പോല്‍ 

==========================================
ഇരതെടുന്നവര്‍ മുന്നിലകപ്പെട്ടു   
 ഞാന്‍ എന്ന ഞാന്‍ 
എന്നെ തേടുന്നു ജീവിത തിരക്കിലായി 
ചിത്രം എന്റെ കര്‍മ്മ മണ്ഡലമായ 
മുംബൈ അന്താരാഷ്ട്ര 
വിമാനത്താവളത്തില്‍ നിന്നും     

Monday 30 January 2012

"ഹേ റാം "


"ഹേ റാം "

അറുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 
ആഴത്തില്‍ തറച്ചോരു വേദനയുടെ 
തിരുശേഷിപ്പുകളിന്നു വിസ്മൃതിയില്‍ 
ആഴ്ത്തുന്നുവല്ലോ ,എന്താന്നാല്‍ ഇന്ന് 
ഹര്‍ത്താലോ അവധിയോ ഇല്ലല്ലോ 
ഇതെല്ലാം കണ്ടു കൊണ്ട് പല്ലില്ലാ 
മോണകാട്ടി ചിരിക്കുന്നു വല്ലോ അങ്ങ്  
"ഹേ  റാം " 

Thursday 26 January 2012

ബ്രീത്ത്‌ ഈസി


ബ്രീത്ത്‌ ഈസി 
BREATHE EAZY  GRANULES
ചുമച്ചും തുമ്മിയും ,പരസ്യത്തിന്‍ താരത്തിളക്കത്താല്‍
കണ്ടു വാങ്ങിയ   പങ്കചകസ്തുരി  
 കൈയ്യില്‍  കിട്ടിയപ്പോള്‍ കാര്യങ്ങള്‍ 
ബ്രീത്ത്‌ ഈസി 
കച്ചവടക്കാരനു  സന്തോഷം  
പാവം മാന്‍പേട കാടായ കാടെല്ലാം താണ്ടി 
മണം തേടി പരതുന്നു പേറ്റന്റിനായി .   

(വില്‍പ്പന നടന്നില്ല എങ്കില്‍ ഡോക്ടര്‍ക്കുപോലും 
ശ്വാസം മുട്ടുണ്ടാകും എന്ന് വിവക്ഷ )     

എങ്ങോട്ടാണോ ഈ ഓട്ടം

എങ്ങോട്ടാണോ ഈ ഓട്ടം 


കൊടിഞ്ഞ ചായിക്കാന്‍ ചെന്നികുത്തു മാറ്റാന്‍ പാണലുമില്ല  
കൊടിയേറിയ ഉത്സവത്തിനായി ഒന്ന് ചുറ്റി തിരഞ്ഞു 
ചിന്തികടകള്‍ കേറി രസിക്കാനും നിലകടല കൊറിക്കാനും  
ചില്ലറ പരുതാന്‍ അമ്മുമ്മയുടെ കാല്‍പ്പെട്ടിയിലെ പിള്ള മുറികളിന്നു
ശൂന്യമായി കിടക്കുന്നു ,ശബ്ദമില്ലാതെ  തേങ്ങുന്ന മാറാല നിറഞ്ഞ 
തെക്കിനിയും വടക്കിനിയും കരിയിലകള്‍ നിറഞ്ഞ നാല് മുറ്റങ്ങളും 
കഥകളുറങ്ങുന്ന സപ്രമഞ്ച കട്ടിലുകളും ആട്ടം നിലച്ച ആട്ടുകട്ടിലുകളിന്നു 
കിടക്കും മുതിര്‍ന്നവരാറുമില്ല  ,പിന്നെ ആയിരത്തോന്നു രാവുകളിലെ 
ആ രാജകുമാരനും  കുമാരിയേയും കേള്‍ക്കാന്‍ ആര്‍ക്കും നേരവുമില്ല 
ഒട്ടു പറയാനറിയുകയുമില്ല ,അറിയാന്‍ മുതിരുകയുമില്ല ,എല്ലാവര്‍ക്കും 
ഒടുങ്ങാനാവാത്ത തിരക്കാണിന്നു,എവിടെക്കാണാവോ ഇവരുടെ 
പാച്ചിലുകളെന്നറിയാതെ ,പകച്ചു  നില്‍ക്കുന്നു ഞാനും       
************************************************************************************* 
മുകളില്‍ ഉള്ള ചിത്രം ബോസ് മാഷിന്റെ ആണ് ചിത്രം 
അദ്ദേഹത്തിനോട്    കടപ്പാട് രേഖപ്പെടുത്തുന്നു ലിങ്ക് ചുവടെ ചേര്‍ക്കുന്നു 
http://dpscboseart.blogspot.com/2011/10/nalukettu.html   

രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *

രാവിന്‍ ചന്ദ്രന്‍ എന്നോടായി പറഞ്ഞു *

രാമാധാരി സിങ്ക് ദിനകറിന്റെ*** ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ - ജീ ആര്‍ കവിയൂര്‍ 






രാവേറെ ചെല്ലവേ ആകാശത്തിലെ  ചന്ദ്രന്‍ 
പുഞ്ചിരി തൂകി എന്നോടായി പറഞ്ഞു 
മനുഷ്യന്‍ ഒരു വികാര ജീവിതന്നെ 
പ്രശ്നങ്ങള്‍ സ്വയം മെനഞ്ഞുണ്ടാക്കി 
ഉറക്കമില്ലാതെ വിഷാദത്തിലകപ്പെട്ടു 
ചുറ്റി തിരിയുന്നത് കണ്ടില്ലേ ?
നിനക്കറിയില്ലെ ഞാനെത്ര യുഗങ്ങളായി 
കാണുന്നു ഈ കാഴ്ചകളൊക്കെ
എന്റെ കണ്മുന്നിലല്ലോ 
മനുവിന്റെ ജനനവും മരണവും 
പിന്നെ നിന്നെ പോലെ മദഭ്രമം 
ബാധിച്ചവനെന്നോണം നിലാവിലങ്ങിനെ 
സ്വപ്നങ്ങളൊക്കെ  നെയ്ത്  കൂട്ടുന്നത്‌ ?
മനുഷ്യന്റെ സ്വപ്നങ്ങള്‍ ,അതേ
അത് കുമിളകളായി പതഞ്ഞു ഉയര്‍ന്നു 
പൊങ്ങുന്നുയിന്നു ,നാളെ 
അതു ഉടഞ്ഞു തകരുന്നു .
എന്നാലും  ,ഈ കുമിളകളുടെ 
ഉയര്‍ന്നു ഉടയുന്നതൊക്കെ 
മനുഷ്യന്‍ കവിതയാക്കി മാറ്റുന്നുവല്ലോ
ഇത് കണ്ടു എന്റെ അനുരാഗം എന്നോടു 
പറയുകയുണ്ടായി ,ദാ നോക്ക് വീണ്ടും 
ചന്ദ്രന്‍  ഉദിച്ചുവല്ലോ.
നീ എന്നെ അറിയുന്നുവോ എന്റെ 
സ്വപ്നങ്ങളൊക്കെ കുമിളകളാണ്     
തെളിനീര്‍ ,അഗ്നി ഇവയെ 
ഞാനറിയില്ലന്നു  എന്ന് നീ കരുതുന്നുണ്ടോ    
സ്വപ്നങ്ങളൊക്കെ ഞാന്‍ അഗ്നിയില്‍ 
ഉരുക്കി ഇരുമ്പു തുല്യമാക്കി  ദൃഢതയുള്ള 
നാല് ചുവരുകളുള്ള വീട് ഉയര്‍ത്തും 
മനുവല്ല ,ഇന്ന് മനു പുത്രനാണ് 
കാല്‍പ്പനികതയുടെ നാവുകള്‍ക്ക് മൂര്‍ച്ചയുണ്ട്   
കേവലം വിചാരങ്ങളാളല്ല
സ്വപ്നങ്ങളുടെ കൈകളിലും 
മൂര്‍ച്ചയേറിയ വാളുകളുണ്ട് 
സ്വര്‍ഗ്ഗാതിപനാം ഉടയ തമ്പുരാനോട്‌ 
ഒരു അപേക്ഷ  ഉണര്‍ത്തുന്നു ഞാന്‍ ,ഇവര്‍ 
സ്വപ്നങ്ങളുടെ ഏണിയാലങ്ങു  
ആകാശങ്ങളേറി വരുന്നുണ്ട് 
തടയുകയിവരെ ,ഈ സ്വപനാടനക്കാര്‍       
സ്വര്‍ഗ്ഗലോകം കൈയ്യടക്കാന്‍ വരുന്നുണ്ട് ........
===========================================================
***

