Saturday 29 October 2011

നാട്ടു പ്രമാണിമാര്‍

നാട്ടു പ്രമാണിമാര്‍ 




നേരും നെറിയും
നെറുകയിലെറ്റിടാതെ 
നാവിന്‍ പിഴവെന്നു 
നഷ്ടമില്ലാതെ നട്ടെല്ല് 
നിവര്‍ത്തി നക്തഞ്ചരരിവര്‍ 
നാണം കേട്ട് നാട്ടിലാകെ നട്ടം തിരിയുന്നു 
നാണയപ്പെരുക്കമെറുമ്പോള്‍  
നടുക്കളത്തിലിറങ്ങി കോമര -
നാട്ട്യം നടത്തുന്നോരിവരെക്കണ്ടു    
നാട്ടാര് മുക്കത്ത് വിരല്‍ വച്ച് 
നാറിയ കഥകളൊക്കെ മറന്നു 
നായകന്മാരായി വീണ്ടും വീണ്ടും 
നിവര്‍ത്തിയില്ലാതെ വോട്ടെന്ന
നാമം ജപിപ്പിച്ചു കറുപ്പ് മഷി കുത്തി
നഖത്തിലാകെ ഷാര മില്ല്ലാത്തൊരു അമ്ല കറപുരട്ടി
നാളുകള്‍ കഴിക്കുന്നു നായക നാമം ജപിച്ചു 
നാല്‍ക്കാലിയാം എരുവ കണക്കെ          

Tuesday 25 October 2011

വിശപ്പും ഉറുമ്പും

വിശപ്പും ഉറുമ്പും 

മുറുക്കിയടക്കാതെ ഭാര്യ തന്നുവിട്ട
ഉച്ചയൂണിന്‍ പാത്രത്തിലേക്ക്
ഒരു ചുവപ്പ് പടയുടെ കാല്‍ നട ജാഥ
ഓര്‍ത്തുപോയി അമ്മുമ്മ പണ്ട്
തന്നെ കൊണ്ട് കൈ പതിപ്പിച്ചു
അരിമാവിനാല്‍ അറയിലും നിരയിലുമായി
ഓണമൂട്ടിച്ചിരുന്നു കടിയന്‍ ഉറുമ്പിനേയും
വാലു മുറിച്ചോടും ഗൗളികളേയും.     
പല്ലി ചൊല്ലുംപോലെ ചാറ്റിന്‍റെ ശബ്ദം കേട്ടു
ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍
അമേരിക്കന്‍ സുഹൃത്ത്
കൊതിയുണര്‍ത്തും കേന്ട്രി ചിക്കനും 
ബര്‍ഗറും കോളയുമടങ്ങുന്ന  സ്ക്രാപ്പ്  വച്ച് നീട്ടി
വിശപ്പിന്‍റെ കാലുകള്‍ നീണ്ടു 
അടുത്തുള്ള  കാഫിട്ടേറിയയിലേക്ക്
ആഗോളവല്‍ക്കരണജാഥയില്‍ 
ഉറുമ്പിനു പിന്നാലെ  മൂകനായ് ഞാനും

Sunday 23 October 2011

മനസ്സിലത്രയും

മനസ്സിലത്രയും





കടല്‍ക്കാറ്റിനോടൊപ്പമറിഞ്ഞു   
കടലിനുമപ്പുറമുള്ളോരു  നിന്‍ 
കണ്ണുനീരിന്‍ വേദനയേറും  
ഉപ്പിന്‍ രസമത്രയും സഖി 

അറിയുന്നു ഞാനുമിവിടെ  
ശീതോഷ്ണക്കാറ്റില്‍ നിന്‍ 
മാസ്മര സ്നേഹത്തിന്‍ സ്വേദ-   
ഗന്ധമാര്‍ന്ന   സാമിപ്യം സഖേ 

എന്നാണിതിനൊരറുതിയും
വറുതിയും ഉള്ള നാളുകള്‍
നമ്മേതേടിയെത്തുക ദൈവമേ !!

