Sunday 20 June 2010

പോരുക പോരുക വീണ്ടും

അമ്മാനം ചെമ്മാനം മനസ്സാകെ മുരടിച്ചു


വന്നില്ല മുകിലുകള്‍

വാനം നിറച്ചില

വര്‍ണ്ണ വിരാചികള്‍

വിതറും മാരി വില്ലും കണ്ടില

മദന മനോഹര നൃത്തം ചവുട്ടും

മയിലുകളും വന്നീല

മഴയെ നീ പോയോ മനം വിട്ട് അകന്നോ

പാടാതിരിക്കാം ഇനിയും ആന്ദവര്‍ഷിണി

നടത്താതിരിക്കാം ശ്വാന മണ്ഡൂക കല്യാണം

മഴയേ പോരുക പോരുക വീണ്ടും

കണ്ടീലയോ നീ കരഞ്ഞു കലങ്ങും

വലലന്റെ വയലും കുടിയും

വറുതിയായ്‌ അറുതിയായി

മഴയേ നീ പോരുക പോരുക വീണ്ടും

നികത്താതിരിക്കാം വയലും തടവും

നിലനിര്‍ത്താം മിനിയും കാടുകളും കാവും

മഴയേ നീ പോരുക പോരുക വീണ്ടും

Tuesday 8 June 2010

നിന്നെ തേടി അലഞ്ഞു

എവിടെ എല്ലാം തേടിയലഞ്ഞു



കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു

അമ്മതന്‍ താരാട്ട് പാട്ടിലോ

അച്ഛന്‍റെ കര്‍ക്കശ ശബ്ദത്തില്‍ നിന്നോ

പാഠങ്ങള്‍ ചൊല്ലി പഠിക്കും ചേട്ടന്‍റെ നാവില്‍ നിന്നോ

അമ്മൂയുടെ പഞ്ചാക്ഷരി മന്ത്രത്തില്‍ നിന്നോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



പകലിന്‍റെ ഉറക്കകാരനാകും കൂമന്‍റെ മൂളലില്‍

രതി ദേവിതന്‍ സങ്കീര്‍ത്തനത്തിന്‍റെ ബീജാക്ഷരങ്ങള്‍

കണ്ണിലുറങ്ങും സോപ്നത്തിന്‍ മേനിയെ

തൊട്ടു ഉണര്‍ത്തും കാമിനിയായതും നീയോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



തീവണ്ടിയുടെ താളത്തില്‍ വയറ്റത്ത് അടിച്ചും

പാടത്തു വിയര്‍പ്പ് ഒഴുക്കുന്നവന്‍റെ യും

കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും

കാലിയെ മേയിക്കുന്നവന്‍റെ പാട്ടുകളിലോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



മര്‍ദ്ദിതര്‍ക്കായിയെന്ന വ്യാചേന

ആകാശത്തെ മുഷ്ടി ചുരുട്ടി ഇടിക്കുന്നവന്‍റെ യും

കദറിന്‍റെ കീശയിലെ കണ്ണാടകാരന്‍റെ

നിറയാര്‍ന്ന ചിത്രം പതിഞ്ഞ നോട്ടുകള്‍ മേയുന്ന

പച്ചയും കവിയും വെളുപ്പും കൊടികുറകള്‍

പറക്കുന്നതിനിടയില്‍ കുത്തി കുറിക്കുന്ന

കുറും താടികാരന്‍റെ കറുത്ത ഡയറിക്കുള്ളിലോ



എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



ആരോ പറഞ്ഞങ്ങു കേട്ടു

അകത്തല്‍പ്പം ചെല്ലുമ്പോള്‍

വികല്‍പ്പമായി നീ പുറത്ത് ചാടുമെന്ന്‍

ഇല്ല അതു വെറും തോന്നലു കാലുകളെന്ന്‍





എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



അകലത്തു കഴിയും കാമിനിയുടെ

ഓര്‍മ്മകള്‍ പേറുന്ന കരള്‍ വെന്തു നോവുന്ന

നോവലില്‍ എവിടെയോ നീ വിടര്‍ന്നു

ഉല്ലസിച്ചു പരിമളം പൊഴിക്കുന്നുവോ





എവിടെ എല്ലാം തേടിയലഞ്ഞു


കവിതേ നിന്നെ ഏതോക്കെ വഴിയില്‍ തിരഞ്ഞു



അമ്പലത്തിന്‍റെ മുകതയിലോ

പള്ളി മേടയുടെ മുറ്റത്തോ

ബാങ്കു വിളികളുടെ നടുവില്‍ന്നിന്നോ

മൗന൦ ചിറകറ്റു വേരറ്റു നീരറ്റു

നിഴലറ്റു നിങ്ങുമിടത്തു കണ്ടു ഞാന്‍

എന്‍ വിശ്വാസമായ് ആശ്വസമായ്


എന്‍ വിരല്‍ തുമ്പില്‍ ഞാന്‍നിന്നെഅറിഞ്ഞു

Saturday 5 June 2010

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഈ ഗതി മറുഗതി തേടും


ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

ഒന്നിനു പിറകെ ഒന്നേ വന്നങ്ങു

ഓളം തല്ലും തിരകടലലയായ്

കടങ്ങലാര്‍ത്തു ചിരിച്ചു തകര്‍ക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



തെരുവോരങ്ങളില്‍ കാണുമ്പോളായി

തരുവാനുള്ളവര്‍ മാറി നടക്കും

വാങ്ങനുള്ളവര്‍ വാതിലില്‍ അണയുമ്പോള്‍

വഴുതിയകലുവനോരുങ്ങും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



മുതലില്ലാത്തവര്‍ മുതുകില്‍ പേരും ഭാണ്ഡം മിറക്കി

മുതലാളിയുടെ മുന്നില്‍ നിന്നു മടിശീല നിറച്ചങ്ങു

മദിര മദിരാക്ഷികളെ തേടി നടന്നങ്ങു

മാനം മുട്ടും കിനാക്കള്‍ കണ്ടു നടക്കും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



പാല്‍ക്കാരനും പൂക്കാരിയും

പാത്രം മോറുന്നവളും മുറ്റമടിക്കുന്നവരും

പാറാവ്‌ നില്‍ക്കുന്നവരും

പതിവിനു നേരത്തെ എത്തും

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



ഉള്ളവനെപ്പോഴും ഒന്ന് മറിയാതെ

ഉളിപ്പില്ലാതെ വാരിക്കുട്ടും

ഓര്‍മ്മകളിലെത്താതെ നിത്യം

ഓണം കൊല്ലും ദിനമല്ലോ

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ



നിറമറിയാതെ നിണം ചീന്താതെ

നീങ്ങിടുക കടക്കെണി കളിലമരാതെ

നില നിര്‍ത്തീടുക വരവും ചിലവും

നിങ്ങള്‍ തന്‍ വരുതിയിലായി

ഇന്ന് ഒന്നാം തീയ്യതി ആണല്ലോ

Friday 4 June 2010

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

ഒരു വിളിയില്‍ എത്തി നില്‍ക്കും


ആബുലന്‍സിനെക്കാള്‍ മുന്നില്‍

പീസ്സയും ബര്‍ഗറും

കാറു വാങ്ങുവാന്‍ ലോണുകിട്ടും

അതിലും ഏറിനില്‍ക്കും പലിശ

വിദ്യാഭ്യാസ ലോണുകള്‍ക്ക്

പണമേറെയുണ്ട് ക്രികെറ്റു ടീമിനെ വാങ്ങുവാന്‍

എന്നാല്‍ ഇല്ല കൊടുക്കുവാന്‍

ജീവ കാരുണൃയ പ്രവര്‍ത്തനങ്ങള്‍ക്കായി

ശീതികരിച്ച കടകളില്‍ നിന്നും വാങ്ങും ചെരുപ്പുകള്‍

പച്ചകറിയോ തെരുവോര പാതയില്‍നിന്നും

രണ ഭങ്കുരാമാം മണിമന്ദിരങ്ങളില്‍

പിഴിഞ്ഞു സംഭരിച്ചിടുന്നു ശീതികരിച്ച്

രണം പണമായി ഒഴുക്കുന്നു സമ്പന്നതയുടെ സിരകളിലായ്

മരുന്ന് ആഹരമാക്കിയും ആഹാരം മരുന്നാക്കിമാറ്റുന്നു

രസനകള്‍ക്ക് സ്വാദ്‌യെറ്റുവാന്‍

രാസായാനങ്ങളാല്‍ ശീതള പനിയങ്ങള്‍ കുടിക്കുമ്പോള്‍

വേണം പാത്രം കഴുകുവാന്‍ നാരങ്ങാ നീരല്‍ നിര്‍മ്മിക്കുന്നത്

എല്ലാവര്‍ക്കും പ്രശസ്തരാവണം എന്നാല്‍

പ്രഷത്തിക്കു ഉതകുന്ന പാതകള്‍

എങ്ങിനെയെന്നു തെടുകയില്ല അല്‍പ്പവും

എന്തെ ഞാനിങ്ങനെ എന്‍റെ നാടിങ്ങനെ

Tuesday 1 June 2010

നിത്യത തേടി

സീതയെ തേടും ശ്രീരാമനല്ല


സൗഗന്ധികം തേടും ഭീമനല്ല

മേനക തേടും ദുര്‍വാസാവുമല്ല

ശകുന്തള തേടും ദുഷന്തനല്ല

ലൈലയെ തേടും മജുനുവല്ല

ഹീരയെ തേടും റാഞ്ചയല്ല

ജൂലിയെ തേടും സീസറല്ല

വാസവദത്ത തേടും ഉപഗുപ്തനല്ല

കടാപുറം തോറും പാടിയലയും പരീകുട്ടിയല്ല

പ്രണയങ്ങളൊക്കെ തേടിയെത്തുന്നവര്‍

പരിണയിക്കും മരണമെന്ന നിത്യ ശന്തിയല്ലോ ?.!