രാംധാരി സിംഹ് ദിൻ‌കർ ഒരു ഇന്ത്യൻ ഹിന്ദി കവിയും ഉപന്യാസകാരനുമായിരുന്നു. ആധുനിക ഹിന്ദി കവികളിൽ പ്രധാനികളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ദേശീയതയെ പ്രകീർത്തിക്കുന്ന കവിതകളിലൂടെ ഒരു വിപ്ലവ കവിയായാണ് ഇദ്ദേഹത്തിന്റെ ആരംഭം. വീര രസം തുളുമ്പുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹം രാഷ്ട്രകവിയായി ഉയർത്തപ്പെട്ടിട്ടുണ്ട്.
ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ പ്രസ്ഥാനത്തെ ഇദ്ദേഹം വളരെയധികം പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ഒരു ഗാന്ധിയനായി മാറി. പക്ഷെ ഇദ്ദേഹം "മോശം ഗാന്ധിയൻ" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവജനങ്ങൾക്കിടയിലെ ക്രോധ വികാരത്തെയും പ്രതികാര മനോഭാവത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നതിനാലാണിത്.കുരുക്ഷേത്ര എന്ന കൃതിയിൽ യുദ്ധം വിനാശകാരിയാണെന്ന് ദിൻകർ സമ്മതിക്കുന്നു. എന്നാൽ സ്വാതത്ര്യത്തിന്റെ സം‌രക്ഷണത്തിന് അത് അത്യാവശ്യമാണെന്നും ഇദ്ദേഹം ആ കൃതിയിൽ പറയുന്നു.
മൂന്ന് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952 ഏപ്രിൽ 3-മുതൽ 1964 ജനുവരി 26 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1959-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു.
    

Wednesday 25 January 2012

നിന്നാലല്ലോ പ്രണയമേ .................



നിന്നാലല്ലോ പ്രണയമേ ................. 
പൂവിരിയും മനസ്സല്ലോ അവളുടെ 
പുലരിയുടെ കുളിരല്ലോ അവള്‍ക്ക്
വര്‍ണ്ണ പൊലിമയാര്‍ന്ന നഭസ്സല്ലോയിവള്‍ക്ക് 
വാരിവിതറും നെല്‍മണിയാല്‍ വിരിയും
പച്ചിമയല്ലോയിവള്‍തന്‍ മനസ്സ്   
പവിഴാധരംപോല്‍ വിരിയും മുല്ലമൊട്ടോ 
അവളെന്‍ സ്വപ്നസരോവര  തീരത്തെ 
അരയന്നമോ ,പറയു പ്രണയമേ 
നിന്നാലല്ലോ, കുറിക്കാനായല്ലോ  
നിന്‍ നിരുപമസുന്ദരമാംവരികള്‍ 
****************************************************
രാജാരവിവര്‍മ്മച്ചിത്രം  : കടപ്പാട് ഗൂഗിള്‍ 
      