കേട്ടിതു ദൈവമപ്പോള്‍  മൊഴിഞ്ഞു 
"പരിവേദങ്ങളും     പരാതികളൊക്കെയെന്‍
അരികിലുമുണ്ടല്ലോ ,അറിയുമോ പണ്ടു
ത്രേതായുഗത്തില്‍  മനുഷ്യനായ് 
അനുഭവിച്ചിരുന്നിതിലുമേറെ 
വിരഹവും പിന്നയോ
ജനാപവാദങ്ങളാല്‍ ദുഃഖിതയാം
ജനകജയേ തിരികെ വിളിച്ചില്ലേ  
സര്‍വ്വം സഹയുമപ്പോള്‍.
ഇന്നു നിങ്ങളൊക്കെ അന്തര്‍ -
ദൃശ്യ ജാലകങ്ങളാല്‍ കണ്ടു തീര്‍ക്കുന്നില്ലേ 
അകലങ്ങളിലേറെയായി  അടുപ്പങ്ങളൊക്കെയും,   
എങ്കിലൊന്നറികയിപ്പോള്‍ 

വാഴാനിടമത്രയുംസ്നേഹമാണല്ലോ 
നിറയേണ്ടതു മനസ്സിലത്രയും "      
     

Friday 21 October 2011

അധിനിവേശങ്ങളിലകപ്പെട്ട ഭാഷ

അധിനിവേശങ്ങളിലകപ്പെട്ട ഭാഷ 

താന്‍ കൊയിമയുടെ കോലായിലായ്
കളമെഴുതിമെതിക്കപ്പെട്ടുലയുന്ന 
അക്ഷരങ്ങളൊക്കെ തടവിലാക്കപ്പെട്ടു 
കത്തിയണയാനോരുങ്ങും   തിരികളിലാകെ 
വിഷാദഛായകളാല്‍ ,
വീര്‍പ്പുമുട്ടുമൊരു കാളലുകള്‍ 
തേങ്ങുന്ന മനസ്സുകളുടെ അകത്തളങ്ങളി-
-ലായി ഒരുങ്ങി നില്‍ക്കുമി 
അധിനിവേശ ദുഃഖത്തിലാഴുന്നു 
അന്‍പത്തിയൊന്നിനെ ആക്രമിക്കുന്ന 
അര്‍ത്ഥങ്ങളുടെ വിജയ ഘോഷളാല്‍
തിമിലയും കൊമ്പും വിളിക്കുന്ന 
ഇരുപത്തിയാറുകളുടെ സന്തോഷങ്ങള്‍ 
സംസ്ക്കാരങ്ങള്‍  ചാരിത്ര്യശുദ്ധിയില്ലാതെ   
സഹശയനമടയാതെ സംഹരിക്കപ്പെടും നേരം   
സാ -ഹത്യക്കൊരുങ്ങുന്നു  പൊങ്ങച്ച 
സമുഹത്തിന്‍ ദുര്‍ന്നടപടികളാല്‍   
വലം വെക്കുമൊരു കവിയുമാ വേദനകളറിയാതെ   
വലിപ്പത്തിന്‍ കഥയും കവിതയും മുങ്ങിത്താഴുമീ സമ്പന്ന-
നഗരങ്ങളിലൊഴുക്കുമഴുക്കു ചാലുകളിലകപ്പെടുന്നയെന്‍  
ഭാഷയുടെ നൈര്‍മ്മല്യതയെ  കാക്കുവാനുണരണം   
പരിയായങ്ങളൊക്കെവിട്ടും    പടികളേറണം
കടലു കടന്നാലും കരകയറട്ടെ   
കുഞ്ഞു മനസ്സുകളിലായിനിയും    
ഉണരട്ടെ ഉയരട്ടെ ഉല്‍കൃഷ്ഠമാര്‍ന്ന 
എന്‍ അമ്മ മൊഴി മലയാളം 

