Posts

Showing posts from July, 2010

സുഹുര്‍ത്തെ നിനക്കായി

ഓരോ പൂമൊട്ടും നിന്നോടു മണം കടം വാങ്ങുമ്പോള്‍ അപ്സരകന്യകള്‍ നിന്‍റെ സൗഭഗം ഇരവലായി ചോദിക്കുമ്പോള്‍ ലോകം നിന്‍റെ കര സ്പര്‍ശം ഏല്‍ക്കാന്‍ വേമ്പുമ്പോള്‍ സ്നേഹിതേ നിന്‍റെ സൗഹൃദം ഞാന്‍ എങ്ങിനെ നിലനിര്‍ത്തും മനസ്സ് ആഗ്രഹിക്കാറില്ല അല്‍പ്പവും ഹൃദയത്തില്‍ വിരുന്ന് ഒരുക്കാറില്ല മറ്റാര്‍ക്കും എന്നാല്‍ ഒരു വട്ടം ഇടം തേടുകില്‍ മറക്കുവാനാകുകയില്ല ഒരിക്കലും ഓമലേ അത് വെറും ജലകണങ്ങളാണ്‌ കണ്ണില്‍ നിന്നും ഒഴുകുന്നത് വേദനയെ ഉള്ളിലോതുക്കി കണ്ണില്‍ നിന്നുമടരാതെ നില്‍ക്കുന്നതാണ് കണ്ണുനീര്‍ സ്നേഹമതാണ് അവ വാചകങ്ങളിലോതുങ്ങാത്തതും കണ്ണുകളില്‍ നിഴലിക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹം ഇരുളില്‍ വഴി തേടി കണ്ടെത്താനും കാറ്റില്‍ ദീപം തെളിക്കാനും പ്രയാസം സൗഹൃദം ആരോടും ഉണ്ടാക്കാം എളുപ്പം എന്നാല്‍ അത് നിലനിര്‍ത്തുവാന്‍ ഏറെകഷ്ടം പുഷ്പ്പങ്ങള്‍ വാടിയേയും നക്ഷത്രങ്ങള്‍ ആകാശത്തെയും അലങ്കരിക്കുമ്പോള്‍ ബന്ധങ്ങളുടെയും ബാന്ധവങ്ങളുടെ തിളക്കങ്ങള്‍ക്കു മുന്നില്‍ നല്ല സൗഹൃദത്തിന്‍റെ മാറ്റുരച്ചു നോക്കുകയെ വേണ്ട ദുഃഖക്കടലില്‍ മുങ്ങിയലയാതെ നിഴലിന്‍റെ തണല്‍ തേടി ലക്ഷ്യത്തെയെത്താതെ ജീ

"ക" വിതക്കുക കൊയ്യുക വിതയുള്ളവ

"ക" വിതക്കാതെ കൊയ്യുന്നു കങ്കാണി കുട്ടങ്ങളുടെ നടുവില്‍ അത്താണി തേടുന്ന ഇവര്‍ ത്രാണി ഇല്ലാതെയാകുമ്പോള്‍ അല്‍പ്പ പ്രാണി കളായിവര്‍ നിരുവിച്ചാല്‍ ആണിയടിച്ചു തുണില്‍ തുക്കാനാവില്ലേ ചരിക്കുന്ന ഇവരുടെ ചിരിക്കുന്ന ചിത്രം കാണി കളായി നോക്കു കുത്തികളായി എത്ര നാളിങ്ങനെ തുടരുമി കവനങ്ങളൊക്കെ നടത്തും കവിസമുഖമേ മാംസള മാര്‍ന്ന മൃതുലവികരങ്ങളെയല്ല ഉണര്‍ത്തുക മാനവികത വീണ്ടും ഉയരട്ടെ എന്‍ മാതൃ ഭാഷക്കു ഭൂഷണങ്ങളാം കവിതകളിനിയും "ക" വിതക്കുക കൊയ്യുക നല്ല വിത യുള്ള കവിതകള്‍ 

മതം

Image
മതം മതം അഭിപ്രായം മതം ഈശ്വര സാക്ഷാല്‍കാരം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മതി മതി മറന്നിങ്ങനെ ഓരോന്നു ചിന്തിച്ച്‌ മതിഭ്രമ മായി നടന്നിട്ട് നഷ്ടമാക്കുന്നതോ മതി വരാത്ത ദുഃഖങ്ങള്‍ വിതറുന്ന ഓര്‍മ്മകളും മാനവികതയില്ലാത്ത ഒന്നും വേണ്ടിയിനി മതം ദൈവത്തിനു വിട്ടുകൊടുക്ക മനുഷ്യന്‍ മനുഷ്യര്‍ക്കായി ജീവിക്കുക ഇന്ന് രാവിലെ ഓഫീസിലേക്ക് വരുമ്പോള്‍ മൊബൈലില്‍ എടുത്ത ചിത്രം മഴയില്‍ മുംബയിലെ തെരുവിലെ ആരോ ഉപേക്ഷിച്ചു പോയ നനയുന്ന ഗണപതി വിഗ്രഹം അപ്പോള്‍ മനസ്സില്‍ വന്ന വരികളാണ് മുകളിലെത്

''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ്‌ പ്പാ ''

വ്യാളി മുഖ പറ്റാര്‍ന്ന അറവാതില്‍ പഴുതിലുടെ താക്കോല്‍ കടത്തി തിരിച്ച് സ്വപ്നങ്ങളെ ഉണര്‍ത്തിമെല്ലെ തിരിയുമ്പോള്‍ ചായിപ്പിലെ പത്തായ കീഴിലായ് കണ്ട കാല്‍ പ്പെട്ടിയുടെ കാതില്‍ പിടിച്ചു വലിച്ച് ഇഴച്ച് തുറന്നു ചെറു കള്ളികള്‍ തന്‍ മുടികളകറ്റി പരതവേ കിട്ടിയ ഓട്ട കാലിണയിലുടെ ഉറ്റു നോക്കവേ ഓര്‍മ്മകള്‍ എന്നെ പിറകോട്ടു കൊണ്ടുവന്നു പാളയിലിരുത്തി വലിച്ച് രസിച്ച് വരുമ്പോള്‍ കണ്ടു അനുജനെ എണ്ണ പുരട്ടി കുളിപ്പിക്കുന്ന അമ്മുമ്മയുടെ അരുകില്‍ നിന്ന് പല്ലില്ലാ മോണകള്‍ തന്‍ ചിരികളുടെ സാമ്യമറിഞ്ഞു കൃസൃതി കാട്ടി ഓടിയകലുമ്പോള്‍ അകലെ മരകോമ്പിലെ കുയിലിന്‍റെ കുവലുകള്‍ ഏറ്റുകുകവേ എത്താക്കൊമ്പിലെ മാങ്ങ കാര്‍ന്നു രസിക്കും അണ്ണാര കണ്ണന്‍റെ നേര്‍ക്കുനോക്കി കൊഞ്ചനം കുത്തുമ്പോഴേക്കും അകലത്തു നിന്നും അക്ഷരകുട്ട് അടങ്ങുന്ന ഓലകെട്ടും നാരായവുമായ് നടന്ന്‍ അടുക്കുന്ന ഗൗരി ആശാട്ടിയെ കണ്ട് ഓടിയോളിക്കുമ്പോള്‍ അമ്മ നിലവറയില്‍ നിന്ന് കാതില്‍ പിടിച്ച് കൊണ്ടുവന്നിരുത്തി അക്ഷരങ്ങളൊക്കെ ഉരുവിടിയിച്ചു അകലത്തുള്ള പള്ളി കുടത്തില്‍ പുസ്തക കെട്ടുമായ് കളികുട്ടുകരോടോത്തു പല തരം വേ

എന്ന്‍ എന്നത്തെക്കുമായി ...................

നേര്‍മ്മയാര്‍ന്ന നിലാവു വന്നു കോരിചോരിയുന്നു മനസ്സിലാകെ കോര്‍ത്ത് ഇണക്കുന്നു ഓര്‍മ്മകള്‍ നീ തന്നയകന്ന നീളമേറിയ രാവുകള്‍ തന്‍ മധുരവും ഋതു വസന്തമാര്‍ന്ന പകലുകളും ചവര്‍പ്പായ് പുളിയായി പിന്നെയും മധുരമായി ചുടായി തണുപ്പായി ഉറക്കമായി ഉണര്‍വായി നെഞ്ചോടു ചേര്‍ത്ത് ഓമനിക്കുമ്പോഴേക്കും നടന്ന്‌യടുത്തു വന്നു എത്തി നോക്കി പല്ലിളിക്കുന്നു കാലന്‍ കുടയും കന്നടയും മുക്കുട്ടു ചോദിക്കുന്ന കാല്‍ മുട്ടും നടുവിന്‍ വേദനകളും പാരവശ്യക്കാരം കടക്കെണികളും പ്രാരബ്ദങ്ങളും എങ്കിലും ഞാന്‍യറിയുന്നു നിന്‍ അദൃശ്യ കരങ്ങള്‍ തന്‍ ലാളനമെറ്റു നിന്‍ സാമീപ്യം നുകര്‍ന്ന് ആശ്വാസം കൊള്ളുന്നു ആ അനന്ത ബിന്ദുവിലേക്ക് അലിഞ്ഞു ചേരാന്‍ എന്ന്‍ എന്നത്തെക്കുമായി ...................