Tuesday 24 January 2012

മരിക്കാത്ത അഴിക്കോട് മാഷ്‌




വാക്കുകളെ അഴികളില്‍ നിര്‍ത്തി 
വാചാലതയുടെ അതിര്‍ത്തിയോളം 
തത്വമസിയറിഞ്ഞു  അര്‍ബുദത്തോട്  മല്ലടിച്ച് 
നിത്യശാന്തിയിലേക്കു സൗകുമാര്യത്തോടു 
വേദനയുടെ വാര്‍ഡുകളും താണ്ടി 
ഇനി അവാര്‍ഡുകളിലും 
സാഹിത്യ  വിദ്യാര്‍ത്ഥികളുടെയും 
കര്‍ണ്ണനും ഭീഷ്മരുമായി 
നമ്മള്‍ കേരളീയരുടെ മനസ്സുകളില്‍ 
എന്നും ജീവിക്കുന്നുവല്ലോ 
സുകുമാര്‍ അഴിക്കോടു മാഷ്‌  


Monday 23 January 2012

അമൃതം ചൊരിയട്ടെ

അമൃതം ചൊരിയട്ടെ
നാവിനെ വാസുകിയാക്കി പിന്നെ 
നാരായതൂമ്പിന്‍ ബലത്താലെഴു-
ത്തീര്‍ത്തൊരു വിഷലിപ്പ്ത്തമാം
വരികളൊക്കെ വെട്ടി തിരുത്താന്‍ 
നിന്റെ വാക്കിന്റെ പാലാഴി തീര്‍ക്കാന്‍ 
നീലകണ്‌ഠത്തിലെ മഷി തൊടാതെ 
ഇനിയുമോരായിരം കാവ്യങ്ങളെഴുതുവാന്‍ 
അമൃതം ചൊരിയട്ടെ  ജരാനരകളകലട്ടെ 
മാനവ സ്നേഹമ
നം നടക്കട്ടെ 
നരര്‍ സുരര്‍ അസുരര്‍   മൂവരും 
ഒത്തു ചേര്‍ന്നങ്ങു കടഞ്ഞില്ലേ ?
കാളകൂടം നീല
കണ്‌ഠന്‍ കാക്കും!
മനസ്സിന്‍ ഉള്ളിലെ സ്പര്‍ദ്ധകളൊഴിഞ്ഞിട്ടു
വീണ്ടും ഉച്ചത്തില്‍ പാടട്ടെ ശാന്തി മന്ത്രങ്ങളും 

"ലോക സമസ്താ സുഖിനോ ഭവന്തുഃ 
ഓം ശാന്തി ശാന്തി ശാന്തിഃ " 

Friday 20 January 2012

ഇഴകള്‍


ഇഴകള്‍ 


ജീവിതത്തിന്‍ കണ്ണികളടുപ്പിക്കാന്‍ 
ഉള്ളോരു തുന്നലുകളില്‍ ഇഴയകലാതെ 
കടന്നു പോയൊരു ഗതകാലങ്ങളേ   
ഓര്‍ത്തു തുന്നുമ്പോള്‍ പൊടുന്നനെ 
നൊന്തു കൈ വിരലില്‍ കൊണ്ട സൂചിയാല്‍ 
ചേരാതെ കെട്ടഴിഞ്ഞു പോയൊരു നൂലുകളിന്നു 
തനിച്ചാക്കിയ കാലത്തോടെന്തു ഞാന്‍ 
 പറയേണ്ടു "വാര്‍ദ്ധക്യമേ"   

Thursday 19 January 2012

വീക്കി നിനക്ക് പിന്തുണ


വീക്കി നിനക്ക് പിന്തുണ 


ദക്ഷിണയില്ലാതെ ഗുരു മുഖത്തു നിന്നും
കിട്ടും ശിക്ഷ , ഭിക്ഷയ്ക്കു തുല്യമല്ലോ 
എല്ലാം മായയുടെ മറയല്ലോ ,ഇതാ വിണ്ടും 
യുഗങ്ങള്‍ പിറകിലേക്കല്ലോ 
നടപ്പ് , സാമ്രാജ്യ ശക്തികളിവരുടെ 
ദാഷ്ട്ര്യം ഏറെ സഹിക്കണമല്ലോ
ഗുരുവിന്റെ നീതിക്കുമുന്നില്‍ 
ഏകാലവ്യന്മാരായി തുടരണമല്ലോ 
ഇതെന്തു കഷ്ടം ,ഇതെന്തു ന്യായം 
വീക്കി നിനക്ക് എന്റെ എല്ലാ പിന്തുണയും 