ലജ്ജാവഹം

ലജ്ജാവഹം 


നയനങ്ങളൊക്കെ എത്തി പടരാത്തോരു
അയന സീമകള്‍ തേടിയലയുന്നു     
അറിയാത്ത നോവിന്റെ നയിര്‍മല്ല്യമാം
സുരത സുഖാന്വേഷിയായ്ങ്ങു    
അസുരനായ് മാറി അഴിയാത്ത 
ശാപങ്ങളുടെ   ഉരാകുടുക്കില്‍ 
അതുമിതും അതെന്നു കരുതി 
അജ്ഞതയുടെ അന്ധകാരത്തിലായ് 
വിജ്ഞാനമാം കിരണളൊരുക്കുമി 
മോചനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ക്കായി
കൊതിക്കുന്നവന് പൈദാഹമെന്നതു
വിസ്മൃതിയിലായിമാറുന്നു 
ഇണയുടെ തുണക്കായി ഇടനില നിന്ന് 
അച്ചാരം തേടി അക്ഷരങ്ങളെയെല്ലാം     
സ്ഥാനം തെറ്റിച്ചു വിഷം പകരും 
മൃത്യുവിന്‍ ശാന്തി യാത്രയുടെ അന്ത്യത്തില്‍ 
കത്തി ജ്വലിക്കുമാ ജ്വാലയുടെ പരിശുദ്ധി മറന്നു 
കാപാലിക നൃത്തം ചവുട്ടുന്ന കാഴ്ച ലജ്ജാവഹം     

Thursday 20 October 2011

കാത്തിരുപ്പുകള്‍



കാത്തിരിപ്പു  തുടങ്ങിയിട്ട് നാളുകളേറെയായ്
ഓളങ്ങള്‍ താളം തല്ലും  വിരിമാറിലുടെ
നിലയില്ലാ കയങ്ങള്‍ താണ്ടി 
കറുത്ത നാഗങ്ങള്‍ ഇഴയുന്ന 
കൈതക്കാടുകളും   മണ്ഡൂപ 
കച്ചേരി കളൊക്കെ കേട്ടു
മഴയുടെ കുസൃതികളൊക്കെ 
കണ്ടു ഉല്ലസിച്ചു വഴി മാറി നിഴലുകള്‍ക്ക് 
രൂപമാറ്റങ്ങള്‍ ,നിന്റെ പൊട്ടിച്ചിരികള്‍ ഉടഞ്ഞു 
തകന്ന ഈ കരയില്‍ കാത്തിരിപ്പിന്റെ അവസാനം 
കരകള്‍ തമ്മില്‍ കുട്ടി ഒന്നിപ്പിക്കും 
പാലം തീര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍ 
അടുക്കുമെന്നു കരുതിയത്‌ വെറുതെയായല്ലോ .....!!!!


Monday 17 October 2011

ഇല്ലാതെ ആകുമോ നീ


ഇല്ലാതെ ആകുമോ നീ  

വലുതാകുന്നു അഴിമതി ആഴിമുഖത്തെക്കാള്‍   
റുപ്പികയെ കുറുകനെ വെട്ടു കൊണ്ടും 
കതിരിനെ വിഴുങ്ങും വ്യാളി മുഖങ്ങളും 
കാലണയെ ഓര്‍മ്മിപ്പിക്കും ഇന്നിന്റെ 
ഒരു രൂപയുടെ നാണയമേ ആകെ 
നാണിപ്പിക്കുമാറാണ്   നിന്‍ വലിപ്പമില്ലായിമ്മ 
വലുതായ മുഖം ചെറുതാകുംമ്പോള്‍ 
വലിപ്പം പറയുന്നു   ചിലരിവിടെ 
നാണയപ്പെരുപ്പത്തിന്‍ കഥകളൊക്കെ 
ചെറുതായി ചെറുതായി ഇനി ഇല്ലതെയാകുമോ 
ഒരു നാള്‍ നീയും വിട്ടു പിരിയുമോ ചക്രവാള സീമയില്‍ 

