Wednesday 31 August 2011

പ്രണയമേ നിനക്കായി

പ്രണയമേ നിനക്കായി



അന്ധമാം പ്രണയമേ


അന്തി എന്നോ പുലരിയെന്നോ


മധുരമെന്നോ കയ്യിപ്പെന്നോ


ചൂടെന്നോ തണുപ്പെന്നോ


കാലത്തിന്‍ ചക്രവാളത്തിനും


ജന്മമരണങ്ങള്‍ക്കുമപ്പുറമല്ലോ


നിന്റെ ഈ പാച്ചിലായി


പിന്നെ ഞാന്‍ എന്തിനു ദുഖിക്കുന്നു


നിനക്കായല്ലോ എന്റെ ഓരോ നിമിഷങ്ങളും


എന്നും എണ്ണി കഴിയുന്നു ഈ കവിതയുമായി

ഇന്ന് അത്തം

ഇന്ന് അത്തം




അത്തമാണിന്നെന്നു അറിഞ്ഞപ്പോള്‍


മൊത്തത്തിലായി മത്താപ്പു പൂത്തിരി


കത്തി മനസ്സിലായ് പൂത്തുലഞ്ഞു


കാത്തിരിപ്പാര്‍ന്ന കിനാക്കളോത്തിരി


പുത്തനുടുപ്പിട്ട് തൂശനിലയിലുണ്ട് ഊഞാലിലേറി


തത്തി കളിക്കാന്‍ നീയുംപോരുമോയിനി


പത്താം ദിനം ഓണമല്ലോ

Thursday 25 August 2011

വിദ്യാഭ്യാസ പുരോഗതി

വിദ്യാഭ്യാസ പുരോഗതി




ഒന്നാം പാഠ പുസ്തകം (പണ്ട് )


തറ


പറ


പന


തല


വാല്‍കഷ്ണം :


പറ പറ എന്ന് പറഞ്ഞു പറഞ്ഞു


പഠിച്ചു തലവനായി തറയുടെയും


പറയുടെയും പനയുടെയും ഉടമയായി






ഒന്നാം പാഠ പുസ്തകം (ഉടന്‍ നിലവില്‍ വരുന്നു)


മ - മൊബൈല്‍ ഫോണ്‍


ക - കമ്പ്യൂട്ടര്‍


ഇ- ഈ മെയില്‍


ച -ചാറ്റ്


ഫ - ഫേസ് ബുക്ക്‌


വാല്‍കഷ്ണം : ഇവ എല്ലാം പഠിച്ചു വൈറസ്സു കേറി


മനക്കരുത്തില്ലാതെ നടുവേദനയുമായി


എങ്ങും എത്താതെ കടം കേറി മുടിയുന്നു





രണ്ടാം പാഠ പുസ്തകം (പണ്ട് )


അമ്മ എനിക്ക് കാച്ചിയ പാല്‍ തരും


അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും


എന്തിനാണ് അമ്മ കരയുന്നത്


ഞാന്‍ അച്ഛനോളം വലുതാകുന്നതാണ് അമ്മക്ക് ഇഷ്ടം


രണ്ടാം പാഠ പുസ്തകം (ഇന്ന് )