Wednesday 18 January 2012

ജപിക്കുക ഇനിയും


ജപിക്കുക ഇനിയും 


ഒരു നാള്‍ ദ്രുതഗതിയില്‍ വൈദ്യുതി- 

യകലും ,ഇരുളു പരക്കും 

ജനജീവിതമങ്ങു ദുസഹമായി

മാറുവതിന്നു  ഇനിയുമേറെ 

നാളുകളില്ലെയെന്നറിക 

സൗരോര്‍ജ്ജമല്ലാതെ ഇല്ല മാര്‍ഗ്ഗം 

മര്‍ത്ത്യരെ ജപിക്ക വിണ്ടും 

സൂര്യ ഗായത്രിമന്ത്രമിനിയും 

Monday 16 January 2012

ഏകാന്തതയുടെ കൂട്ടുകാരി


ഏകാന്തതയുടെ കൂട്ടുകാരി 

പുഴയായി തഴുകി ഒഴുകിയ മേഘങ്ങളും 
കാറ്റു കാടു താണ്ടി    നറുമണമായി പുല്‍കി
ഉള്ളിലുളെളാരു    മോഹമെല്ലാം പൂവായി 
ശലഭങ്ങള്‍ കഥ പറഞ്ഞു മുത്തമിട്ടു 
പറന്ന് അകന്നപ്പോളെയെന്‍  
മനമറിയാതെ  നിന്നെ ഓര്‍ത്തുപോയി 
പുഞ്ചിരിയാലെ മുത്തു പൊഴിയുമാ 
കിന്നാര പുന്നാര മൊഴികളിന്നു 
കുറിച്ചിട്ടൊരു കവിതയായിന്നിതാ   
കൈവിരല്‍ തുമ്പിലുടെ ഉതിരുമ്പോള്‍  
അറിയാതെ രോമാഞ്ച മണിയുന്നു
ഞാനുമി പ്രപഞ്ച സത്യമെന്നോണം 
ജീവിതപ്പോരിനായി അകന്നു കഴിയുന്നു 
പകലും രാത്രിയും ഒക്കെ നിനക്കായി 
സമര്‍പ്പിച്ചു മുന്നേറുന്നു എന്‍
 ഏകാന്തതയുടെ  കൂട്ടുകാരീ .... ,കവിതേ .....

Sunday 15 January 2012

കച്ചവട തന്ത്രം


കച്ചവട തന്ത്രം 



എത്രയോ ഉമിക്കരിയും മാവിലയും ഒക്കെ ചേര്‍ത്തു  തേച്ചതാ   
ഇനി പരസ്യമായ രഹസ്യം പറഞ്ഞിട്ടും വിട്ടുതരാന്‍ കൂട്ടില്ലാത്ത   
പരാന്ന ഭോജികളാം ഈ കച്ചകപടത്തിന്റെ കുതന്ത്രമേ  
വെളുക്കട്ടെ വെളുക്കട്ടെ  ഞാന്‍ ഒന്ന് ശരിയാക്കാന്‍ 
കൊടുത്തിരിക്കുകയാ  എന്റെ മുല്ലപൂവ് പോലെയുള്ള വെപ്പുപല്ലുകളെ ........
          