Sunday 16 October 2011

ഗജേന്ദ്രവിലാപം

ഗജേന്ദ്രവിലാപം


കറുക വളരുമാ കാട്ടിലെ കഴിപ്പും
കാട്ടു പുഞ്ചോലയിലെ കുളിയും
കൂട്ടുകാരോടോത്തുള്ള കളികളും
അല്ലലില്ലാത്തൊരുല്ലാസയാത്രയില്‍
അറിയാതെ 
ഇരുകാലികള്‍ തീര്‍ത്തൊരു കുഴിയില്‍
അകപ്പെട്ടു കരേറാന്‍കഴിയാതെ കിടക്കുമ്പോള്‍
അകലെ നിന്നാര്‍ത്തു വിളിക്കും കൂട്ടുകാര്‍തന്‍ നടുവില്‍
കൂടെപ്പിറന്ന ജാതിയില്‍ പ്പെട്ടവര്‍
കൂച്ചു വിലങ്ങു ഇടാന്‍ കൂട്ടു നിന്ന്
പട്ടയും ചക്കരേം തന്നു
ചട്ടം പഠിപ്പിച്ചേറെ നാള്‍ പിന്നെ
ചിട്ടയോടൊരുക്കി തോട്ടി തന്‍ ബലത്താല്‍
ചുട്ടു പൊള്ളും നിരത്തിലുടെ നിരത്തി നടത്തി
ചെണ്ടതന്‍ താളത്തില്‍ തിടമ്പേറ്റി

ചങ്ങലക്കിട്ടു ഇരുട്ടുവോളം കറക്കി
മദപ്പാട് കണ്ടിട്ടും മനസ്സലിയാതെ
വിശപ്പും ദാഹത്താലെയും അവശനാക്കി
വലിച്ചിഴച്ചും ദണ്ണവും ദീനവും പിടിപ്പിച്ചപ്പോള്‍
വാരിക്കുഴി മുതലുള്ള തീരാത്ത പകയാല്‍
വഴി പോക്കരെന്നു നോക്കാതെ
വലിച്ചും ഇഴച്ചും കൊമ്പുകൊണ്ട് കുത്തിയും
മനോ വേദനയാല്‍ കാട്ടി കൂട്ടിയ കുറ്റമോ
ക്രൂരരാം ചിലരുടെ പങ്കു കൂട്ടിക്കിഴിച്ചുനോക്കാതെ
കുതുഹലമാക്കി മാറ്റുന്നവര്‍ ഒന്ന്
കൂലംകഷമായി ചിന്തിക്കുകില്‍
കാട്ടില്‍ വളരേണ്ടയെന്നെ
നാട്ടില്‍ വളര്‍ത്തി കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
 --------------------------------------------------------------------

ഇത് എഴുതിയത് 08 .05 .2007 എന്നാല്‍ ഇത് പാടി വീഡിയോ കവിത യാക്കി 
യുടുബില്‍ പോസ്റ്റ്‌ ചെയ്യ് തിരുന്നു അന്ന് മലയാളം ടയിപ്പു  ചെയ്യാന്‍ അറിയുകയില്ലയിരുന്നു 
ഞാന്‍  തന്നെ പാടിയും ചിത്രികരണം   നടത്തിയ     ആ 
വീഡിയോ
യും കുടി ഇവിടെ ചേര്‍ക്കുന്നു .