ഒന്നു വെച്ചാല്‍ രണ്ടേ ....

മതമെന്ന ഭൂതത്തിനെ കുറച്ചുനാള്‍ കുപ്പിയിലടച്ചാല്‍ സുരക്ഷിതമായി കാലും കൈയു൦ രാഷ്ടിയത്തിനെ കിടത്തി ചികിത്സിച്ച് വേണ്ടുവോളം അരിഷ്ടം കുടുപ്പിച്ചാല്‍ രാഷ്ട്രം നന്നായെനെമേം മഷി യിട്ട് നോക്കിയാല്‍ ഇനി കൃഷി യല്ലാതെ മറ്റൊന്നുമില്ല പഷ്ണി മാറ്റാനുള്ള വഴി പട്ടണം വളരുന്നു തട്ടകം വിരണ്ടു ആന മയില്‍ ഒട്ടകം കാലി വെയി രാജാ വെയ്യ് ഒന്നു വച്ചാല്‍ രണ്ടേ ഇനി ഗ്രാമത്തിലേക്ക് മടങ്ങുക തന്നെ ഉത്തമം

പ്രരോദനം

പീഠത്തില്‍ ചുവട് അമരുന്ന ഇടത്ത് നിന്ന് മുളച്ച മരത്തിന്‍റെ തണലില്‍ അനുഭവിക്കും സുഖമുള്ളപ്പോള്‍ ഞാനാ-പീഠം പിന്നെ എന്തിനു എനിക്കു ജ്ഞാനപീഠം പീഠനം കുലതോഴിലാണല്ലോ എന്‍റെ ഭാഷ ക്ലാസിക്ക് ആക്കിയില്ലെലെന്ത് അത് ഇപ്പോഴും കളാസ്സിന്‍റെ പുറത്തല്ലേ ക്ലാസ്സില്‍ കേറാതെ ഞെളിഞ്ഞു നടക്കുന്നവരോട് എന്‍റെ ഒരു അപേക്ഷ ഞാന്‍ ആസന്ന മൃതനാകുമ്പോള്‍ എന്‍റെ പ്രാണ പ്രേയസ്സി കാക്കയുടെ ഉടല്‍ രൂപത്തില്‍ എന്നെ കുട്ടികൊണ്ട് പോകുവാന്‍ മാവിന്‍റെ കൊമ്പിലിരുന്നു വിളിക്കുമ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു ഭയപ്പെടുത്തിയകറ്റല്ലേ അതിനു മാറ്റി വെക്കുന്ന അടങ്കല്‍ തുക എന്‍റെ പേരില്‍ മലയാള ഭാഷയെ വളര്‍ത്തുവാന്‍ വിനയോഗിക്കുമാറാകണമേ .........

ആശ്വാസം തേടുന്നവര്‍ കവിത ജീ ആര്‍ കവിയൂര്‍

മലകളെ ഗാഢ൦ പുണര്‍ന്നു നിമ്നോന്നതങ്ങളിലെ വയല്‍പൂവില്‍ തഴുകി തലോടുന്ന കാറ്റിന്‍റെ കുളിര്‍മ്മയില്‍ ഉതിര്‍ന്നു വീഴാന്‍ വെമ്പുന്ന കാര്‍മേഘ ശകലങ്ങളേ കാത്തു നീ കഴിയുമ്പോള്‍ അറിയാതെ കിതപ്പ് ഒതുങ്ങി കാറ്റും കോളും നിലച്ച് ഇരുളിന്‍റെ ഒരങ്ങളില്‍ ഒതുങ്ങുമ്പോഴും നിന്‍റെ കണ്ണുകളിലെ ജ്വാല കെട്ടയടങ്ങാതെ പിന്‍തുടരുമ്പോള്‍ എന്‍ നിര്‍ലജ്ജ പൗരുഷത്തെ തൊട്ടു ഉണര്‍ത്താന്‍ പിന്‍തുടര്‍ന്നു കൊണ്ട് ഇരിക്കുമ്പോള്‍ വഴുതി ഉറക്കത്തിന്റെ ആഴാങ്ങളിലേക്കു കുപ്പുകുത്തുമ്പോള്‍ നിന്നിലെ കടല്‍ ആര്‍ത്തു ഇരമ്പി കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു എങ്കിലും നീ തേടിയലഞ്ഞു കണ്ടയെത്തിയ കൃഷ്ണ മന്ത്ര ധ്വനികള്‍ എന്നുള്ളിലെ തൃഷ്ണയകറ്റുന്നതു നീയറിവതുണ്ടോ