പൊടിക്കവിതകള്‍


പൊടിക്കവിതകള്‍ 

ഇല്ല ഞാന്‍ കുടിക്കുകയില്ല 
നിന്റെ ലഹരി ഇറങ്ങുവോളം 
ഞാന്‍ "നീറ്റല്ലെന്നു '' ആരു പറഞ്ഞു
ഈ വെള്ളം ചേര്‍ക്കാ റമ്മോളം 
************************************************
മിസ്കോള് തന്നു എന്നെ മിസ്‌ ആക്കല്ലേ 
മിസ്റ്റര്‍ കോളുകള്‍ വരാനുണ്ട് ഏറെയായി .......

**************************************************
കൊള്ളാം ,നന്നായിരിക്കുന്നു ,
ആശംസിക്കുന്നു എന്ന് കമന്റായി 
എനിക്ക് ഇട്ടില്ലെങ്കിലും...   
ഇല്ല പിണക്കില്ല്ല നിന്നെ ഞാന്‍,
ഇട്ടോളാം നിന്‍ ബ്ലോഗിന്‍ 
ചുവട്ടിലായി, ഇതു സത്യം ,സത്യം ..  

Saturday 14 January 2012

പരതുന്നവര്‍



പെണ്ണ് എന്നത്‌  
പോഴത്തം എന്ന്  ഒരു കൂട്ടര്‍ 
പഴിയെന്നും പെരുവഴിയെന്നും 
പരിലാളനമെന്നും  
പട്ടെന്നും പൊന്നെന്നും 
പിണക്കമെന്നും  ഇണക്കമെന്നും    
പരിശുദ്ധമെന്നും വേറെ ചിലര്‍ 
പരിണിതമായ പ്രഹേളികയെന്നും 
പ്രപഞ്ചത്തിനാധാരമെന്നും 
പരാശക്തിയെന്നുമറിയാതെ
പലരുമിന്നു ഇരുട്ടില്‍ മുങ്ങിത്തപ്പുന്നു
        


Monday 9 January 2012

മാര്‍ഗ്ഗം ......?


മാര്‍ഗ്ഗം ......?


ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ 
തിക്കിത്തിരക്കിയുള്ളയാത്രയില്‍നിന്നും 
മനസ്സ് ഒന്നുവഴിമാറി യാത്ര തുടങ്ങി      
ജീവതത്തിരക്കില്‍ നിന്ന് ഒഴിഞ്ഞിരുന്ന് 
കുറച്ചു നേരമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ 
ഇതുവരേക്കും എന്തൊക്കെ ചെയ്തതും,പറഞ്ഞതും 
അതില്‍ എത്ര നല്‍പ്പുള്ളവയും മറ്റുള്ളവരെ 
വേദനിപ്പിച്ചവയുമായ പ്രവൃത്തികള്‍ 
എപ്പോള്‍  ചേതന ഉണര്‍ന്നുവോ 
അറിഞ്ഞു ,ഈ ലോകത്തില്‍
ഉത്സവങ്ങളുടെ തിരക്കിന്‍നടുവില്‍ 
ഓരോരുത്തരും അവരവരുടെ കൊടുക്കള്‍-- - -
വാങ്ങലുകളുടെ കണക്കുകള്‍ നോക്കുന്നു 
പലരും ഉത്സവങ്ങളുടെ വര്‍ണ്ണാഭയില്‍  
മതിമറക്കുമ്പോള്‍ കുറച്ചുപേര്‍ ഉച്ചത്തില്‍ പാടി- 
യാടി സന്തോഷത്താല്‍ കരഞ്ഞു കൂവുന്നു 
മറ്റു പലര്‍ വാതോരാതെ സ്വന്തം ഗുണഗണങ്ങള്‍ 
വാഴ്ത്തി സ്തുതിക്കുന്നു  ,സംസാര സാഗരത്തില്‍ 
 മുങ്ങിത്തപ്പി നേട്ടങ്ങളുടെയും കോട്ടങ്ങളുടേയും  
വേദനകളുടെയും   കഥകള്‍   നിരത്തുമ്പോള്‍ 



എവിടെ പോകുമീ  തിരക്കില്‍ ? ,ഇവരോടൊപ്പം 
ചേരുകയല്ലാതെ മാര്‍ഗ്ഗം കാണുന്നുമില്ല. 