Tuesday 11 October 2011

ജഗത്തിനെ ജയിച്ചവനു പ്രണാമം


ജഗത്തിനെ ജയിച്ചവനു  പ്രണാമം 
 
വിഷാദം ഉറക്കമുണരുന്ന വഴികളില്‍ 
വിടരാന്‍ കൊതിക്കുന്ന മോഹങ്ങളൊക്കെ 
ചിന്നി ചിതറി ചിലമ്പിച്ചയോരു 
ഈണങ്ങളൊക്കെ  ജഗത്തിന്‍ ആര്‍ദമാര്‍ന്ന 
ഗസലിന്‍ ഈരടി പാടിയ നാവുകള്‍ 
ഇനി പാടുകയില്ലല്ലോ 
"യേ സോഹരത്ത് ഭി ലേലോ ........"
ഈ ജീവിത സന്ധ്യാ രാഗമായി 
നിറയട്ടെ മുഴങ്ങട്ടെ ഒടുങ്ങാതെ
മനസ്സിന്റെ വേദികയിലായിനി        
       

Sunday 9 October 2011

മൊഴികള്‍

മൊഴികള്‍ 


അമ്മയെന്നു എഴുതുമ്പോള്‍ 
അമ്മിഞ്ഞപ്പാലിന്റെ സ്നേഹ മമത നിഴലിക്കുന്നു 




അച്ഛന്‍ എന്ന് എഴുതുമ്പോള്‍ 
അറിഞ്ഞു ഇച്ഛിക്കുന്നതെല്ലാം തന്നിടുമെപ്പോഴുമായി 


                                   
ആനയെന്നു എഴുതുമ്പോള്‍ 

                            ആകെ നിഴലിക്കുന്നു കണ്മുന്നില്‍ 
ആകാശ വലിപ്പത്തിലായി 
ആനയുടെ രുപമെത്ര സദൃശ്യം



''ഇ' എന്ന് എഴുതുമ്പോള്‍  
   ഇന്നു അമ്മുമ്മയുടെ 
ഇടയെടുക്കാത്ത രാമായണത്തിലുടെ 
ഇരട്ട വാലനെ കണ്ടതു ഓര്‍ത്ത്‌ പോകുന്നു 



"ഈ " യെന്നു എഴുതുമ്പോള്‍  
ഈന്തപ്പഴത്തിന്‍ മുന്നിലുടെ



"ഈൗ. . . . .."യെന്നു പറഞ്ഞു പറന്നകലും 
ഈര്‍ഷ തോന്നുമി മണിയ ഈച്ചയോട്



ഉറുമ്പെന്നു  എഴുതി നിര്‍ത്തുമ്പോള്‍ 
ഉണ്ണിക്കു ഓര്‍മ്മവരുന്നത്‌ 
ഉറക്കത്തിലായി ഒരു നാള്‍ 
ഉമിഞ്ഞു ദേഹമാകെ കടിയുടെ വേദന 



ഊഞ്ഞാല്‍  എന്നു എഴുതുമ്പോള്‍ 
         ഊണു കഴിഞ്ഞു ഓണത്തിനു 
         ഊരാങ്കെട്ടു കെട്ടി 
        ഊയലാടും മനസ്സാകെ  



ഋഷിയെന്നു എഴുതുമ്പോള്‍ 
ഋണമില്ലാത്ത   മനസ്സുഖത്താല്‍      













ഋതുക്കളോളം തപം ചെയ്യും 

ഋജതയാര്‍ന്നവനെ കുറിച്ച് ഓര്‍ക്കും 



എട്ടുകാലിയെന്നു എഴുതുമ്പോള്‍ 
എത്തി നില്‍ക്കുന്നു മനസ്സില്‍ 
എപ്പോഴും നെയ്തു സജ്ജമാക്കി 
എതിരിടാനൊരുങ്ങും സാമ്രാജ്യ ശക്തിയെ 



ഏണിയെന്നു എഴുതി നില്‍ക്കുമ്പോള്‍ 









ഏറാന്‍ കൊതിക്കുന്നു മോഹങ്ങളൊക്കെ 
ഏകാധിപതിയായി മാറും
ഏത്തമിടാനൊരുങ്ങാത്ത  ഭരണ കോമരങ്ങള്‍ 