മമ്മി എനിക്ക് കോമ്പ്ലാന്‍ തരും


ഇല്ല എങ്കില്‍ ഞാന്‍ തുങ്ങി കിടക്കും


ഞാന്‍ കോമ്പ്ലാന്‍ കുടിക്കാഞ്ഞാല്‍


മമ്മി പറയും നീ വലുതായി നിന്റെ പപ്പയെ


പോലെ ദരിദ്രവാസിയാകാതെ ഷെയര്‍ മാര്‍ക്കറ്റില്‍


വമ്പനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ തലവനായി


സുഖിച്ചു കഴിയുന്നതാണ് മമ്മിക്കു ഇഷ്ടം











Wednesday 24 August 2011

ചതുരംഗ കളികള്‍

ചതുരംഗ കളികള്‍



ഏകാദശ ധര്‍മ്മങ്ങളൊക്കെ കാറ്റില്‍ പറത്തി


എങ്ങും അധര്‍മ്മം ചുടല നൃത്തമാടുന്നു നിത്യം


ഗന്ധാരിമാര്‍ ശതപുത്രന്മാരുടെ സഹസ്രാധര്‍മങ്ങള്‍ കേട്ട്

കണ്കെട്ടി കണ്ണ് അടച്ചന്ധരാകുന്നു.ദ്രൗപതിമാരുടെ വസ്ത്രാക്ഷേപങ്ങള്‍ നിത്യവും




ദുശ്ശാസനന്മാര്‍ നടത്തി ആഘോഷമാക്കുന്നു

കുട്ടുനിന്നു ചൂതാടിക്കുന്നു ശകുനിമാര്‍ ഏറുന്നു

കുലമഹിമ പാടി ഉപജാപ സംഘങ്ങള്‍ ജയഘോഷം മുഴക്കുന്നു


യുധിഷ്ടിരന്മാര്‍ കുങ്കന്മാരായി തന്നെ തുടര്‍ന്നു


യജമാന പാദ സേവ നടത്തുന്നു കഷ്ടം


അര്‍ജ്ജുനന്‍ ബ്രിഹന്തളയായി വീണ്ടും


അജ്ഞാത വാസം തുടരുന്നു ഇപ്പോഴും

ഭീമന്‍ വലലനനായി തിന്നും

ഭ്രമിച്ചു മദിച്ചു സൈരന്ധ്രിക്കായി അലയുന്നു

നകുല സഹദേവന്മാര്‍ അശ്വാലയങ്ങളില്‍


നടുനിവര്‍ത്താതെ ആശ്വാസമില്ലാതെ വലയുന്നു

ദുരിയോദ്ധരന്‍ ദുരിതമില്ലാതെ വാഴുന്നു

ദുഖത്തിലാഴ്ന്നു ജനതതി കണ്ണുനീര്‍ കുടിക്കുന്നു


ദാന ധര്‍മ്മങ്ങള്‍ മറന്നൊരു രാധേയന്‍


കര്‍ണ്ണങ്ങളില്ലാത്തവനെ പോലെ ആകുന്നു


പിതാമഹന്മാര്‍ ശര ശയ്യാവലമ്പിയായി


പിറു പിറുപ്പുകളാല്‍ ആലമ്പമില്ലാതെയാകുന്നു


ദ്രോണാചാര്യരുടെ മുന്നിലിന്നും മുഴങ്ങുന്നു


അശ്വസ്ഥാമാ  ഹത കുഞ്ചരാ എന്ന മന്ത്രങ്ങള്‍


ധൃതരാഷ്ട്രര്‍  സഞ്ജയന്റെ ഉപായമില്ലാതെ

ധ്രാഷ്ട്യത്താല്‍ അന്തര്‍ ദൃശ്യ ജാലകങ്ങളെ ഉപാധിയാക്കുന്നു


ചിരംജീവിയാം അശ്വസ്ഥാമാവ്‌


ചിരം തേടി വധിക്കുന്നു ഇന്നുമാ പാണ്ഡവ കുലങ്ങളെ


ഭരതനെ പോലെ ഭരിക്കുവാനാളില്ലയിന്നു

ഭാരതത്തിന്റെ ദുര്‍വിധിയാല്‍ മനം നോന്തു

വ്യാസന്‍ ഇന്ന് വ്യസനത്തോടെ

വിന്ധ്യതന്‍ വിരിമാറില്‍ നിന്ന് കേഴുന്നു

"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത


അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം


പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം


ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ"







Tuesday 23 August 2011

ദാഹിക്കുന്നുവല്ലോ

ദാഹിക്കുന്നുവല്ലോ



സര്‍വതിനും ഉടയനാം സൃഷ്ടിയെ നയിക്കും


സര്‍വ ജ്ഞനാം തമ്പുരാനെ നീ സാദരം

നല്‍ക്കിയൊരു ജീവന്തം അങ്ങയുടെ

നേരാം സൃഷ്ടിയാം സ്വയം മനു എന്നും


ഈശ്വരനെന്നും എണ്ണം സ്വാര്‍ത്ഥനാം


ഇവന്‍ ചെയ്യും കൃരതകള്‍ കണ്ടിലല്ലയോ


ദാഹിക്കും ഈ ചെറു പക്ഷിയോട്






Saturday 20 August 2011

ഒരു അപേക്ഷ

ഒരു അപേക്ഷ

ദൈവമേ നിങ്ങളിത് കാണുന്നില്ലേ
അതോ കണ്ടിട്ടും കാണാതെ
മുഖംതിരിക്കുകയാണോ
നീയാണെന്ന് അവന്‍ ആ ഇരുകാലി ചമയുന്നു
എന്റെ വര്‍ഗ്ഗത്തെ കൊന്നെടുത്തു വാലിന്‍ തുമ്പിനാല്‍
വര്‍ണ്ണം നിറക്കുവാന്‍ ആഘര്‍ഷണി നിര്‍മ്മിക്കുന്നു
സഹായിച്ചില്ലേ നിന്നെ ഞാന്‍ ത്രേതായുകത്തില്‍ 
സേതു ബന്ധിക്കുവാന്‍, ഇന്ന് ഞാന്‍ തേടുന്നു സഹായം
ഹേ ഈ സ്വരം കേള്‍ക്കുമോ ഈശ്വരാ ,
അണ്ണാര കണ്ണനാം എന്‍ അപേക്ഷ





പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )




ലക്‌ഷ്യം നേടാതെ






രാം ലീല വിടില്ല -ഹസാരെ



രാമ ലീലയായാലും കൃഷ്ണ ലീല യായാലും സൂചി കുത്തുവാന്‍
അഴുമതിക്കാര്‍ അവര്‍ സമ്മതിക്കുമോ ആവോ !!!



ജന്‍ ലോക് പാലില്‍ നിന്ന് പിന്നോട്ടില്ല .
 പിന്തുണയുമായി ജനസാഗരം

 
വങ്ക തീരങ്ങളും ചില മലബാര്‍ കടലോരങ്ങളും ഹിന്ദുസാഗര ഓരവും എന്തെ ഇളകിയില്ലല്ലോ



നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു

ഇടി വെട്ടിയാല്‍ ആനയും വീഴും



പവന്‍ വില രു: 20 ,520

സ്വര്‍ണ്ണ വില ഏറുമ്പോള്‍ കുറയുന്നു മനുഷ്യന്റെ വില



കേരളത്തിലെ എന്‍ജിനിയറിങ്


പ്രവേശന നടപടി ഹൈക്കോടതി തടഞ്ഞു




ഇവിടെ തടയുമ്പോള്‍ അതിര്‍ത്തി കടക്കുമൊരു ഒത്തു കളിയെ



കറാച്ചിയില്‍

സംഘര്‍ഷം

തുടരുന്നു

മരണം 60





പാക് പള്ളിയില്‍

ചാവേറാക്രമണം : 53 മരണം






കാബൂള്‍ ബ്രിട്ടീഷ്


കൗൺസിലിന്

നേരെ താലിബാന്‍

ആക്രമണം : 14 മരണം


ദേവാലയാങ്ങളുടെ സുരക്ഷ പോലും

ദൈവം കൈ വെടിഞ്ഞപ്പോള്‍ പിന്നെ

കൗൺസിലിന് കാര്യവും പറയണോ





Friday 19 August 2011

തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി

തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി


തുമ്പാ കൊണ്ട് വെട്ടി ചുട്ടാന്‍ പരുവത്തിനുള്ള ചോറും


ആറു പോലെ സാമ്പാറും


അയലു പോലെ അവിയലും


തോരാത്ത മഴ പോലെ തോരനും


കുട്ടുവാന്‍ കൊള്ളാത്ത കുട്ടു പോലെ കുട്ടുകറിയും


വട്ടയിലയെക്കാള്‍ വലിപ്പമുള്ള പര്‍പ്പടകം


ഉപ്പേറിയ ഉപ്പേരിയും


ഇഞ്ചി കറിയുടെ കാര്യം ഒട്ടു പറയാനുമില്ല


പക്ഷെ ഉണ്ട് കഴിഞ്ഞു വീശിയ ചിലര്‍ക്കു വാളു വെച്ച് ഒരു പൂക്കളം


തീര്‍ക്കാതെ പറ്റുകയില്ലല്ലോ തിരുവോണത്തിനു ഉണ്ണിയെ


കുടിച്ചു തീര്‍ക്കുന്നത് കോടികള്‍ ഒടുവില്‍ കോടി ഇട്ടു


പതിനാറു വെച്ച് പുല കുളി അടിയന്തിരം വെക്കുവോളം


ഇതാണല്ലോ നമ്മുടെ ഡോഗ്സ് ഓണ്‍ കണ്ട്റി ഹോ സോറി


ദൈവത്തിന്‍ സ്വന്തം നാട്ടിലെ പരിപാടി

ബ്ലോഗറാം മലയാളികള്‍

ബ്ലോഗറാം മലയാളികള്‍


ആരെയെന്നുമേ എന്നറിയാതെ


ലിംഗ വര്‍ണ്ണ ജാതി മത ഭേദമില്ലാതെ


അക്ഷര കുട്ടിന്റെ പിന്നാലെ കുട്ടുകാരാകുന്നു


കവിതയോ കഥയോ ലേഖനമൊക്കെ


ലാഖവത്തോടു പിന്നെ അലോഹ്യമായി


തീരുമ്പോള്‍ നോവേറുന്നു എന്ന് അറികെ


ഭൂലോകത്തിലെ അന്തര്‍ ദൃശ്യജാലക കുട്ടായിമ്മകളെ


സാഹോദര്യത്തിന് അപ്പുറം മറയില്ലാതെ


സഹജമാം മനന ശ്രവണാതി


ഗോചരങ്ങളൊക്കെ ചിലര്‍ ഏറ്റുന്നു ഏറുന്നു


അസൂയ കുശുമ്പും കുന്നായിമ്മകളും


എന്നാലേറെ സഹവര്‍ത്തികളായി


ഒരുകുടകീഴിലായി പോകുമി മലയാള


ബ്ലോഗുകളും മലയാള ഭാഷയിനിയും വളരട്ടെ


ഞാനെന്നും എന്റെതെന്നും

ഉള്ള അഹമ്മതി കുറയട്ടെ


മലയോളമുയരട്ടെ മാനം മുട്ടട്ടെ


മാനാഭിമാനമെറട്ടെ മലയാളവും


മലയാളിയുമുള്ള കാലമത്രയും






Thursday 18 August 2011

പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍

പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍ *



നാട്ടില്‍ നിന്നും അകന്നുള്ള ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും ആഘോഷങ്ങളുമാണ്.

ഓണ സങ്കല്‍പ്പങ്ങളുടെ ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും

ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയുമെല്ലാം
ഇന്നും മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്‌.

കർക്കിടക മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു .

അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം വീറുംവാശിയുമായി ഒന്നാം ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു .

ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്.
മാവേലി വേഷങ്ങള്‍ക്കായി.

ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്‌. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴിയുന്നതാകും.

ഓണത്തിനായാലും ക്രുസ്തുമസ്സിനായാലും പുലകുടി അടിയന്തിരത്തിനായാലും പാരമ്പര്യത്തെ
മറന്നു മലനാട് ഇന്നു മദ്യത്തില്‍ കുളിച്ച്ഒരുങ്ങിനില്‍ക്കുകയാണ് .

ഓണത്തിനു എല്ലാം കിറ്റുകളും പാക്കേജുകളുമായി മാറിയിട്ടു വിഡ്ഢിപ്പെട്ടിക്കു മുന്നില്‍ചടഞ്ഞിരുന്നു അതിനുള്ളില്‍ ഒരുക്കുന്നു ആഘോഷങ്ങളെല്ലാം .

എന്നാല്‍ മറുനാടന്‍ മലയാളി പാരമ്പര്യത്തിൽ വിശ്വസിച്ചു മലയാളത്തിനെ നെഞ്ചിലേറ്റി മലയാള കലാ,സാഹിത്യ, ചലച്ചിത്രത്തിലെ

എല്ലാവരെയുംരണ്ടു കൈയ്യും നീട്ടി പ്രവാസ ലോകത്തിലേക്ക് സ്വീകരിച്ചു ആനയിച്ചുഅവരുടെ നല്ല വാക്കുകളും കലകളെയും ഉള്‍ക്കൊള്ളാറുണ്ട് .

തനിമയാര്‍ന്നതും പുതുമയാര്‍ന്നതുമായ കലകളെ പ്രോത്സാഹിപ്പിച്ചും അതോടൊപ്പം മൺ മറഞ്ഞു പോയ കവികളെയും കഥാകാരന്‍മാരെയും നിരുപകരെയും അനുസ്മരിച്ചും ശീലിക്കുന്നു. മദ്യത്തിനെ ആഘോഷ വേളകളില്‍ നിന്നും



അകറ്റി നിര്‍ത്തി പ്രവാസ ദുഖങ്ങളെ സന്തോഷ മാക്കി മാറ്റി ഓണം ആഘോഷിക്കുന്നു .

പ്രവാസി മലയാളിയുടെ മനസ്സുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ ഇന്നും മറക്കാതെ തത്തി കളിക്കുമാ വരികള്‍ ഒന്ന് ഓര്‍മ്മിച്ചീടാം "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ...........".
_______________________________________________________
*100 എഴുത്തുകാര്‍ ഒന്നിച്ചു കുടുന്ന ഈ ഓണ്‍ലൈന്‍ പ്രസിദ്ധികരണത്തിന്റെ ലിങ്ക് http://www.malayalasameeksha.com/2011/08/blog-post_4898.html

Wednesday 17 August 2011

ആരോരുമറിയാതെ

ആരോരുമറിയാതെ

നീ വന്നു പോകും വഴി ആര്‍ക്കുമേ അറിയില്ല


പറയാമോ നിന്റെ നാടേത്‌ നടവഴിയെത്


ഇല്ല നിനക്ക് വര്‍ണ്ണ വര്‍ഗ്ഗ ജാതികളോന്നുമേ


പ്രായത്തിനു ഓര്‍മ്മകള്‍ ഒട്ടുമേ ഇല്ല

നിനക്കായി യുദ്ധങ്ങള്‍ ,ചരിത്രങ്ങളൊക്കെ
വഴിമാറിയില്ലേ

കുടീരങ്ങള്‍ പടുത്തുയര്‍ത്തി പലരും നിനക്കായി



നിന്നെ കുറിച്ച് കവിത ചമച്ചു കവിളായി പലരും



നിന്റെ ഒരു ശക്തിയെ ഹാ പ്രണയമേ


++++++++++++++++++++++++++++++++


മഹത്തരം

മഹത്തരം



സ്വയം ഉള്‍ ഖനനം നടത്തുന്നതിന്നു അനിവാര്യം
സ്വാര്‍ത്ഥ മാനസങ്ങളെ അറിക കടന്നു പോയൊരു
ഇന്നലകളുടെ വേദന അറിയൂ നാളെ വന്നീടും

ഇമയടച്ചു തുറക്കുമുന്‍മ്പായി ഓര്‍ത്തു കോള്‍കയിനിയും
ഉണ്ട് സന്മാര്‍ഗെ ഗമിക്കേണം ഗുണമായ് ഭാവിക്കുവാന്‍
ഉള്‍ കൊള്ളുക നന്മയാര്‍ന്ന പഴമയുടെ വാക്കുകള്‍ മഹത്തരം

Tuesday 16 August 2011

അമ്പട ഞാനേ

അമ്പട ഞാനേ





അല്‍പ്പ പ്രാണിയും പ്രപഞ്ച നടനത്തിന്‍


കമ്പനത്താല്‍ തുള്ളുന്നു ഒപ്പം തുള്ളിക്കാന്‍


പ്രേരക മരുളുന്നു തന്നെക്കാള്‍ വളര്‍ന്നൊരു

ജീവിക്കുമെന്തേ കൗതുകമുണര്‍ത്തുന്നു


ജഗദീശന്റെ ഈ മായാ വിലാസങ്ങള്‍


കണ്ടിട്ടും നാമെന്തേ കാണാത്തതു പോല്‍

തിരിഞ്ഞകന്നു നടക്കുന്നു ,പഞ്ചയെന്ത്രിയ

സഞ്ചിത ശക്തികളും മനനാതീതരായി

ഈ അംബരസ്ഥലിയില്‍ വന്‍മ്പന്മാരില്‍

മുന്‍പനായി മിന്നരമേറി

ഈശനു തുല്യനായി ചമയുന്നു  


സ്വാദ്

സ്വാദ്



അന്ധകാരത്തിന്റെ മടുപ്പിക്കുന്ന ഗന്ധം


ശ്വസിച്ചു അകന്ന് അകന്നു പോകുന്ന

വെളിച്ചത്തിനു പുറകെ ഒപ്പമെത്താന്‍


കുതിപ്പോടെ ഓടുമ്പോള്‍ ,പിടക്കുന്ന

നെഞ്ചില്‍ കൈയ്യമര്‍ത്തി


നീട്ടി ശ്വസിക്കാനാവാതെ നില്‍ക്കവേ


ഉള്ളില്‍ നാമ്പിടുന്ന പ്രേരണ


ചേതനയെ ഉണര്‍ത്തുമ്പോള്‍


എല്ലാം മറന്ന് ഓടുന്നു നേടുവാന്‍ ,

വെളിച്ചത്തെ അറിയുന്നു


പുകയുന്ന ചുടില്‍ എരിയുന്ന

സ്വാതന്ത്ര്യത്തിന്‍ സ്വാദ്


Sunday 14 August 2011

അറിയുക ഞാന്‍ എന്ന ഞാനിനെ

അറിയുക ഞാന്‍ എന്ന ഞാനിനെ






അനുഭൂതി പൂക്കുമി മണ്ണിന്റെ വിരിമാറില്‍


അഭൗമ സുഗന്ധ പരാഗണ സുഖം പകരും

ഭ്രമരമായ് മാറി മദോന്‍ മത്തനായ്


ഭ്രമണ ചക്രം തിരിക്കുമി പ്രകൃതിയുടെ

വികൃതികളിലുടെ മുന്നേറവേ


വിരഹമെന്നതുയറിയാതെ


ലൗകിക ആന്ദത്തിനപ്പുറത്ത്


അനവദ്ധ്യമാമോരു പ്രപഞ്ചത്തിനെ

തേടി ഉള്ള യാത്രകളിലായി


തിരിഞ്ഞൊന്നു നോക്കിടുകയിനി


വേണ്ട്യതും വേദ്യമാം വേദനകള്‍ക്കു-

മപ്പുറമുള്ളോരു പ്രകാശം തെളിയുമാ


സത്യമാത്രയും പ്രശോഭിപ്പു നിന്‍


ഉള്ളത്തിലെന്നുമായി ,അണിമ മഹിമ


ലഘുമ ഗരിമകളൊക്കെ അകറ്റിയറിയുക


ഞാന്‍ എന്ന ഞാനിനെ


ഈ വിധമിങ്ങനെ എന്നറിയാതെ

ഈ വിധമിങ്ങനെ എന്നറിയാതെ






കനവുകള്‍ താണ്ടി

നിനവുകള്‍ക്കുമപ്പുറത്തിലേക്ക്


സൂക്ഷമാര്‍ന്നൊരു പഞ്ചഭൂതങ്ങളുടെ


അകകാമ്പു തേടി തിരഞ്ഞങ്ങു


സ്ഥുലതയിലുടെ അറിഞ്ഞു


സൂക്ഷ്മ ഭൂതങ്ങളിലുടെ സ്ഥുലതയെ

പ്രാപിച്ചു ഇന്ദ്രിയ ഗോചരമാര്‍ന്നങ്ങു

പഞ്ചീകരണമാര്‍ന്ന ആത്മ പരമാത്മ ചൈതന്യത്തെ


അറിഞ്ഞു എന്നിലെ എന്നിലേക്കു

അലിഞ്ഞു അലിഞ്ഞു പുനര്‍ജ്ജന്മ


ദുഃഖങ്ങളില്ലാതെ സായുജ്യമാര്‍ന്നങ്ങു


ജീവിത ധന്യതയിലെത്തുവാന്‍


നീന്തി തുടിക്കുമി സംസാരസാഗര

സീമയിങ്കലായി തിരയുന്നു വീണ്ടും വീണ്ടുമായ്‌

കാഞ്ചന കാന്തി പകര്‍ന്നു


ലാഞ്ചനയേറി കുറയാതെ നിര്‍ലജ്ജമായി


പരിഭവങ്ങള്‍ പരിണയങ്ങള്‍


വൃണതമാര്‍ന്നൊരു ആസക്തിയോടെ തേടിയലയുന്നു

നാളെയെങ്ങിനെ എന്നുയെന്ന് അറിയാതെ ....................

Saturday 13 August 2011

ജൈത്ര യാത്ര

ജൈത്ര യാത്ര



ഇന്നിന്റെ നീരാളിപ്പടര്‍പ്പില്‍

ഈറനണിയിക്കുമി വേദന ചുരത്തും

നിമിഷങ്ങളൊക്കെ തപിക്കുമി-

നാവിന്റെ പിഴവുകളുടെ ഒടുക്കം

ശാപ വാക്കിന്റെ തുടക്കം

ശരശയ്യാവലമ്പം

മനനത്തിന്‍ ഉറക്കം

മൃത്തുവിന്‍ കരങ്ങളിലെ ഒതുക്കം

പാരവശ്യത്തിന്‍ അടക്കം

പിറക്കുവാനുള്ള തിടുക്കം

ഉഴറുന്നു മര്‍ത്ത്യനായി

ഉഴലുന്നു,ഈ  വിധ ദുഃഖം


ജീവിതമേ നിന്‍
യാത്രയിനി എങ്ങോട്ടോ ..???

Tuesday 9 August 2011

നോവ്‌

നോവ്‌




ഷീരമുള്ളോരു നെഞ്ചില്‍ കൂട്ടിലെ


അമൃത കുമ്പങ്ങളോക്കെ തിങ്ങിവിങ്ങി


നിറഞ്ഞോഴുകി കണ്ണു നീര്‍ധാരകളായ്


പെറ്റു വീണൊരു പൈതലിന്‍ രോദന


വലയങ്ങള്‍ക്കുമപ്പുറം


നോവുകളുമായ് മാതൃത്തമേ

കടല്‍ കടന്നു എന്തിനു ഈ പ്രവാസ


ദുഃഖം പേറുന്നതു വെറും

കാഞ്ചന കാമനകള്‍ക്കോ

നിനക്കുഎങ്ങിനെ മനസ്സ് വന്നുയിങ്ങിനെ

തീരാത്ത ശാപമിതു ഇന്നിന്റെ വേദനകള്‍


കുറ്റം ചുമത്തുന്നു പഠന സംഹിതകളേ

സാഹചര്യങ്ങളെയോക്കെ


നാളെ പരിതപിക്കുന്നു സ്നേഹമില്ലായിമയുടെ


തേങ്ങലുകള്‍ ,മുള്‍ മുനയെറി കുതിക്കുന്നു

എങ്കിലും എന്തേ ഇരുകാലിയിത്ര

സ്വാര്‍ത്ഥനായ്‌ മാറുന്നിയി വിധ

ദുര്‍വിധികളേന്തേ ഏറുന്നു


നോവുകള്‍ സമ്മാനിക്കുമിയാത്രയെങ്ങോട്ട്‌

എന്ന് അറിയാതെ നിന്നു ഞാന്‍


ഏകനായി എന്തിനു ചിന്തിച്ചു


കഥിക്കുന്നു ഈ വിധം ആര്‍ക്കു വേണ്ടി

ഋതുസഞ്ജനയോട്

ഋതുസഞ്ജനയോട്




ഇത്രയേറെ വെറുക്കുന്നുവോ ജീവിതത്തിന്‍ കയ്യ്പാറന്ന മധുരം


ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും


നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ


നിലാവ് വിരിക്കും രാത്രികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും


കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി


കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്ക നീയിനിയും


വിഷാദ പൂവിനെ വര്‍ണ്ണിക്കാന്‍ തുനിയാതെ വര്‍ഷ ഋൗതുവസന്തളുടെ


വികാരങ്ങലറിഞ്ഞു വാടാതെ പാടിയാടി തിമിര്‍ക്കു ഹൃജുവും ഹ്രസ്വമാം


ജീവിത പൂന്തോപ്പിലായി ജന്മ ജന്മങ്ങള്‍ കാത്തിരിക്കുകിലെ ലഭിപ്പുയി


ജരാനരയാര്‍ന്നൊരു ദേവകള്‍ കൊതിക്കുമി ഉര്‍വര തന്നില്‍ വഴ്വാന്‍


ഉണരൂ ഉന്മാദ വിഷാദത്തിനു വഴിയോരുക്കാതെ മരണ മെന്നത് ഒരുനാള്‍


ഉറക്കത്തിന്‍ തോഴനായി വരുമെന്ന് കരുതി ഇന്നിനെ ആഘോഷിക്കു മടിയാതെ






+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഋതുസഞ്ജനയുടെ അയനം എന്ന കവിതയ്ക്ക് ഇട്ട മറുപടി ഒരു കവിത യായി മാറിയപ്പോള്‍

ലിങ്ക് ചേര്‍ക്കുന്നു http://www.everbestblog.com/2011/08/blog-post_08.html?showComment=1312860048659#c1996987928517105388

Monday 8 August 2011

ഇത് നിശ്ചയം

ഇത് നിശ്ചയം 







എന്നെ സൃഷ്ടിച്ചുടനെ ബ്രമ്മനും ഭ്രമിച്ചില്ലേ ?

വിലക്കപ്പട്ട കനി തിറ്റിച്ചില്ലേ ?


എനിക്കായി ആബേലും കാബെലും

തമ്മില്‍ കുത്തി മരിച്ചില്ലേ

ദേവാസുര മഥനത്തില്‍ തിര്‍പ്പ് കല്‍പ്പിക്കാന്‍

അനുരുക്തയാക്കിയില്ലേ ഞാന്‍ അസുരരേ

രാമായണകാലങ്ങളിലും ഭാരതകാലങ്ങളിലും


നീ എനിക്കായി യുദ്ധം നടത്തിയില്ലേ


അത് ഇപ്പോഴും നിര്‍ബാധം തുടരുന്നില്ലേ


ലഭിച്ചില്ലെ സ്വാതന്ത്ര്യം പല രാജ്യങ്ങ്ക്കും


എനിക്കു ചുറ്റും തിരിയും ഭരണ ചക്രങ്ങള്‍


നിലക്കും എല്ലാ സ്പന്ദനങ്ങളും എനിക്കായി


കൊല കൊമ്പന്മാര്‍ വീഴുന്നു എന്‍ ചുവട്ടില്‍


ഓര്‍ത്തു കൊള്‍ക  നീ
 
ഞാന്‍ നിന്നെ കാല്‍ച്ചുവട്ടില്‍ തളച്ചിടും


ഒരു ഇല പോലും ,ഒരു ഈച്ചപോലും

ഞാന്‍ പറയാതെ അനങ്ങുകയില്ല ,

ഇത് നിശ്ചയം ..............

ശാന്തി ഉണ്ടാവട്ടെ

ശാന്തി ഉണ്ടാവട്ടെ





ലോകം ഇന്ന് ചുരുങ്ങി ഗൂഗിള്‍ മാപ്പിലുടെ


മാപ്പാകാന്‍ ആവാത്ത ക്രുരമായ കാഴ്ചകള്‍


സോമാലിയ ഗാസ കശ്മീര്‍ അങ്ങിനെ നീളുന്നു


ദുഃഖങ്ങലുടെ വേദനയുടെ നിഴലുകള്‍


എന്നിലെ വേദന ഏറ്റുമ്പോള്‍ അറിയാതെ


കണ്ണ് നീര്‍ നിറയാറുണ്ട് എന്റെ കാന്‍വാസിലെ


ചിത്രങ്ങളിലും ,എഴുതുന്ന വരികളും പടരാരുണ്ട്


എന്ത് പറയാന്‍ ,ദുഖിക്കയല്ലാതെ എന്ത് ചെയ്യാം


കവിത സംവേദിക്കുന്നു ഈ വിധം

നമ്മള്‍ക്കു ലോക സമാധാനത്തിനായി


ആശയോടെ പ്രാര്‍ത്ഥിക്കാം ,നന്മ ഉണ്ടാവട്ടെ


"ലോക സമസ്ത സുഖിനോ ഭവന്തു


ഓം ശാന്തി ശാന്തി ശാന്തിഃ"

ഭയം

ഭയം




വട്ട തൊപ്പിയും

നെറ്റിയിലെ തഴമ്പും


മീശയില്ലാത്ത താടിയും


കാഷായ വസ്ത്രവും


കഴുത്തില്‍ വലിയ രുദ്രാക്ഷമാലയും


നെറ്റിയി നിറയെ വിഭൂതി കുറിയും


അയഞ്ഞ ശ്വേത വസ്ത്രവും 


കഴുത്തിലെ നീണ്ട കറുപ്പുചരടില്‍ 


തോങ്ങുമാ കുരിശും

കൈയില്‍ കറുത്ത തടിച്ച പുസ്തകവുമായി


വഴിയില്‍ ഇവരെ കാണുമ്പോള്‍


എനിക്ക് ഇപ്പോള്‍ ഭയമാണ്

Saturday 6 August 2011

അകലുന്നുവോ

അകലുന്നുവോ





ആരുമറിഞ്ഞില്ലാ ആ മൈത്രിയെ


കൃഷീവലനും പൂഴിനാഗങ്ങളും


കുഴച്ചിട്ടൊരു വൈയകം മാത്രമതറിഞ്ഞു


ഘനനൂല്‍ വറ്റിയൊരു കാലത്ത് അവര്‍


ഒരല്‍പ്പം അകന്നു അപ്പോഴും അവ മണ്ണ്


ഉഴുതു മാറിച്ചുകൊണ്ടേ ഇരിന്നു ,അവനു


തണലായി വന്നിതു കാറ്റിലായി


ഉണങ്ങിയൊരു പത്രകം ഏറനാള്‍


കഴിയും മുന്‍പേ വന്നു പ്രജിനമെറിയൊരു


വര്‍ഷവും അതോടൊപ്പം അവര്‍ തമ്മിലകന്നു

പിന്നെയും കൃഷീവലനും പൂഴിനാഗങ്ങളും

ചങ്ങാത്ത മത്രയും കാല ചക്രത്തോടോപ്പം


തുടര്‍ന്നു , എങ്കിലുമിന്നു അവര്‍

അകന്നു കൊണ്ടേ ഇരിക്കുന്നു ..........................

യൌവനം


യൌവനം
വാങ്ങുവാന്‍ കിട്ടാത്തൊരു

യൗവനത്തിനെ തേടിയലയാമിനി

ഇല്ലൊരു ഇടമിനിയും എല്ലാവരും


തിരക്കുന്നു, ഉണ്ടെങ്കില്‍ അല്‍പ്പം


തരുമോയെന്ന് .ഇല്ലെനിക്ക്

യയാതിയാം ആത്മജന്‍ എങ്കിലും


ഉള്ള ഈ പഞ്ചഭൂത കുപ്പായത്തിനെ

പൊതിഞ്ഞു നിര്‍ത്തുമാ സത്യസ്വരൂപത്തെ
എവിടെനിന്നു നിയാമം നടത്തുന്നുമോ

എല്ലാം നിനച്ചു കൊണ്ട് ഇറങ്ങി നടന്നു


എവിടെക്കെന്ന് അറിയാതെ ഈ


ജീര്‍ണ്ണത എറുമി കായവും പേറി .......................

Friday 5 August 2011

ചക്കര ഉമ്മ

ചക്കര ഉമ്മ
നിനക്ക് ഞാന്‍ നല്‍ക്കിയത്‌



പണ്ട് മുതല്‍ അല്ലോ


ഓര്‍മ്മയുണ്ടോ ആവോ


ഒളിവില്‍ ഇന്ന് തെളിവിലേക്ക്


തരുവാന്‍ എനിക്ക് ഭയമില്ല


നീ ആരെയോ ഭയക്കുന്നു


തമ്പുരാന്‍ നല്‍കിയൊരു


സ്നേഹ വായിപ്പാര്‍ന്ന


ഇതു പ്രകടനമല്ല ജീവിത


സത്യമാണെ എന്നു അറിക


ജന്മ ജന്മങ്ങളായി കിട്ടിയ വരദാനം


ഒരു അമ്മ നല്‍കുന്നത്


ഒരു സോദരിയുടെ അതിലുപരി


സഹധര്‍മ്മിണിയും പ്രിയപ്പെട്ടവളും


നല്‍കി മുകരുമിത് പ്രായഭേതമിതിനു


ഉണ്ടോ ,പിന്നെ എന്തിനി ജാള്യത

Wednesday 3 August 2011

അന്യമാകും നീ ഒരു നാള്‍

അന്യമാകും നീ ഒരു നാള്‍


ചന്തകളില്‍നിന്നും കശാപ്പുകാരന്റെ


വായ്തലേറിയ കത്തിക്ക് മുന്നില്‍


തലതഴ്ത്തപെടുംപോളും അവിടെനിന്നും


കറി കലങ്ങളിലേറി വീണ്ടും അമാശയങ്ങള്‍ക്ക്


പണികൊടുത്തുഅവശിഷ്ടമാകുംപോഴും


വീണ്ടും പുല്ലുകള്‍ക്ക് വളമായ മുളച്ചു


പുനര്‍ജീവന്‍ കൊള്ളും പോളും


ആത്മ നോമ്പരംഏറുന്നു ,അറിയാതെ


ഗോമാതെ നീ ശപിക്കല്ലേ അമ്മക്ക് തുണയെകിയ നീയെ.


പുതു നാമ്പുകള്‍ തിന്നു അയവിറക്കിയ ഓര്‍മ്മകള്‍


അഗുരിക്കട്ടെ ഇനിയും ഇതു അറിയുവാന്‍


പാഠ പുസ്തകത്തിലെ ചിത്രങ്ങളിലുടെ അവര്‍


അറിയട്ടെ പുത്തന്‍ തലമുറയ്ക്ക് അന്യമായി മാറും


നിന്‍ വംശ പരമ്പരകളൊക്കെ നല്‍കിയകന്ന


ഔഷധമാം ഷീരവും വിഭൂതികളും പഞ്ചഗവ്യവും

എല്ലുകരിയായി രസജത്തിനു നിറമേകി



നിന്‍ നിറമറിയിക്കുന്നു മറവി പുതുക്കി .............

Tuesday 2 August 2011

നീ

നീ





കണ്ണുകളില്‍

ഓര്‍മ്മകളില്‍


ചിരികളില്‍

വിഷാദങ്ങളില്‍


വിചാരങ്ങളില്‍


കനവുകളില്‍


നിനവുകളില്‍

കോവിലുകളില്‍


പള്ളികളില്‍


പ്രാര്‍ത്ഥനകളില്‍


വെളിപാടുകളില്‍



ആഹാര നീ ഹാരാതികളില്‍


എവിടെ തിരിഞ്ഞാലും

നീ മാത്രമാണ് നീ നീ നീ..................