Saturday 7 January 2012

കുത്തബ് മിനാരമേ


കുത്തബ് മിനാരമേ 


ശിഷ്ട കാലങ്ങള്‍ക്ക് കാണുവാന്‍ 
ഇഷ്ടികയില്‍   തീര്‍ത്തൊരു മിനാരമേ
അഷ്ടകോണുകളും  അഷ്ടചാപങ്ങളാലുള്ള 
അസ്ഥിവാര വാസ്തു ശൈലിയുടെ മുന്നില്‍ നിന്ന് 
ആകാശത്തെ തൊടും നിന്നെ കാണുമ്പോള്‍ 
ഞാന്‍ എന്റെ വലുപ്പത്തെ മനസ്സിലാക്കുന്നു

അമര്‍ ജവാന്‍ ജ്യോതി

അമര്‍ ജവാന്‍ ജ്യോതി 



ജനപഥത്തിലൂടെ  ചൂളം കുത്തി
കര്‍ണ്ണപുടങ്ങളില്‍ നോവുതിര്‍ത്ത് പോകും 
കോടക്കാറ്റോടു മല്ലിട്ട് 
കീശയില്‍ കൈകളാഴ്ത്തി
പരസ്പരം നീരാവി പറപ്പിച്ചു 
കമനീയമാം ഇന്ത്യന്‍ കവാടത്തില്‍ 
അണയാത്തിരിയായി നില്‍ക്കും
ജ്യോതിയെ നോക്കി നിന്നൂ .

പ്രമാണം:Namesofsoldiers.JPG 
ഏതോ നാട്ടില്‍ നിന്നും 
പ്രതീക്ഷ സ്വപ്നം കണ്ടവര്‍ തന്‍ 
പേരൊന്നു വായിച്ചെടുക്കവേ
സാമ്യമാകുന്നൊന്നെന്‍ പേരോട് 
യുദ്ധമേ ചെയ്യാതെ പിരിയുമിവനുമാ -
യെന്തു ചേര്‍ച്ചയെന്നറിയാതെയോര്‍ത്തു പോയീ 
എന്തു ഞാന്‍ ചൊല്ലേണ്ടൂ
ജീവിത യുദ്ധത്തില്‍ തോറ്റു പോയോന്‍ 
ഉച്ചമാകുന്നോരാ വിസില്‍ ശബ്ദവു-
മുച്ചത്തിലാ കാവലാളിന്‍ ശകാരവും 
"ക്യാ കര്‍ രഹെ ഹോ ആപ് !
ഉധര്‍ സേ ജായിയെ "
ജാള്യത മറച്ചനന്തതയില്‍ മിഴി നട്ടു
ഞാനലക്ഷ്യം നടന്നെവിടേയെക്കോ ? 

Friday 6 January 2012

കരളേ


കരളേ
സന്ധ്യകളെ  ചഷകങ്ങളാല്‍  ഒരുക്കി വച്ചു  
വാതു വച്ചു ലോകത്തിനോടായി 
എന്നേക്കാള്‍ ദാഹാര്‍ദനായി  വരുമാരെങ്കിലും 
തീര്‍ക്കാതെ അല്‍പ്പം മാറ്റി വച്ചിരിക്കുന്നിതു 
ഓര്‍ത്തിരിന്നു പാടി ഉറക്കെ പങ്കജ് ഉദാസിന്‍ 
ഗസലിന്‍ ഈരടികളെ ''തോഡി തോഡി പിയാകാരോ ''
കണക്കുകള്‍ കുട്ടി കിഴിച്ച് നോക്കിയിട്ട് നഷ്ടമായ  
കരളേ ,ഉണ്ടോ നീ അത് അറിയുന്നു അക്കരെ നിന്ന്   

Thursday 5 January 2012

സ്വപ്നമോ ........

സ്വപ്നമോ ........ 




പാരവശ്യം കുറച്ചു ഏറെ  നിന്നോടുണ്ട്  
ഒരുപാടു കണ്ണുനീര്‍ കുടിച്ചു ഇനി
വേണ്ടാ ഇതൊക്കെ ,എന്റെ പുഞ്ചിരിയെങ്കിലും
തിരികെ കിട്ടിയെങ്കില്‍ എന്ന്  ആശിച്ചു 
കണ്ണാടിക്കു മുന്നില്‍നിന്നു   പ്രണയത്തോട് മല്ലടിച്ചു  
***********************************************************.
ലോകമേ നീ വാങ്ങിയ രത്നങ്ങല്‍ക്കുമുന്നില്‍ 
ഞാന്‍ വാങ്ങിയതോ മണ്ണിന്‍റെ വിലയ്ക്കു കല്ലുകള്‍
അത് പാകിയ വഴികളില്‍ മിഴി നട്ടിരിക്കുന്നു 
അവളുടെ പദചലനങ്ങളും കാത്തു    
*********************************************************
ജീവിതമേ നീ എത്ര നിറങ്ങള്‍ കാട്ടി 
എന്നെ സ്വപങ്ങളുടെ ലോകത്തേക്ക് 
കൊണ്ട് പോയിടാതെ 
മനസ്സ് പിടയുന്നു   നീ അകലുമ്പോഴെക്കുമേ  

Wednesday 4 January 2012

മനമാരറിഞ്ഞു

മനമാരറിഞ്ഞു

പടര്‍ന്നു കയറുന്ന  തണുപ്പും 
ഇളം വെയിലിന്‍ തലോടലിന്‍ സുഖം 
മെല്ലെ കാര്‍ന്നു തിന്നും 
അകറ്റിയാല്‍ അകലാന്‍ വൈമനസ്സ്യം  
കാട്ടുന്ന ശപ്പനാം പ്രതലിന്‍ വിശപ്പും
കത്തി പടരുന്ന മേലാപ്പ് 
ഉഷ്ണം പകരുന്ന വിയര്‍പ്പ് 
ഊളിയിട്ടു കടന്നു പോയ കാറ്റ് 
മദ്ധ്യാന്ന നേരത്ത് 
ചിന്തകളുടെ  മൂടാപ്പ് 
എട്ടു ദിക്കിലുമൊട്ടാകെ  
ശബ്ദമോടെ തട്ടി വീണു തകരും മൊന്തയിലെ
തിളക്കമാര്‍ന്നു ചിതറും തുള്ളികളൊക്കെ 
പുണ്യാഹം കണക്കെ കൈകുമ്പിളില്‍  നിറച്ചു രസിച്ചു     
ഈറനണിഞ്ഞ സന്ധ്യയിലെ  ചെമ്മാനത്തിനു ഒപ്പം 
നാണത്താല്‍ തലകുമ്പിട്ടു    മടങ്ങുന്നവനു പിന്‍പേ 
ഇരുള്‍ പരക്കും മേഘം മാനത്തു പരിഹാസ ചിരിയാല്‍ 
ശാപ മേറ്റു വാങ്ങിയ കളങ്കത്താല്‍  
ഒളിച്ചു കളിക്കുന്നവനെ നോക്കി 
കരി നിഴലുകളെ തന്നിലേക്കു അടുപ്പിക്കാതെ 
കാത്തിരിക്കുന്ന വരുടെ മനമാരു മറിയാതെ പോകുന്നുവല്ലോ          

Tuesday 3 January 2012

സമോവ*


സമോവ* സമയത്തെ സമവായത്താലേ 
സന്തോഷമോടെ മുന്നേറുമ്പോള്‍ 
സമോസയും തിന്നു സമയത്തെ കൊല്ലുന്നു
സന്തോഷത്തോടെ ചിലരിവിടെ സങ്കടകരം  
(*മധ്യ തെക്കന്‍ പെസഫിക് ദീപു സമൂഖം )