ഐരാവതമെന്നു എഴുതുമ്പോള്‍ 
ഐവര്‍ക്കും തോന്നുമാറങ്ങു 













ഐശ്വര്യം തേടിയലയുന്നു
ഐന്ദ്രിയ സുഖാന്വേഷികളൊക്കെ 





ഒട്ടകമെന്നു എഴുതി മുന്നേറവേ 
ഒട്ടിയതല്ലാത്തപ്പെട്ടകം പോലെ 

ഒട്ടുകൗതുകമുണര്‍ത്തിപ്പോരുമി  
ഒട്ടു തവണ സൂചി കുഴലിലൂടെ കടത്തുമെങ്ങിനെ 



ഓന്തിനിനെ കണ്ടു എഴുതുമ്പോള്‍ 
ഓര്‍മ്മ വന്നു പഴ മൊഴി 
ഓന്ത് കടിച്ചാല്‍ ഓണമടുക്കുമെന്നും 





ഓരോ തവണയും നിറം മാറും ചില മനുഷ്യരെപോലെ   


"ഔ"എന്നു എഴുതുമ്പോള്‍ ,മദ്യത്തെ 

ഔഷധിയെന്നോണം ഉള്ളിലാക്കി 
ഔചിത്യം മറന്നി ഇഴയുന്നു 
ഔവണ്ണമിന്നു സാക്ഷര ജനത 


"അം" എന്നു എഴുതുമ്പോള്‍ 
അമ്മിടാന്‍ തുറന്ന വായിലേക്ക് ദൈവാ_
അംശമാര്‍ന്ന അന്നത്തിനോടോപ്പം  








അമ്മ പകര്‍ന്ന സ്നേഹമല്ലോ ഈ ജീവിതം       
   


Friday 7 October 2011

ആപ്പിള്‍

ആപ്പിള്‍ 


ഭൂമിയിലേക്ക്‌ പതിച്ചൊരു 
ആപ്പിളിനെ കണ്ടമാത്രയില്‍ 
ഗുരുത്താകര്‍ഷണ ചിന്ത 
വഴിയൊരുക്കി പണ്ട് 
നൊടിയിടയിലായ്  മാറ്റിമറച്ചു  
ന്യുട്ടന്‍ ശാസ്ത്ര ലോകത്തെയെങ്കില്‍   
ഇന്നിതാ വേറൊരു സ്റ്റീവ് ജോബ്സ്സിന്റെ 
ആപ്പിള്‍ രുചി തലയില്‍ കയറി 
ലോകത്തിന്റെ വിവര സാങ്കേതികവിദ്യയെ 
വിപ്ലവ പാന്ഥാവിലേക്ക് തിരിച്ചു വിട്ടൊരു 
കൈത്തിരി അണഞ്ഞു പോയല്ലോ 
ആ പരേതാത്മാവിന് നിത്യ ശാന്തി
നേരുന്നതി നോടൊപ്പം പ്രാര്‍ത്ഥിക്കാം 
ഇനിയും ആപ്പിളുകള്‍ വിരിയട്ടെ ഈ 
ലോകത്തിന്‍ നന്മകള്‍ക്കായി.   

Sunday 2 October 2011

ഒക്ടോബര്‍ 2

ഒക്ടോബര്‍ 2




ഗാന്ധി തന്‍ ഗന്ധമറിയാത്തോരിവര്‍


ഗന്ധകം പുകക്കുന്നു അഴിമതിതന്‍


ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും


ബന്ധിതരാകാതെ ചിരിക്കുമാ


ഗാന്ധിതലയുടെ മറവില്‍ വാഴുന്നു


സന്ധി സമരമില്ലാതെ , അന്ധതയകറ്റാമിനിയുമി


ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി


പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു


ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം